വാൻ ഹായ് ദൂരേക്ക് മാറ്റാൻ ശ്രമം തുടരുന്നു; കപ്പലിൽനിന്നും വീണ്ടും പുക ഉയരുന്നു
Saturday, June 14, 2025 7:22 PM IST
കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂര്‍ കപ്പൽ വാൻ‍ ഹായി 503 ദൂരത്തേക്കു വലിച്ചു മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കാലാവസ്ഥ പ്രതികൂലമായത് രക്ഷാദൗത്യത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കപ്പൽ ഇപ്പോൾ കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ അകലെ വരെ എത്തിക്കാനായി.

തീപിടിച്ച അവസ്ഥയിലാണെങ്കിലും നിയന്ത്രണവിധേയമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് കപ്പലിനെ ടഗ് ഓഫ്ഷോർ വാരിയറുമായി ബന്ധിപ്പിക്കാൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞിരുന്നു.

ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും അതിജീവിച്ച് നാല് പേർ കപ്പലിന്‍റെ മേൽത്തട്ടിൽ ഇറങ്ങിയാണ് വടമുപയോഗിച്ചു കപ്പലിനെ ബന്ധിപ്പിച്ചത്. കൊച്ചിയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 22 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപ്പോൾ കപ്പല്‍. ഇന്ന് വൈകുന്നേരം നാലോടെയാണ് കപ്പലിനെ 47 നോട്ടിക്കൽ മൈൽ ദൂരത്ത് എത്തിച്ചത്. മോശം കാലാവസ്ഥ ആയതിനാൽ വളരെ മെല്ലെയാണു കപ്പലിനെ വലിച്ചു നീക്കുന്നത്.