തിരുവനന്തപുരം: ധനവകുപ്പ് തുക അനുവദിച്ചതിനാൽ ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ ആരംഭിക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവില്‍ 38,500 കോടി രൂപയോളം സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ചെലവഴിച്ചെന്ന് സർക്കാർ അറിയിച്ചു.
2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 35154 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനായി അനുവദിച്ചത്. യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ പെൻഷൻ കുടിശികയുള്പ്പെടെയാണ് 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തതെന്നും സർക്കാർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
സംസ്ഥാനത്തെ 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക.