കോഴിക്കോട്: തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് ജില്ലയിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മടവൂര്‍, പൈമ്പാലശേരി, മുട്ടാന്‍ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. മരങ്ങള്‍ കടപുഴകി വീണ് റോഡ്, വൈദ്യുതി ബന്ധം താറുമാറായി.
12 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതർ വ്യക്തമാക്കി. കോഴിക്കോട് കോര്പ്പറേഷന് ഓഫീസിന്റെ ഗ്ലാസ് ഡോര്‍ കാറ്റില്‍ തകര്‍ന്നുവീണു. എന്‍ജിഒ ക്വാര്‍ട്ടേഴ്സിലും മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് കടലോരമേഖലയിലെല്ലാം കനത്ത കാറ്റുവീശി.
കോഴിക്കോട് ബീച്ചില്‍നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ നിർദേശം നൽകി. സാധാരണനിലയില്‍ നിന്നും 15 മീറ്ററോളം കടലേറ്റമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.