കൊച്ചി: മുന്‍ മാനേജർ വിബിനെ മര്‍ദിച്ചിട്ടില്ലെന്ന നടന് ഉണ്ണി മുകുന്ദന്റെ വാദങ്ങള്‍ ശരിവച്ചു പോലീസിന്റെ കുറ്റപത്രം. പിടിവലിയിലാണ് മുന്‍ മാനേജര്‍ വിബിന് കുമാറിനു പരിക്കേറ്റതെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു നാശനഷ്ടമുണ്ടാക്കിയതായുമാണ് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ കണ്ടെത്തല്‍.
ഇതോടെ നേരത്തേ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കി കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉണ്ണി മുകുന്ദന്റെ കാക്കനാട്ടെ ഫ്ലാറ്റിലെത്തി പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു.
വിബിനെ മര്‍ദിച്ചിട്ടില്ലെന്നും കണ്ണട വലിച്ചെറിഞ്ഞതു വൈകാരിക പ്രകടനം മാത്രമെന്നുമാണ് ഉണ്ണി മുകുന്ദന് മൊഴി നല്‍കിയത്. ടൊവിനോ ചിത്രമായ നരിവേട്ടയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു തന്നെ മര്‍ദിച്ചുവെന്നായിരുന്നു വിബിന്റെ പരാതി.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണു മര്ദനമുണ്ടായിട്ടില്ലെന്ന പോലീസിന്റെ കണ്ടെത്തല്‍.