Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
Friday, May 10, 2024 12:00 AM IST
മീൻ പിടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളാണ് മുഴുപ്പട്ടിണിയിലായിരിക്കുന്നത്. സർക്കാരിന്റെ താങ്ങും കരുതലും അടിയന്തരമായി ലഭ്യമായെങ്കിൽ മാത്രമേ തീർത്തും പാർശ്വവത്കരിക്കപ്പെട്ട ഇവർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിൽ തീരമേഖല കടുത്ത വറുതിയിലാണ്. കാലാവസ്ഥാ വ്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുകയാണ്.
ഇതിന്റെ പ്രത്യാഘാതം നേരിട്ടനുഭവിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. മീൻ പിടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളാണ് മുഴുപ്പട്ടിണിയിലായിരിക്കുന്നത്. സർക്കാരിന്റെ താങ്ങും കരുതലും അടിയന്തരമായി ലഭ്യമായെങ്കിൽ മാത്രമേ തീർത്തും പാർശ്വവത്കരിക്കപ്പെട്ട ഇവർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ.
സാധാരണ ട്രോളിംഗ് നിരോധന കാലത്താണ് മത്സ്യത്തൊഴിലാളികൾ ഇതുപോലെ ദുരിതത്തിലാകുന്നത്. എന്നാൽ, രണ്ടു മാസത്തിലേറെയായി തീരമേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സർക്കാർ സംവിധാനങ്ങളൊന്നും തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് ഇവരെ കൂടുതൽ നിരാശരാക്കുന്നത്.
മത്സ്യത്തൊഴിലാളികൾ വെറുംകൈയോടെ കടലിൽനിന്നു മടങ്ങുന്നതു പതിവായതോടെയാണ് കൊടുംചൂടിന്റെ ആഘാതം വ്യക്തമായിത്തുടങ്ങിയത്. ആഴ്ചകളായി കടലിൽ പോകാതെ, നൂറുകണക്കിനു വള്ളങ്ങളാണ് സംസ്ഥാനത്തെ വിവിധ തീരങ്ങളിലുള്ളത്. കൂനിന്മേൽ കുരുവെന്നപോലെയാണ് കുറച്ചു ദിവസങ്ങളായി തുടരുന്ന രൂക്ഷമായ കടൽക്ഷോഭം.
സാധാരണ നിലയിൽ മൺസൂണിനു മുന്പുള്ള ആഴ്ചകളിൽ വലിയ തോതിൽ മത്സ്യം കിട്ടുന്ന പതിവുണ്ട്. വലിയ ബോട്ടുകൾക്കും പരന്പരാഗത വള്ളങ്ങൾക്കും ഈ സമയത്തു ചാകരക്കോളിന്റെ കാലംകൂടിയായിരുന്നു. എന്നാൽ, ഇത്തവണ കടലിലെ അസാധാരണ പ്രതിഭാസങ്ങളും കടുത്ത ചൂടും മത്സ്യസന്പത്ത് കുറയാൻ കാരണമായി. ചാളയും അയിലയും നത്തോലിയും കിട്ടുന്നത് ഇപ്പോൾ പേരിനു മാത്രമായെന്നാണ് തൊഴിലാളികൾ പറയുന്നത്.
സമുദ്രോപരിതലത്തിലെ ചൂട് വർധിക്കുന്നത് മത്സ്യസമ്പത്തിന്റെ ലഭ്യതയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൂട് കൂടുന്നതു മൂലം മാർക്കറ്റിൽ ഡിമാൻഡുള്ള പല മത്സ്യങ്ങളും കിട്ടാതായി. തീരത്തിനടുത്തുനിന്ന് താരതമ്യേന ചൂടു കുറഞ്ഞ ഭാഗങ്ങളിലേക്ക് ഇവ പലായനം ചെയ്യുന്നതാണ് കാരണം.
ചൂട് കൂടുന്നത് ഉൾനാടൻ ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാരണമാകുന്നുണ്ട്. ഇത് ജലാശയങ്ങളിൽ മത്സ്യങ്ങൾ ചാകുന്നതിനും രോഗബാധ കൂടുന്നതിനും വഴിവയ്ക്കുന്നു. പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ പെട്ടെന്ന് നശിക്കുന്നതിനും കൊടുംചൂട് കാരണമാകുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കടലിൽ പോയാൽ മണ്ണെണ്ണയുടെ കാശു പോലും കിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ആഴക്കടലിൽനിന്നു മീൻ പിടിക്കുന്ന വലിയ ബോട്ടുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല.
എന്നാൽ, സംസ്ഥാനത്ത് ഇത്തരം വലിയ ബോട്ടുകൾ കുറവാണ്. സംസ്ഥാനത്ത് 6,474 യന്ത്രവല്കൃത ബോട്ടുകളും 34,008 മോട്ടോർ ഘടിപ്പിച്ച യാനങ്ങളും 3,050 പരമ്പരാഗത വള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത് എന്നാണ് 2023ലെ സാമ്പത്തികാവലോകന റിപ്പോർട്ടിലുള്ളത്. ഈ കണക്കിൽനിന്നുതന്നെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥ വ്യക്തമാണ്.
ഒരു തവണ വള്ളം കടലിൽ പോയിവരുന്നതിന് ചുരുങ്ങിയത് 12,000 രൂപയുടെ ഇന്ധനം വേണം. പണിക്കാരുടെ ബാറ്റയും മെയിന്റനൻസ് ചെലവുകളും വേറെ. ഇപ്പോഴത്തെ സ്ഥിതിയിൽ, ചെലവാകുന്ന തുകയുടെ പകുതിപോലും തിരിച്ചുകിട്ടില്ല. അതുകൊണ്ടാണ് തൊഴിലാളികൾ വള്ളമിറക്കാൻ മടിക്കുന്നത്.
വായ്പയെടുത്തു വള്ളം വാങ്ങിയവർ തിരിച്ചടവിനു കഴിയാതെ പ്രതിസന്ധിയിലാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ അനുബന്ധ മേഖലകളിലും തൊഴിലില്ലാതായി. വറുതിക്കാലത്തു മത്സ്യത്തൊഴിലാളികൾക്കു സർക്കാർ സഹായം ലഭ്യമാക്കുന്ന പദ്ധതി നിലവിലുണ്ട്.
എന്നാൽ, സാധാരണയായി അത് ട്രോളിംഗ് നിരോധന കാലത്താണ് നടപ്പാക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടായെങ്കിലേ തീരത്ത് ആധിയൊഴിയൂ.
സ്കൂൾ തുറക്കുന്നതോടെ തങ്ങളുടെ കുടുംബങ്ങൾ കൂടുതൽ ഞെരുക്കത്തിലാവുമെന്നും മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും മത്സ്യഫെഡുമെല്ലാം ഈ പ്രതിസന്ധിയുടെ ആഴം മനസിലാക്കി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
2022ലെ കണക്കനുസരിച്ച് 2.4 ലക്ഷം പേർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ബാധ്യത ബോർഡ് ഏറ്റെടുക്കണം. അതിനാവശ്യമായ സഹായം സർക്കാർ ചെയ്യണം. എഴുനൂറോളം പ്രാഥമിക സഹകരണ സംഘങ്ങളുടെ കേന്ദ്ര ഫെഡറേഷനാണ് മത്സ്യഫെഡ്.
ഇതിൽ 355 എണ്ണവും സമുദ്രമേഖലയിലുള്ളതാണ്. 4.63 ലക്ഷം അംഗങ്ങളാണ് മത്സ്യഫെഡിനു കീഴിലുള്ളത്. ഇതിൽ ദുരിതമനനുഭവിക്കുന്നവരെ സഹായിക്കാനുള്ള ബാധ്യത മത്സ്യഫെഡിനുമുണ്ട്. സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ മാത്രമേ തീർത്തും ദുർബലരായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനാകൂ.
ജീവനും ജീവിതവുമെടുക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ
കാട്ടുകൊള്ളയ്ക്കിറങ്ങിയ വെള്ളാനയെ തളയ്ക്കണം
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
ജീവനും ജീവിതവുമെടുക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ
കാട്ടുകൊള്ളയ്ക്കിറങ്ങിയ വെള്ളാനയെ തളയ്ക്കണം
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
Latest News
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
Latest News
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top