Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
WhatsApp
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിൽ. ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. സഭാമേലധ്യക്ഷനടുത്ത വേഷഭൂഷാദികൾ വേണ്ടെന്നുവച്ച അദ്ദേഹം ലളിതമായ വൈദികവസ്ത്രവും കുരിശുമാലയും മാത്രം ധരിക്കാൻ ഇഷ്ടപ്പെട്ടു. എഴുത്തും വായനയും സംവാദവും പ്രബോധനവുമായിരുന്നു ഇഷ്ടങ്ങൾ. തന്റെ വിശ്വാസത്തിന്റെ മാത്രമല്ല, അതിന്റെ സാംസ്കാരിക സ്വത്വത്തിന്റെയും ഏറ്റവും വലിയ സമർഥകനായിരുന്നു അദ്ദേഹം.
മാർ പവ്വത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയാണ്. കേരളത്തിൽ സ്വാശ്രയ പ്രഫഷണൽ കോളജുകൾ തുടങ്ങുന്ന കാലത്ത് അദ്ദേഹം ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഇന്റർചർച്ച് കൗൺസിലിന്റെ മേധാവിയായിരുന്നു. സഭയുടെ ന്യൂനപക്ഷാവകാശങ്ങളും സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ശക്തമായി സംരക്ഷിക്കേണ്ടതുണ്ടായിരുന്നു.
ചില സ്വകാര്യസ്ഥാപനങ്ങളിലെ അഴിമതിയും വാണിജ്യവത്കരണവും സാധൂകരിക്കാനുള്ള ശ്രമമായിട്ടാണ് ചിലർ ഇതിനെ കണ്ടത്. എന്നാൽ, തന്റെ മാനേജ്മെന്റിൽ ഒരു എൻജിനിയറിംഗ് കോളജോ ഒരു മെഡിക്കൽ കോളജോ തുടങ്ങുന്നതിനെ അദ്ദേഹം ശക്തമായി വിസമ്മതിച്ചു എന്ന കാര്യം മറക്കരുത്.
വാസ്തവത്തിൽ, ആദർശത്തിന്റെ അടിസ്ഥാനത്തിൽ തന്നെ, ഉന്നതവിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണത്തിന് അദ്ദേഹം എതിരായിരുന്നു. ഇന്നുവരെ ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്ഥാപനത്തിലും (എസ്ബി കോളജും അസംപ്ഷൻ കോളജും നിരവധി സ്കൂളുകളും ഉൾപ്പെടെ) പ്രവേശനത്തിനോ നിയമനത്തിനോ ഒരു രൂപപോലും ഡൊണേഷൻ വാങ്ങുന്നില്ല എന്ന കാര്യവും അടിവരയിട്ടു പറയണം.
നിരവധി വിഷയങ്ങളിൽ അദ്ദേഹം ശക്തമായ നിലപാടുകൾ കൈക്കൊണ്ടു; പൊതുജനാഭിപ്രായം വിരുദ്ധമാണെങ്കിൽക്കൂടി അവയിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയാറായില്ല. ആവശ്യമെങ്കിൽ ഒറ്റയ്ക്കു നടക്കാൻ വേണ്ട കരളുറപ്പും ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ആശയപരമായി എതിർത്തവർപോലും അദ്ദേഹം വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ പ്രകടിപ്പിച്ച മാന്യതയും വ്യക്തതയും അംഗീകരിക്കുവാൻ മടിച്ചിട്ടില്ല.
ഒരിക്കൽപ്പോലും അനാവശ്യ വാക്കുകളോ നാക്കുപിഴവോ അദ്ദേഹത്തിൽനിന്നുണ്ടായിട്ടില്ല. ശരിയാണ്, അദ്ദേഹം സംസാരിക്കുന്നതിൽ പിശുക്കു കാണിച്ചിരുന്നു; എന്നാൽ വാക്കുകൾ ശ്രദ്ധാപൂർവമാണ് തെരഞ്ഞെടുത്തിരുന്നത്. വളരെയധികം ചിരിക്കുന്ന വ്യാക്തിയായും അദ്ദേഹത്തെ കണ്ടിട്ടില്ല.
എല്ലാവിധത്തിലുമുള്ള ഗരിമയുടെ പരിവേഷം അദ്ദേഹത്തെ ചൂഴ്ന്നു നിന്നിരുന്നു. വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം എസ്ബി കോളജിൽ എന്റെ പിതാവിന്റെ സഹപാഠിയായിരുന്നു (ബിഎ ധനതത്വശാസ്ത്രം). ഹാജർ രജിസ്റ്ററിൽ അവരുടെ പേരുകളും തൊട്ടടുത്തായിരുന്നു (ജോസഫ് പി.ജെയും ജോസഫ് വി.ടിയും).
അന്തരിച്ച നാരായണപ്പണിക്കരും (എൻഎസ്എസിന്റെ മുൻ സെക്രട്ടറി) ആ ബാച്ചിൽപ്പെട്ട ആളായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പവ്വത്തിൽ പിതാവുമായി സംസാരിക്കാൻ കിട്ടിയ ഏതാനും അവസരങ്ങളിൽ അദ്ദേഹത്തിന്റെ കരുതൽ അനുഭവിക്കാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്.
മഹാനായ പിതാവിന് എന്റെ ആദരാഞ്ജലികൾ മൃദുഭാഷിയും കാഴ്ചയിൽ സൗമ്യനുമായ അദ്ദേഹം കേരളീയ പൊതുജീവിതത്തിലെ ഉത്തുംഗ സാന്നിധ്യമായിരുന്നു; വിയോജിച്ചിരുന്നവരുടെപോലും ആദരവ് നേടിയെടുത്ത അപൂർവ വ്യക്തിത്വം. ജൂലിയസ് സീസർ നാടകത്തിൽ, സീസറിന്റെ മരണത്തിനുശേഷം മാർക്ക് ആന്റണി പറയുന്നതായി ഷേക്സ്പിയർ രേഖപ്പെടുത്തിയത് ഓർമ വരുന്നു: " ഇവിടെ ഒരു ചക്രവർത്തി ഉണ്ടായിരുന്നു. അങ്ങനെയൊരാൾ ഇനി എന്നു വരും!’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
സ്ത്രീകളെ അധിക്ഷേപിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തുടര്‍ന്നാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും: ഡിവൈഎഫ്ഐ
കാസർഗോഡ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഒന്നാംപ്രതി പി.മോഹനന്: സതീശന്
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
Latest News
സ്ത്രീകളെ അധിക്ഷേപിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തുടര്‍ന്നാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും: ഡിവൈഎഫ്ഐ
കാസർഗോഡ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഒന്നാംപ്രതി പി.മോഹനന്: സതീശന്
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top