Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
WhatsApp
ബെന്നി ചിറയില്‍
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ചുള്ള ഓര്‍മച്ചിത്രമാണ്.
മാര്‍ പവ്വത്തിലിന്റെ ദീര്ഘവീക്ഷണത്തില് സ്ഥാപിതമായ മാധ്യമപഠന കേന്ദ്രമായ ചങ്ങനാശേരി മീഡിയ വില്ലേജാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഡോക്യുമെന്ററി തയാറാക്കിത്. ഏറെ തിരക്കേറിയ സദസില്‍ ചങ്ങനാശേരി അപ്സര തിയറ്ററില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചപ്പോള്‍ മാര്‍ പവ്വത്തിലും കാണാനെത്തിയിരുന്നു.
എന്റെ പിന്നാലെ വരിക എന്ന യേശുവിന്റെ ആഹ്വാനപ്രകാരം പത്രോസും യോഹന്നാനും ശിഷ്യത്വം സ്വീകരിച്ച സംഭവം മാര്‍ ജോസഫ് പവ്വത്തില്‍ വിവരിക്കുന്നതോടെയാണ് ചലച്ചിത്രത്തിന്റെ തുടക്കം. വൈദിക ജീവിതം സമ്പൂര്‍ണ സമര്പ്പണമാണെന്നുള്ള മാര്‍ പവ്വത്തിലിന്റെ പ്രതിപാദ്യവും ചലച്ചിത്രത്തിന്റെ പ്രധാനസന്ദേശമാണ്. 1962 ഒക്ടോബര്‍ മൂന്നിനാണ് പവ്വത്തില്‍ പൗരോഹിത്യം സ്വീകരിച്ചത്. ഇതിന്റെ 56-ാം വാര്‍ഷികദിനത്തിലാണ് ഒരുമണിക്കൂര്‍ പത്തുമിനിറ്റു ദൈര്‍ഘ്യം വരുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചത്.
കുറുമ്പനാടം പവ്വത്തില്‍ തറവാട്ടില്‍ ജനിച്ച തന്നെ അമ്മയും വല്യമ്മയും പ്രഭാത, സന്ധ്യാ പ്രാര്‍ഥനകള്‍ അഭ്യസിപ്പിച്ചതും പള്ളിയില്‍ കൊണ്ടുപോയതുമൊക്കെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി മാര്‍ പവ്വത്തില്‍ ഈ ചലച്ചിത്രത്തില്‍ വിവരിക്കുന്നത് പുതുതലമുറയ്ക്കുള്ള മാര്‍ഗദര്‍ശനമാണ്. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടാണ് തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതെന്ന് മാര്‍ പവ്വത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മാര്‍ പവ്വത്തിലിന്റെ സെമിനാരി പഠനകാലവും എസ്ബി കോളജിലെ അധ്യാപനവും അതിരൂപതയിലെ രണ്ടു പതിറ്റാണ്ടിലേറെയുള്ള ഭരണസാരഥ്യവും ശുശ്രൂഷകളും ലഘുചിത്രത്തില്‍ വരച്ചുകാട്ടുന്നു. കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.വി. തോമസ് ചങ്ങനാശേരി അരമനയിലെത്തി തന്നെ സന്ദര്‍ശിച്ച കാര്യവും മാര്‍ പവ്വത്തില്‍ ചലച്ചിത്രത്തില്‍ വിശദമാക്കുന്നുണ്ട്.
എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ അധ്യാപകനായിരുന്ന ഫാ. ജോസഫ് പവ്വത്തിലും തമ്മിലുള്ള ആത്മബന്ധം സംബന്ധിച്ചുള്ള ഭാഗവും ഡോക്യുമെന്ററിയില്‍ പ്രത്യേകം ശ്രദ്ധേയമാണ്. എസ്ബി കോളജില്‍ 1963 ല്‍ ഡിഗ്രി പഠനത്തിനെത്തിയപ്പോഴാണ് ഫാ. ജോസഫ് പവ്വത്തില്‍ തന്റെ അധ്യാപകനായിരുന്നത്. അന്നു മുതല്‍ ഇന്നുവരെ അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രദിപാദിക്കുന്ന രംഗവും ചലച്ചിത്രത്തിലുണ്ട്.
1973ല്‍ കെഎസ്യു വിദ്യാഭ്യാസ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ ചങ്ങനാശേരി അരമനക്കുമുമ്പില്‍ സമരം നടത്താന്‍ നിയോഗിച്ചത് തന്നെയായിരുന്നുവെങ്കിലും തന്റെ ഗുരുവായ പവ്വത്തിലച്ചനെ ഓര്മ വന്നതോടെ ഈ ഉദ്യമത്തില്‍നിന്നും താന്‍ ഒഴിഞ്ഞുമാറിയതായും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നുണ്ട്.
സാമൂഹിക, സാംസ്കാരിക, ആത്മീയ ദര്‍ശനങ്ങളും സഭാപരവും ആരാധനാക്രമപരവുമായ കാഴ്ചപ്പാടുകളും സഭൈക്യത്തിനായി നല്കിയ സംഭാവനകളും നിലപാടുകളോടുള്ള ദൃഢസമീപനവും ഈ ചലച്ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മാര്‍ത്തോമ്മാസഭയുടെ വലിയമെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റവുമായുള്ള നര്മസംഭാഷണങ്ങളോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന് രാജു ഏബ്രഹാം എന്നിവരാണ് ഈ ഡോക്യുമെന്ററി തയാറാക്കിയത്.
എഴുത്തിന്റെ കുലപതി
1988 മുതല്‍ 2019 വരെ 19 പുസ്തകങ്ങളാണ് മാര്‍ പവ്വത്തില്‍ എഴുതിത്തീര്‍ത്തത്. ദീപിക ഉള്‍പ്പെടെ മാധ്യമങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ രാഷ്ട്രീയകേരളത്തെ ചിന്തിപ്പിച്ചു.
ജീവിതം മാതൃസഭയോടൊത്ത് എന്നതായിരുന്നു ആദ്യപുസ്തകം.
സഭ സമൂഹത്തില്‍, സഭ ആരാധനയില്‍, സത്യത്തിലും സ്നേഹത്തിലും കുഞ്ഞുമക്കള്‍ക്ക് സ്നേഹപൂര്‍വം, പ്രബോധകന്റെ വഴിയിലൂടെ, വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ സംബന്ധിച്ച് കാഴ്ചയ്ക്കപ്പുറം, കരുതലും കാവലും നിലപാടുകള്‍, ഇടപെടലുകള്‍, ആരാധനാക്രമവും നവീകരണവും വിദ്യാഭ്യാസം സാമൂഹ്യനീതി തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
കാലികപ്രസക്തങ്ങളായ വിവിധ വിഷയങ്ങളെ അപഗ്രഥിച്ചും വിലയിരുത്തിയും വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും അടിസ്ഥാനത്തില്‍ വിശകലം ചെയ്തു തയാറാക്കിയ നാളേയ്ക്കുവേണ്ടി മതം രാഷ്ട്രം രാഷ്ട്രീയം എന്ന അവസാനമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
മാര്‍ ജോസഫ് പവ്വത്തിലിന്റെ സമ്പൂര്‍ണ കൃതികളുടെ സമാഹാരം ഏഴു വാല്യങ്ങളായി അദ്ദേഹത്തിന്റെ മെത്രാഭിഷേക സുവര്‍ണജൂബിലിയുടെ ഓര്‍മയ്ക്കായി ചങ്ങനാശേരി അതിരൂപത പ്രസിദ്ധീകരിച്ചത് ഏറ്റവും വന്ദ്യപിതാവിനായു ള്ള വലിയ ബഹുമാനാദരവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി അബ്ദുറഹിമാൻ
മോദി 75 തികയും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും: ശശി തരൂര്‍
രാജസ്ഥാനു തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി ചെന്നൈ
കടം വാങ്ങിയ പണം തിരിച്ച് നൽകാൻ വൈകി; ഗൃഹനാഥനെ ആക്രമിച്ചതായി പരാതി
സന്ദേശ്ഖാലിയില്‍ വീണ്ടും സംഘർഷം
Latest News
പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി അബ്ദുറഹിമാൻ
മോദി 75 തികയും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും: ശശി തരൂര്‍
രാജസ്ഥാനു തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി ചെന്നൈ
കടം വാങ്ങിയ പണം തിരിച്ച് നൽകാൻ വൈകി; ഗൃഹനാഥനെ ആക്രമിച്ചതായി പരാതി
സന്ദേശ്ഖാലിയില്‍ വീണ്ടും സംഘർഷം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top