കെ.വി. മോഹൻകുമാർ ഫൊക്കാന കേരള സാഹിത്യ സമ്മേളനം ചെയർമാൻ
Thursday, June 5, 2025 4:07 PM IST
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: റിട്ട. ഐഎഎസ് ഓഫീസർ കെ.വി. മോഹൻ കുമാറിനെ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്‍റെ ചെയർമാനായി നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

ഓഗസ്റ്റ് ഒന്ന്‌, രണ്ട്, മൂന്ന് തീയതികളിൽ കോട്ടയം കുമരകത്തെ ഗോകുലം ഗ്രാൻഡ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷന്‍റെ ഭാഗമായാണ് സാഹിത്യ സമ്മേളനവും സാഹിത്യ പുരസ്കര വിതരണങ്ങളും നടക്കുന്നത്.

ഫൊക്കാന സാഹിത്യ കോഓർഡിനേറ്റർ ഗീത ജോർജ്, കോ-കോഓർഡിനേറ്റർമാരായ അബ്ദുൽ പുന്നിയൂർ കുളം, സരോജാ വർഗീസ്, കെ.കെ. ജോൺസൺ എന്നിവർ മോഹൻകുമാറിന് ആശംസകൾ നേർന്നു.

ആലപ്പുഴക്കാരനായ കെ.വി. മോഹൻകുമാർ 10 നോവലുകളും 12 കഥാസമാഹാരവും ഉൾപ്പെടെ 37 കൃതികളുടെ രചയിതാവാണ്. ഉലയാണ് ഏറ്റവും പുതിയ നോവൽ. ഉഷ്‌ണരാശി എന്ന നോവലിന് 2018-ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ 15 പുരസ്കാരങ്ങൾ ലഭിച്ചു.

പത്രപ്രവർത്തന രംഗത്ത് 12 വർഷം പ്രവർത്തിച്ചതിന് പുറമെ സാഹിത്യം, ഭരണനിർവഹണ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതപ്പിച്ചിട്ടുണ്ട്. 1993ൽ സംസ്ഥാന സിവിൽ സർവീസിൽ ഡപ്യൂട്ടി കളക്ടറായി നിയമിതനായി.

ഖാദി ബോർഡ്‌ സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി, ടൂറിസം വകുപ്പിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ, സുനാമി പുനരധിവാസ പദ്ധതി ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

2004 ബാച്ചിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്‌ സർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടും കോഴിക്കോട്ടും ജില്ലാ കളക്ടറായിരുന്നു. നോർക്ക റൂട്ട്സ്‌ സിഇഒ, ഗ്രാമ വികസന കമ്മീഷണർ, ഹയർ സെക്കൻഡറി ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.

മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കീർത്തിമുദ്രയും പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍റെ പ്രഥമ ചെയർമാനായിരുന്നു. 2023ലാണ് സർവീസിൽ നിന്നു വിരമിച്ചത്.