ഭൂരഹിതർക്കും ഭവനരഹിതർക്കും ഏറെ സഹായങ്ങൾ നൽകി. സഭയെ ദൈവത്തിന്റെ കുടുംബമായി ദർശിച്ച അജപാലനശൈലിയുടെ ശ്രദ്ധാകേന്ദ്രം കുടുംബനവീകരണമായിരുന്നു. സീറോ മലബാർ സഭയുടെ ഫാമിലി കമ്മീഷൻ ചെയർമാനെന്ന നിലയിൽ കാര്യക്ഷമമായ ഏറെ ഇടപെടലുകൾ നടത്തി. ദൈവവചനത്തിൽനിന്നും സഭാപ്രബോധനത്തിൽനിന്നും കുടുംബങ്ങൾ വ്യതിചലിക്കുന്നത് കുടുംബശിഥിലീകരണത്തിനും സമൂഹത്തിന്റെ തകർച്ചയ്ക്കും രാഷ്ട്രനിർമിതിയിൽ ദിശാബോധം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഇടുക്കിയുടെ പ്രഥമ മെത്രാനായിരിക്കെ പരിമിതികളുടെയും ക്ലേശങ്ങളുടെയും നടുവിൽ 19 പുതിയ ഇടവകളും 21 മിഷൻ സ്റ്റേഷനുകളും 25 ദേവാലയങ്ങളും പടുത്തുയർത്തിയ പിതാവിനെ ഇടുക്കി രൂപതയുടെ ശിൽപി എന്ന് കാലം ഓർമിക്കും.
ക്രിസ്തുജ്യോതി അജപാലനകേന്ദ്രം, ആത്മജ്യോതി പാസ്റ്ററൽ സെന്റർ, മാർ അപ്രേം മൈനർ സെമിനാരി, വിയാനി പ്രീസ്റ്റ് ഹോം, ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി മന്ദിരം തുടങ്ങി രൂപതയ്ക്ക് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കരുതൽ സമ്മാനിച്ചതായും മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു.