ഗുരുവായൂർ അന്പലത്തിൽവച്ച് സുമംഗലിയായി മാളവിക; കണ്ണുനിറഞ്ഞ് ജയറാം, ചേർത്തുപിടിച്ച് പാർവതി
Friday, May 3, 2024 8:55 AM IST
നടൻ ജയറാമിന്‍റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹം. രാവിലെ 6.15നായിരുന്നു മുഹൂർത്തം. പാലക്കാട് സ്വദേശി നവനീതാണ് മാളവികയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

മകളെ കൈപിടിച്ച് വിവാഹമണ്ഡപത്തിലേയ്ക്ക് ആനയിച്ച ജയറാമിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും കാണാമായിരുന്നു.

പാർവതിയും കാളിദാസനും ചടങ്ങുകൾക്ക് സാക്ഷിയായി തൊട്ടടുത്തുണ്ടായിരുന്നു. ഇരുവരും വികാരനിർഭരരാകുന്നുണ്ടായിരുന്നു.



ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷം. കസവ് മുണ്ടുടുത്ത് മേല്‍മുണ്ട് ധരിച്ചായിരുന്നു നവനീത് എത്തിയത്.

പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.

തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയിട്ടുണ്ട്.