കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ.നടേശന്‍ അന്ത­രി­ച്ചു
Friday, May 3, 2024 9:59 AM IST
പ്ര­ശസ്­ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ.ന­ടേശന്‍(90) അന്തരി­ച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്­ വിശ്രമത്തിലായിരുന്നു.

കൊല്ലം മങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ അടക്കമുള്ള ഗുരുനാഥന്മാരില്‍നിന്ന്­ സംഗീതം അഭ്യസി­ച്ചു. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടു­ണ്ട്­.

2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാതി സംഗീത പുരസ്­കാരം നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്‌ന ഫെലോഷിപ്­, സംഗീതകലാ ആചാര്യ പുരസ്­കാരം, കേരള സംഗീത നാടക അക്കാദമി പുരസ്­കാരം തുടങ്ങി നിരവധി പുരസ്­കാ­ര­ങ്ങള്‍ ല­ഭി­ച്ചി­ട്ടുണ്ട്.

മങ്ങാട്­ നടേശനും സുധാവര്‍മയും ചേര്‍ന്നുള്ള ആകാശവാണിയിലെ കര്‍ണാടക സംഗീതപാഠം ഏറെ ജനപ്രിയമായിരുന്നു. സംസ്­കാ­രം ഇ­ന്ന് പാറമേക്കാവ്­ ശാന്തിഘ­ട്ടില്‍ ന­ട­ക്കും.