മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ? എന്തായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്
Friday, May 3, 2024 3:50 PM IST
ജനഗണമന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ കോപ്പിയടി ആണെന്ന ആരോപണമുയർത്തി തിരക്കഥാകൃത്ത് നിഷാദ് കോ‌യ രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്‍റെ റിലീസിന്‍റെ തലേദിവസമാണ് ഫേസ്ബുക്കിലൂടെ കുറിപ്പുമായി നിഷാദ് എത്തിയത്. എന്നാൽ ഫേസ്ബുക്കിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഈ പോസ്റ്റ് സുഹൈൽ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

എങ്കിലും സിനിമയുമായി ബന്ധപ്പെട്ട ഓൺലൈൻ മീഡിയാകളിലും ഫേസ്ബുക്ക് പേജുകളിലും ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിരുന്നു.

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഓർഡിനറി എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്താണ് നിഷാദ് കോയ. നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ എന്നുതുടങ്ങുന്നതായിരുന്നു കുറിപ്പ്.

നിഷാദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റ്

നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ. കണ്ണൂരിലെ ഒരു ഗ്രാമത്തിലെ സംഘി ആയ കഥാനായകൻ തന്‍റെ രാഷ്ട്രീയ പ്രവർത്തനവും മറ്റും ആയി ജീവിച്ചു പോകുന്നതിനിടയിൽ രാഷ്ട്രീയ എതിരാളികളും ആയി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം നാട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള തീരുമാനത്തിൽ തന്‍റെ സുഹൃത്ത് വഴി ഗൾഫിൽ എത്തുന്നു.

അവിടെ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാകിസ്ഥാനിയുടെ കൂടെ റൂം ഷെയർ ചെയ്യേണ്ടി വരുന്നു. കഥാനായകനും പാകിസ്ഥാനിയും ആയി ഉണ്ടാകുന്ന നർമ്മ രസങ്ങൾ രാഷ്ട്രീയ ആക്ഷേപഹാസ്യ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക് ഇടയിൽ കമ്പനിയുടെ ആവശ്യത്തിനായി കഥാനായകനും പാകിസ്ഥാനിക്കും ഒരു നീണ്ട യാത്ര പോകേണ്ടി വരുന്നു.

രണ്ട് ശത്രുക്കൾ ഒരുമിച്ച് നടത്തുന്ന യാത്രക്കിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്ന് മരുഭൂമിയിൽ അകപ്പെട്ടു പോകുന്ന കഥാനായകനും പാകിസ്ഥാനിയും രക്ഷപെടാൻ ആയി നടത്തുന്ന ശ്രമങ്ങൾ,

സർവൈവൽ എന്ന സത്യത്തിന് മുന്നിൽ ശത്രുത മറന്ന് ഒരുമിച്ച് ജീവിതം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിനിടയിൽ പാകിസ്ഥാനി മരണപ്പെടുന്നു.. തുടർന്ന് പാകിസ്ഥാനിയുടെ കുടുംബത്തിനായി നടത്തുന്ന ഒരു സഹായത്തിന്‍റെ പേരിൽ നിയമ വ്യവസ്ഥിതിയുടെ പിടിയിൽ അകപ്പെടുന്ന കഥാ നായകൻ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങൾ. ശേഷം ഭാഗം സ്ക്രീനിൽ.

ഒരു പൊളിറ്റിക്കൽ സറ്റയർ ആയിട് ആണ് സിനിമയുടെ ആദ്യ ഭാഗം ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതി സർവൈവലിന് പ്രാധാന്യം കൊടുത്ത് കൊണ്ട് രാജ്യവും അതിർത്തിയും മനുഷ്യ നിർമിത വേലി കെട്ടുകളും മറികടന്ന് ഉള്ള മനുഷ്യ സ്നേഹത്തിന്‍റെ കഥ പറയുന്നു.. കഥാനായകന് കുടുംബവും പ്രണയവും ഒക്കെ ഉണ്ട് കേട്ടോ.


ജയസൂര്യയെ നായകനാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിതെന്നും പോസ്റ്റിൽ ഷെയർ ചെയ്ത ഒരു ചിത്രത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന് പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.