കാലിക്കട്ട് സർവകലാശാലയുടെ മെഗാ ക്വിസ് പരന്പര തുടങ്ങി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാല പബ്ലിക് റിലേഷൻസ് വിഭാഗവും ജിടെകും ചേർന്ന് നടത്തുന്ന ക്വിസ് പരന്പര "ജീനിയസ് 2018’ ന് തുടക്കമായി.
പാലക്കാട് ജില്ലാതല മത്സരത്തിൽ പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജിലെ പി.എ. അബ്ദുൾ വാഹിദ് കെ.ബി. ജമീർ ടീം ഒന്നാം സ്ഥാനം നേടി. പാലക്കാട് ടൗണ്‍ ഹാളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ പ്രമീള ശശിധരൻ നിർവഹിച്ചു. പത്തിരിപ്പാല ഗവണ്മെന്റ് കോളജിലെ കെ.എം. മഞ്ജുഎം. ഷ്യാം മോഹൻ ടീമിനാണ് രണ്ടാം സ്ഥാനം. സൂരജ്പി. വിപിൻ (മുടപ്പലൂർ ലയണ്‍സ് എഡ്യുക്കേഷണൽ ട്രസ്റ്റ്), ജോസഫ് സെബാസ്റ്റ്യൻയു. ശ്രേയസ് (പാലക്കാട് യുവക്ഷേത്ര), കെ.എസ്. സുബിൽകിരണ് ജി. നായർ (ആലത്തൂർ ബിഎസ്എസ് ട്രെയിനിംഗ് കോളജ്) എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾക്ക് അർഹരായി. ചടങ്ങിൽ സർവകലാശാലാ പബ്ലിക് റിലേഷൻസ് ഓഫീസർ എം.വി. സക്കറിയ അധ്യക്ഷനായിരുന്നു. ജിടെക് ഓപ്പറേഷൻസ് മാനേജർ സജിൻദാസ് ആമുഖ പ്രഭാഷണം നടത്തി. ഏരിയാ ഡയറക്ടർ ബ്ലസൻ സാംസണ് , ഏരിയാ മാനജേർ വിക്ടർ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ക്വിസ് കേരളയുടെ ബിച്ചു സി. ഏബ്രഹാം ക്വിസ് നയിച്ചു.
മറ്റ് ജില്ലാതല മത്സങ്ങൾ വയനാട് ഇന്ന് കൽപ്പറ്റ മുട്ടിൽ ഡബ്ല്യൂഎംഒ കോളജിലും, കോഴിക്കോട്ട് 15ന് കെ.പി. കേശവ മേനോൻ ഹാളിലും മലപ്പുറം 16ന് മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയത്തിലും, തൃശൂർ 17ന് തൃശൂർ ചെന്പുക്കാവ് ജവഹർ ബാലഭവനിലും നടക്കും. രജിസ്ട്രേഷന് സർവകലാശാലാ വെബ്സൈറ്റിലെ ഹോം പേജിലുള്ള "ജീനിയസ് 2018’ ലിങ്ക് സന്ദർശിക്കുക. അതത് ജില്ലാതല മത്സരങ്ങളുടെ തലേദിവസം അഞ്ച് മണി വരെ രജിസ്ട്രേഷൻ നടത്താം. അഞ്ച് ജില്ലാതല മത്സരങ്ങളിൽ നിന്ന് ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടുന്ന പത്ത് ടീമുകളാണ് മെഗാ ഫൈനലിൽ മത്സരിക്കുക. ഫൈനൽ 19ന് രാവിലെ ഒന്‍പതിന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കും.
ഒന്നാം സ്ഥാനം നേടുന്ന രണ്ടംഗ ടീമിന് സിംഗപ്പൂർ യാത്രയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയുമാണ് സമ്മാന തുക. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3,000 രൂപയും തൊട്ടടുത്ത മൂന്ന് ടീമുകൾക്ക് 2,000 രൂപ വീതവും സമ്മാനങ്ങൾ നൽകും.