വെല്ലുവിളികൾ നേരിടാൻ യുവാക്കൾക്കൊപ്പം: ഡീക്കൻ കെവിൻ മുണ്ടയ്ക്കൽ
വെല്ലുവിളികൾ നേരിടാൻ യുവാക്കൾക്കൊപ്പം: ഡീക്കൻ കെവിൻ മുണ്ടയ്ക്കൽ
ന്യൂയോർക്ക്: ബ്രോങ്ക്സ് ദേവാലയത്തിൽ അൾത്താരബാലനായി തുടങ്ങി ഇന്ന് ബലിവേദിയിൽ എത്തിനില്ക്കുന്പോൾ ഡീക്കൻ കെവിൻ മുണ്ടയ്ക്കലിന് പറയാൻ നന്ദിവാക്കുകൾ മാത്രം. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ആത്മീയ ഗുരുക്കന്മാരുടെയും പ്രാർഥനകൾ നന്ദിയോടെ സ്മരിച്ചുകൊണ്ട് തന്‍റെ ചിന്തകൾ അദ്ദേഹം ദീപികയോടു പങ്കുവച്ചു.



ദൈവവിളി

എന്‍റെ മാതാപിതാക്കളുടെ വിശ്വാസജീവിതം, കുടുംബത്തിലെ പ്രാർഥനാന്തരീക്ഷം, ക്രൈസ്തവമൂല്യങ്ങളിൽ അടിയുറച്ച ജീവിതം എന്നിവയാണ് എന്നെ പൗരോഹിത്യ ദൈവവിളിയിലേക്ക് നയിച്ച ഏറ്റവും വലിയ സ്വാധീനശക്തികളെന്ന് ഞാൻ വിശ്വസിക്കുന്നു.

ന്യൂജഴ്സിയിൽ ഹൈസ്കൂളിൽ പഠിക്കുന്പോൾ ജീസസ് യൂത്ത് സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്തു. അത് ഒരു പുതിയ തുടക്കമായിരുന്നു. ദേവാലയത്തിൽ പോകുന്പോൾ അൾത്താരയിലേക്ക് എന്‍റെ ഹൃദയം വലിച്ചടുപ്പിക്കുന്നതുപോലെയുള്ള തോന്നലുണ്ടാകുമായിരുന്നു. പിന്നീട് ആ അനുഭവത്തിലേക്ക് ഞാൻ എന്‍റെ ഹൃദയത്തെ കൂടുതലായി തുറക്കാൻ തീരുമാനിച്ചു. ഫാ. വിൻസന്‍റ് യൂക്ക് ആണ് എന്‍റെ ആത്മീയ ഗുരു.

ധ്യാനത്തിനു ശേഷം ജീസസ് യൂത്തും അതിലെ അംഗങ്ങളുമായുള്ള ബന്ധം പൗരോഹിത്യത്തിലേക്കുള്ള പാതയിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. സീറോ മലബാർ സഭ, ജീസസ് യൂത്ത്, മാതാപിതാക്കൾ, പിന്നെ വളർന്നുവരുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ക്രൈസ്തവാന്തരീക്ഷം ഇവയൊക്കെയാണ് ഞാൻ പൗരോഹിത്യത്തിലേക്കു വരാനുള്ള പ്രചോദനമായത്.

കുടുംബം മുഴുവനും പ്രേഷിത ചൈതന്യമാണ്. സഹോദരർ രണ്ടുപേരും ജീസസ് യൂത്തിൽ സജീവമാണ്. നിർധന വിദ്യാർഥികളെ സാന്പത്തികമായി സഹായിക്കുന്ന ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അവർ.




വെല്ലുവിളികൾ നേരിടാൻ യുവാക്കൾക്കൊപ്പം

ഇപ്പോഴത്തെ രണ്ടാം തലമുറയിലെ കുട്ടികൾക്ക് സഭയെ ആഭിമുഖ്യത്തിൽ വളർത്തേണ്ടതുണ്ട്. മതബോധനത്തിനു ശേഷം വളരെയധികം പേരും സഭയുമായി ബന്ധം പുലർത്താറില്ല. ചിലർ വിശേഷദിവസങ്ങളിൽ മാത്രം ആരാധനയ്ക്കായി വരും. ചിലർ വരാറേയില്ല. അങ്ങനെയുള്ളവർ തങ്ങളുടെ മാതാപിതാക്കളുടെ സ്വത്വം എന്ന രീതിയിലാണ് സഭയെ കാണുന്നത്. ഭാഷാ പ്രശ്നവുമുണ്ട്. സഭയിൽ നിന്ന് അകന്നുനില്ക്കുന്ന യുവജനങ്ങളെ തിരികെ കൊണ്ടുവരിക എന്നത് വലിയൊരു പ്രേഷിത ദൗത്യമാണ്.

അമേരിക്കൻ സംസ്കാരം, ലൈംഗിക അരാജകത്വം, മയക്കുമരുന്ന് എന്നിവയിലേക്ക് യുവാക്കൾ ആകൃഷ്ടരാകുന്നുണ്ട്. അത്തരം പ്രലോഭനങ്ങൾ വളരെ വലുതാണ്. അവയെ അതിജീവിക്കുക ഏറെ ബുദ്ധിമുട്ടാണ്. അതാണ് സഭയുടെ പാതയിലേക്ക് രണ്ടാംതലമുറയിൽപെട്ട യുവാക്കളെ തിരിച്ചുകൊണ്ടുവരുന്നതിൽ നാം നേരിടുന്ന വെല്ലുവിളി.

എന്നിരുന്നാലും, പഴയ ജീവിതം ഉപേക്ഷിച്ച് സഭയുടെ പാതയിലേക്ക് മടങ്ങിവരുന്നവരും ധാരാളമുണ്ട്. യുവജനങ്ങളെ കോളജുകളിൽ ചെന്നുകണ്ട് അവർക്ക് സഭ തങ്ങളുടേതുകൂടിയാണെന്ന തോന്നൽ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമായിരിക്കും ഞാൻ നടത്തുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.