Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഫലം വരാൻ കാലതാമസം, വീണ്ടും നീണ്ട കാത്തിരിപ്പ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരീക്ഷകൾ നടത്തുകയും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുകയും ചെയ്യുന്ന എംജി യൂണിവേഴ്സിറ്റിയിൽ പരീക്ഷ എഴുതിയാൽ ഫലം വരാനാണു കാലതാമസം. ഫലം വന്നുകഴിഞ്ഞാലോ, സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ വീണ്ടും കാത്തിരിപ്പ് വേണം. പരീക്ഷാഫലം അറിയാൻ വെബ് സൈറ്റിൽ കയറിയും സർട്ടിഫിക്കറ്റ് വാങ്ങാനായി യൂണിവേഴ്സിറ്റിയുടെ പടികയറിയും വിദ്യാർഥികൾ വലയുകയാണ്.
പരീക്ഷാ സന്പ്രദായം ഓണ്ലൈനാക്കാൻ വെന്പൽ കൊള്ളുന്ന യൂണിവേഴ്സിറ്റി അധികൃതർ ആദ്യം പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് നൽകലും കാര്യക്ഷമമാക്കണമെന്നാണു വിദ്യാർഥികളുടെ ആവശ്യം.
കഴിഞ്ഞ നവംബർ മാസം ക്ലാസുകൾ നിർത്തിവച്ചു മൂല്യനിർണയം നടത്തിയതു വഴിയായി എംജി യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ നടക്കാതെവന്നു. ഇതുമൂലം അധ്യാപകർക്ക് യുജിസി നിബന്ധനകൾക്കനുസൃതമായി ക്ലാസുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ആർട്സ് സബ്ജക്ടുകൾക്കു ധാരാളം കുട്ടികൾ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പരീക്ഷ എഴുതുന്ന യൂണിവേഴ്സിറ്റിയാണ് എംജി യൂണിവേഴ്സിറ്റി. ഇതിന്റെ മൂല്യനിർണയം നടത്തുന്നത് എയ്ഡഡ് കോളജിലെ അധ്യാപകരാണ്. ഈ അധിക ജോലിഭാരം അവരുടെ റെഗുലർ വർക്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതു ഫലം വൈകുന്നതിനും കാരണമാകുന്നു.
മെല്ലെപ്പോക്ക് നയം
ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുന്നതിൽ യൂണിവേഴ്സിറ്റിക്ക് ഇപ്പോഴും മെല്ലെപ്പോക്ക് നയമാണുള്ളത്. ക്ലാസുകൾ സമയബന്ധിതമായി തുടങ്ങാത്തതു പരീക്ഷകൾ താമസിക്കുന്നതിനും ഫലം വൈകുന്നതിനും കാരണമാകുന്നുണ്ട്. പരീക്ഷ കഴിഞ്ഞു മൂല്യനിർണയത്തിനായി അധ്യാപകർക്കു പേപ്പറുകൾ കൈമാറുന്നതിനു വളരെയധികം കാലതാമസം നേരിടുന്നു. ഏകദേശം ആറു മാസത്തിലധികം സമയം ഇതിനായി എടുക്കുന്നുണ്ട്.
മൂല്യനിർണയം കഴിഞ്ഞ അധ്യാപകർ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയെ തിരികെ ഏൽപ്പിച്ചാലും ഫലം പ്രസിദ്ധീകരിക്കുന്നതിൽ യൂണിവേഴ്സിറ്റി വീഴ്ച വരുത്തുന്നു. ഇതു ഫലപ്രഖ്യാപനത്തിനു വീണ്ടും താമസം സൃഷ്ടിക്കുന്നു. ബിരുദ കോഴ്സുകളുടെ ആറാം സെമസ്റ്ററും ബിരുദാനന്തര കോഴ്സുകളുടെ നാലാം സെമസ്റ്ററുമാണു കുറച്ചെങ്കിലും സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നത്.
ഫലപ്രഖ്യാപനത്തിലെ കാലതാമസം മൂലം വിദ്യാർഥികളുടെ അക്കഡേമിക് ഇംപ്രൂവ്മെന്റ് നടക്കാതെ വരുന്നു. രണ്ടു വർഷത്തെ പിജി കോഴ്സുകൾ പഠിച്ച വിദ്യാർഥി റിസൽട്ടിനായി ഒരു വർഷംകൂടി കാത്തിരിക്കേണ്ടിവരുന്നു. ബിരുദ വിദ്യാർഥികളാകട്ടെ മൂന്നു വർഷത്തെ പഠനത്തിനുശേഷം ഒരു വർഷം കൂടി ഫലം വരാൻ കാത്തിരിക്കണം. ചുരുക്കത്തിൽ, ബിരുദപഠനം നാലു വർഷക്കാലവും ബിരുദാനന്തരപഠനം മൂന്നു വർഷക്കാലവുമായി നീളുന്നു.
ബിരുദഫലം വൈകുന്നത് ബിരുദാനന്തര കോഴ്സ് പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒട്ടുമിക്ക പരീക്ഷകളുടെയും മൂല്യനിർണയം നടക്കുന്നത് അവധി കാലഘട്ടത്തിലാണ്. ഇത് അവധിക്കാല സ്റ്റാഫായ അധ്യാപകർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ലീവ് സറണ്ടർ മുതലായ അനുകൂല്യങ്ങൾ അധ്യാപകർക്കു ലഭിക്കുന്നതുമില്ല.
സർട്ടിഫിക്കറ്റ് കിട്ടാൻ
യൂണിവേഴ്സിറ്റിയിൽ പഠിച്ച് കോഴ്സും പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞാലും സർട്ടിഫിക്കറ്റുകൾ കിട്ടാത്ത അവസ്ഥയാണ്. എംഎസ്ഡബ്ള്യു ഉൾപ്പെടെ പല കോഴ്സുകളും പൂർത്തിയാക്കി രണ്ടു വർഷം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ കിട്ടാത്ത വിദ്യാർഥികളുണ്ട്. പരീക്ഷാ കണ്ട്രോളറുടെ ഓഫീസിലെ ജീവനക്കാരുടെ കുറവാണ് സർട്ടിഫിക്കറ്റ് വൈകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
സ്പീഡ് ട്രാക്കിൽ വിദ്യാർഥികൾ അപേക്ഷ നൽകുന്നതിനുവേണ്ടി യൂണിവേഴ്സിറ്റി മനഃപൂർവം സർട്ടിഫിക്കറ്റ് നൽകുന്നതു വൈകിപിക്കുകയാണെന്നും ആരോപണമുണ്ട്. സ്പീഡ് ട്രാക്കിലൂടെ അപേക്ഷ നൽകിയാൽ നിലവിൽ ലഭിക്കുന്നതിന്റെ നാലിരട്ടി വരുമാനം യൂണിവേഴ്സിറ്റിക്കു ലഭിക്കും. എല്ലാവരും സ്പീഡ് ട്രാക്കിലേക്ക് അപേക്ഷ മാറ്റിയതോടെ മുന്പ് ഒരു മാസത്തിനകം കിട്ടുന്ന സർട്ടിഫിക്കറ്റുകൾ ഇപ്പോൾ രണ്ടു മാസം കഴിഞ്ഞാണ് കിട്ടുന്നത്. കംപ്യൂട്ടറൈസേഷൻ പൂർത്തിയാക്കാത്തതും സർട്ടിഫിക്കറ്റ് നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നുണ്ട്.
സർട്ടിഫിക്കറ്റ് നൽകുന്ന വിഭാഗത്തിൽ ജീവനക്കാരുടെ മെല്ലപ്പോക്ക് ഇപ്പോഴും തുടരുകയാണ്. ഒരു ദിവസം 300 സർട്ടിഫിക്കറ്റ് വരെ നൽകാവുന്നതാണ്. ഇപ്പോൾ ജീവനക്കാരുടെ മെല്ലെപ്പോക്കും നിലവിലുള്ള ജോലിരീതിയും കാരണം 100 സർട്ടിഫിക്കറ്റുകൾ മാത്രമാണു നൽകുന്നത്.
ചോദ്യപേപ്പറുകളുടെ നിലവാരത്തകർച്ച
ചോദ്യപേപ്പറുകളുടെ നിലവാരത്തകർച്ചയാണ് യൂണിവേഴ്സിറ്റിയെ സംബന്ധിച്ചുള്ള പ്രധാന ആരോപണം. സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കപ്പെടണം. ആവർത്തന സ്വഭാവമുള്ള ചോദ്യങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. കൃത്യവിലോപവും അശ്രദ്ധയും ചോദ്യങ്ങളുടെ നിലവാരത്തെ ബാധിക്കാറുണ്ട്. എൻജിനിയറിംഗ് കോഴ്സുകൾക്കും ആർട്സ് സബ്ജക്ടുകൾക്കും കഴിഞ്ഞ വർഷം കൂട്ടത്തോൽവിയുണ്ടായതു വലിയ ചർച്ചയായിരുന്നു.
അടുത്തവർഷം മുതൽ പരീക്ഷാനടത്തിപ്പും മൂല്യനിർണയവും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാനും വേഗത്തിലാക്കാനും യൂണിവേഴ്സിറ്റി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ചോദ്യങ്ങൾ ഓണ്ലൈനായി നൽകുന്ന ഏക യൂണിവേഴ്സിറ്റി എംജി യൂണിവേഴ്സിറ്റിയാണ്. ഇതുമൂലം ചോദ്യപേപ്പറുകൾ മാറിപ്പൊട്ടിച്ചതും ചോദ്യങ്ങൾ ചോർന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്നേയില്ല.
അടുത്തവർഷം മുതൽ ബിരുദ ക്ലാസിലെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾ ഒക്ടോബറിൽ നടത്താനും നവംബറിൽ മൂല്യനിർണയം നടത്താനും ഡിസംബറിൽ ഫലപ്രഖ്യാപനം നടത്താനുമാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. രണ്ട്, നാല്, ആറ് സെമസ്റ്റർ പരീക്ഷകൾ മാർച്ചിലും മൂല്യനിർണയം ഏപ്രിലിലും ഫലപ്രഖ്യാപനം മേയിലും നടത്താനാണു ശ്രമം.
റീവാല്വേവേഷനിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാനും ശ്രമങ്ങൾ ആരംഭിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു. റീവാല്വേവേഷന് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. റീവാല്വേവേഷന്റെ നിലവിലുള്ള മാനദണ്ഡങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
മികവ് കെടുകാര്യസ്ഥതയിലോ? / ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു ഓട്ടോണമസ് കോളജ് അനുഭവം
കേരളത്തിലെ ജനങ്ങളെ ഏറ്റവുമധികം സ്വാധീ
പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം!
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല. തിരുവനന
ഓണ്ലൈൻ വന്നിട്ടും രക്ഷയില്ല
കാലിക്കട്ട് സർവകലാശാലയിൽനിന്ന് അസൽ ബിരുദ സർട്ട
കാത്തിരിപ്പ് ഇനിയും എത്രനാൾ?
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാങ്
സ്വയംഭരണ കോളജുകളുമായി മൂപ്പിളമ തർക്കം: നഷ്ടം മുഴുവൻ വിദ്യാർഥികൾക്ക്
കേരളത്തിലെ പ്രധാനപ്പെട്ട ഒരു സ്വയംഭരണ
ജയിച്ചാലും ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ല
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുട
Latest News
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ചു; വാഹനങ്ങൾ നശിപ്പിച്ചു
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഇസ്രയേലിലെ അൽ ജസീറ ഓഫീസിൽ റെയ്ഡ്; സംപ്രേക്ഷണം നിർത്തിച്ചു
കർണാടക മോഡൽ സംവരണം രാജ്യത്ത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് മോദി
Latest News
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ചു; വാഹനങ്ങൾ നശിപ്പിച്ചു
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഇസ്രയേലിലെ അൽ ജസീറ ഓഫീസിൽ റെയ്ഡ്; സംപ്രേക്ഷണം നിർത്തിച്ചു
കർണാടക മോഡൽ സംവരണം രാജ്യത്ത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top