ദുഃഖങ്ങൾ വരുന്ന വഴികൾ
ദുഃഖങ്ങൾ വരുന്ന വഴികൾ
"നിശ്ചേഷ്ട കാഷ്ഠതുല്യം ദേഹമായതും
സച്ചിദാത്മാ നിത്യമായതുജീവനും
ദുഃഖസുഖാദി സംബന്ധമാർക്കെന്നുള്ള-
തൊക്കെയരുൾ ചെയ്കവേണം ദയാനിധേ'


ബാലിയുടെ മരണം തളർത്തിയ താര ശ്രീരാമനോട് ചോദിക്കുന്നതാണീ ചോദ്യം. സുഖദുഃഖങ്ങളുമായുള്ള ബന്ധം ആർക്കാണെന്ന് അങ്ങ് പറഞ്ഞുതരണം.

രാമായണത്തിലെ കഥാപാത്രങ്ങളെല്ലാം ദുഃഖം അനുഭവിക്കുന്നവർ തന്നെ. ദശരഥൻ മുതൽ രാവണൻ വരെ. ഈ ദുഃഖങ്ങൾക്കെല്ലാം കാരണം കർമദോഷങ്ങൾ തന്നെ. തന്‍റെ പ്രവൃത്തിദൂഷ്യം ദുഃഖങ്ങൾ ഉണ്ടാക്കും എന്ന് രാമായണം പാരായണം ചെയ്യുന്നവർക്ക് ഓർക്കാൻ സാധിക്കും. അവതാര പുരുഷനും അവതാര പുരുഷന്‍റെ ഭാര്യയും ദുഃഖത്തിൽ വീണുപോയില്ലേ! വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയും നമ്മെ ദു8ഖത്തിലേക്ക് നയിക്കുമെന്നോർക്കുക. ഇന്ദ്രിയങ്ങളെ ജയിക്കാൻ കഴിഞ്ഞാൽ ഈ ദുഃഖങ്ങളിൽ നിന്നെല്ലാം മോചനമായി. അതിന് ജ്ഞാനം, വൈരാഗ്യം, ഭക്തി എന്നിവ കൂടിയേതീരു. ഈശ്വരഭക്തിയിൽ ലയിക്കുന്പോൾ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാൻ സാധിക്കൂ.


ഈശ്വരനിൽ ലയിക്കാൻ കാമ, ക്രോധ, മത, മാത്‌സര്യങ്ങൾ ഉപേക്ഷിക്കണം. അന്തിമ വിജയത്തിന് അനന്യമായ ഭക്തി കൂടിയേ തീരു. അടിയുറച്ച ഭക്തിതന്നെ ദുഃഖങ്ങളെ ജയിക്കാനുള്ള മാർഗം. ശ്രീരാമനോടുള്ള ഭക്തി തന്നെയാണ് ഹനുമാനെ കടൽ താണ്ടാൻ സഹായിച്ചതും, സീതാദേവിയെ രാക്ഷസസ്ത്രീകൾക്ക് പ്രിയപ്പെട്ടവളാക്കിയതും. അതിനാൽ ഏതു കാര്യത്തിലും പെട്ടെന്ന് നിരാശരാകുന്ന യുവത്വം ഒന്നോർത്താൽ നന്ന്. ദുഃഖങ്ങൾ വരും കൂട്ടത്തോടെ. അവയെ നേരിടാനും തോൽപ്പിക്കാനുമാണ് മനുഷ്യജൻമത്തിന്‍റെ ലക്ഷ്യം. ഓർക്കുക, ശ്രീരാമദേവനുപോലും ദു8ഖമുണ്ടായല്ലൊ. ശ്രീരാമൻ ഈ ദുഃഖത്തെ നേരിട്ടത് ഉറച്ച മനസോടെയും ധർമനിഷ്ഠയോടും ആണ്. നമുക്കും നേരിടാം ദുഃഖങ്ങളെ ധർമനിഷ്ഠ കൈവിടാതെ. സുഖം തേടിയെത്തും തീർച്ച.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.