Tax
സ്രോതസിൽനിന്നു നികുതി
സ്രോതസിൽനിന്നു നികുതി
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്‍റെ ബാക്കി തുക നികുതിദായകനു നല്കുന്ന വകുപ്പുകളാണ് ആദായനികുതി നിയമത്തിൽ 17-ാം അധ്യായത്തിൽ സൂചിപ്പിക്കുന്നത്. നാം സന്പാദിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതമാണ് നികുതിയായി അടയ്ക്കുന്നത്. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്കു ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതിപിരിവിനാണ് കൂടുതൽ പ്രാധാന്യം നല്കിയിരിക്കുന്നത്. അതുകൊണ്ടാണ് മുൻകാലങ്ങളെ അപേക്ഷിച്ച് സ്രോതസിൽനിന്നു നികുതിപിരിവ് കർശനമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ നികുതി പിടിക്കുന്നതിൽ വീഴ്ച വരുത്തിയാലും നികുതി പിടിച്ചതിനു ശേഷം സർക്കാരിലേക്ക് അടയ്ക്കുന്നതിലും വീഴ്ച വരുത്തിയാലുമായിരുന്നു ശിക്ഷാനടപടികൾ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ റിട്ടേണ്‍ സമർപ്പണത്തിനുള്ള വീഴ്ചയ്ക്കും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലുള്ള വീഴ്ചയ്ക്കുംകൂടി ശിക്ഷാനടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്രോതസിൽനിന്നു നികുതി പിടിക്കേണ്ട ആവശ്യമില്ലാത്ത/ഒഴിവുള്ള തുകയ്ക്കു നികുതിനിരക്കിനും 2016ലെ ബജറ്റിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

സ്രോതസിൽനിന്നും പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്. താഴെപ്പറയുന്ന റിട്ടേണ്‍ ഫോമുകളാണ് വിവിധ തരത്തിൽ നികുതി സ്രോതസിൽനിന്നു പിടിക്കുന്പോൾ ഉപയോഗിക്കേണ്ടത്.

1) 24 ക്യു - ശന്പളത്തിൽനിന്നുള്ള നികുതി
2) 26 ക്യു - ശന്പളം ഒഴികെ റെസിഡന്‍റിനു നല്കുന്ന എല്ലാ വരുമാനത്തിനുമുള്ള നികുതി
3) 27 ക്യു - നോണ്‍ റെസിഡന്‍റായിട്ടുള്ളവർക്ക് പലിശയും ഡിവിഡൻഡും ഉൾപ്പെടെയുള്ള ഏതു വരുമാനവും നല്കുന്ന അവസരങ്ങളിൽ
4) 27 ഇ ക്യു- ടിസിഎസിന്‍റെ റിട്ടേണുകൾ

ഇതു കൂടാതെ റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ഫോം നന്പർ 27 എയും കൂടി സമർപ്പിക്കേണ്ടതുണ്ട്. സ്ഥാപനം ആ കാലാവധിയിൽ ആകെ കൊടുത്ത തുകയും ആകെ അടച്ച നികുതിയുമാണ് ഇതിൽ കാണിക്കുന്നത്.

സ്രോതസിൽനിന്നും നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ

സ്രോതസിൽനിന്നും പിടിച്ച നികുതി യഥാസമയത്തുതന്നെ അടയ്ക്കുകയും റിട്ടേണ്‍ യഥാസമയം സമർപ്പിക്കുകയും ചെയ്താൽ മാത്രമേ നികുതിദായകന് അടച്ച പണത്തിന്‍റെ ക്രെഡിറ്റ് നികുതി വകുപ്പിൽനിന്നു യഥാസമയം ലഭിക്കുകയുള്ളൂ. നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്കു നികുതിയുടെ ക്രെഡിറ്റ് ലഭിക്കില്ല. 2012 ജൂലൈ ഒന്നു മുതൽ മേൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം 200 രൂപ വീതം ചുമത്താൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. ഈ പിഴ പരമാവധി അടച്ച നികുതിയുടെ തത്തുല്യ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഗവണ്‍മെന്‍റ് ഡിഡക്റ്റേഴ്സിന് 2014 മാർച്ച് 31 വരെ മേൽ പിഴ തുകയിൽനിന്നു പൊതു ഒഴിവ് നൽകിയിട്ടുണ്ട്.

ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണംകൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല. പ്രസ്തുത റിട്ടേണുകൾ ശരിയായിത്തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ടുകൂടി നികുതി പിടിച്ച വ്യക്തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ നികുതി പിടിച്ച ആൾക്ക് സാധിക്കുകയുള്ളൂ.
സാധാരണഗതിയിൽ നികുതിദായകർ റിട്ടേണ്‍ സമർപ്പണത്തിന്‍റെ സമയത്താണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്‍റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന് ഫോം നന്പർ 26 എഎസ് ഡൗണ്‍ലോഡ് ചെയ്തു നോക്കാം. 26 എഎസിൽ യഥാസമയം അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്തിയെ ബന്ധപ്പെട്ട് യഥാസമയം തെറ്റു തിരുത്താവുന്നതാണ്.

ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴ

നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിലോ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചതെങ്കിലോ നികുതി പിടിച്ച വ്യക്തിയുടെ മേൽ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 10,000 രൂപയിൽ കുറയാതെയും ഒരു ലക്ഷം രൂപയിൽ കൂടാതെയുമുള്ള തുകയാണ് പിഴയായി ചുമത്തുന്നത്.