Tax
വസ്തു ഇടപാടിനും സ്രോതസിൽ നികുതി
വസ്തു ഇടപാടിനും സ്രോതസിൽ നികുതി
ആദായനികുതിനിയമം 194 ഐഎ വകുപ്പനുസരിച്ച് ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമിയൊഴികെ ഏതൊരു വസ്തു വിൽക്കുന്പോഴും, വില്പനവില 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, അതിൽനിന്ന് ഒരു ശതമാനം നികുതി സ്രോതസിൽ പിടിച്ച് നിശ്ചിത സമയത്തിനുള്ളിൽതന്നെ സർക്കാരിൽ അടയ്ക്കണമെന്ന് നിഷ്കർഷിക്കുന്നു. ഇത് 2013 ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിലനിൽക്കുന്ന കള്ളപ്പണ ഇടപാടുകളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനായാണ് ഈ നിയമം കൊണ്ടുവന്നത്. ഈ നിയമമനുസരിച്ച് വസ്തു വിൽക്കുന്പോൾ ലഭിക്കുന്ന തുകകൾ നികുതിയൊഴിവ് ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിച്ചാലും സ്രോതസിലുള്ള ഒരു ശതമാനം നികുതി നല്കുകതന്നെ വേണം.

പിടിച്ച നികുതി ഗവണ്‍മെന്‍റിൽ നിക്ഷേപിക്കണം

സ്രോതസിൽനിന്നു നികുതി പിടിക്കുന്ന വ്യക്തി ടാൻ എടുത്തിരിക്കണം എന്നാണ് പൊതുവിലുള്ള നിയമം എന്നാൽ, വസ്തുവാങ്ങലിനുവേണ്ടി മാത്രം ടാൻ എടുക്കേണ്ടതില്ല എന്ന് 194 ഐഎയിലെ മൂന്നാം ഉപവകുപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

സ്രോതസിൽ പിടിച്ച നികുതി അടുത്തമാസം ഏഴിനുമുന്പ് ഗവണ്‍മെന്‍റിൽ അടയ്ക്കണം. ഇതിന് ഫോം നന്പർ 26 ക്യുബി ആണ് ഉപയോഗിക്കേണ്ടത്. ഇടപാടിന്‍റെയും ഇടപാടുകാരുടെയും എല്ലാ വിവരങ്ങളും ഈ ഫോമിൽ ചേർത്തിരിക്കണം. ഇത് ഓണ്‍ലൈനായി വേണം അപ്‌ലോഡ് ചെയ്യാൻ. നെറ്റ് ബാങ്കിംഗ് മുഖാന്തിരം അപ്പോൾതന്നെ നികുതി അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഇത് നികുതി അടയ്ക്കുന്ന വ്യക്തിയുടെ സൗകര്യമനുസരിച്ച് തെരഞ്ഞെടുത്താൽ മതി. അതല്ല, ഓഫ്‌ലൈനായി ബാങ്കിൽ ൂടി നികുതി അടയ്ക്കാനാണ് വസ്തു വാങ്ങുന്ന വ്യക്തിക്കു താത്പര്യമെങ്കിൽ, ആ വിധത്തിലും നികുതി അടയ്ക്കാം. 26 ക്യുബി അപ്‌ലോഡ് ചെയ്യുന്ന സമയത്ത് നിർദിഷ്ട മാർഗം നിർദേശിച്ചാൽ മതി. ബാങ്കിൽകൂടിയാണ് നികുതി അടയ്ക്കുന്നതെങ്കിൽ ഫയൽ ചെയ്ത 26 ക്യുബിയുടെ ഒരു കോപ്പികൂടി ചെലാന്‍റെ കൂടെ ബാങ്കിൽ സമർപ്പിക്കണം. പണം അടച്ചതിനു ശേഷം വസ്തു വാങ്ങുന്ന വ്യക്തി വില്‌ക്കുന്ന വ്യക്തിക്ക് ഫോം നന്പർ 16 ബിയിൽ സർട്ടിഫിക്കറ്റ് നല്കണം. ഇത് സിപിസിയിൽനിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

വാങ്ങൽവില തവണകളായിട്ടാണു നല്കുന്നതെങ്കിൽ

സ്രോതസിൽ നികുതി പിടിക്കുന്നത് പണം നല്കുന്ന അവസരത്തിലാണ്. തവണകളായിട്ടാണ് പണം നല്കുന്നതെങ്കിൽ ഓരോ തവണയും അതിന്‍റെ ഒരു ശതമാനം നികുതി പിടിച്ചിട്ടു വേണം ബാക്കി തുക നല്കാൻ. വില്പനവില 50 ലക്ഷത്തിനു മുകളിലാണെങ്കിൽ മൊത്തം വില്പനവിലയുടെ ഒരു ശതമാനമാണ് നികുതി പിടിക്കേണ്ടത്. ഇവിടെ അടിസ്ഥാന കിഴിവില്ല. ഉദാഹരണമായി 60 ലക്ഷം രൂപയാണ് വില്പനവിലയെങ്കിൽ നികുതിത്തുക 60,000 രൂപയായിരിക്കും. അല്ലാതെ 50 ലക്ഷം രൂപ കിഴിച്ച് ബാക്കി വരുന്ന 10 ലക്ഷം രൂപയുടെ ഒരു ശതമാനമല്ല നികുതിയായി അടയ്ക്കേണ്ടത്.

ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ച് വസ്തു വാങ്ങിയാൽ

ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ച് വസ്തു വാങ്ങുകയും ഓരോരുത്തരുടെയും പങ്ക് 50 ലക്ഷം രൂപയിൽ താഴെ ആണെങ്കിലും വില്പനവില 50 ലക്ഷം രൂപയുടെ മുകളിൽ ആണെങ്കിൽ സ്രോതസിലുള്ള നികുതി നിർബന്ധമാണ്. അതുപോലെതന്നെ ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ച് വസ്തു വിൽക്കുന്പോഴും ആകെ വില്പനവില 50 ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നുണ്ട്. അങ്ങനെ വരുന്ന അവസരങ്ങളിൽ വാങ്ങുന്ന ഓരോ വ്യക്തിയും പ്രത്യേകം പ്രത്യേകം 26 ക്യുബി ഫയൽ ചെയ്യണം.
വസ്തു വിറ്റു ലഭിക്കുന്ന മൂലധനനേട്ടം നികുതി ഒഴിവുള്ള പദ്ധതികളിൽ നിക്ഷേപിച്ചാലും മുകളിൽ സൂചിപ്പിച്ച ഒരു ശതമാനം നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്.

പ്രവാസിയിൽനിന്നു വസ്തു വാങ്ങിയാൽ

പ്രവാസികളുടെ സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് 20 ശതമാനം നിരക്കിൽ സ്രോതസിൽ നികുതി നല്കേണ്ടതുണ്ട്. വില്പനവിലയിൽനിന്ന് ഇൻഡക്സേഷനു ശേഷം ലഭിച്ച വാങ്ങിയ വിലയും ചെലവുകളും കിഴിച്ച് ലഭിക്കുന്ന പണമാണ് മൂലധനനേട്ടമായി കണക്കാക്കുന്നത്. വില്പനയ്ക്കുവേണ്ടി ചെലവാകുന്ന പണത്തിനും കിഴിവ് ലഭിക്കും. ദീർഘകാല മൂലധനനേട്ടത്തിനു മാത്രമേ ഇൻഡക്സേഷൻ ബാധകമാകൂ.
എന്നാൽ, ആദായനികുതി നിയമം 195-ാം വകുപ്പനുസരിച്ച് പ്രവാസികൾ സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന പണത്തിന് സ്രോതസിൽനിന്നുതന്നെ 20 ശതമാനം നികുതി പിടിക്കണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. പ്രവാസികളുടെ കാര്യത്തിൽ മൂലധനനേട്ടം നേരിട്ടു കണക്കാക്കി നികുതി പിടിക്കുന്നതിന് നമുക്ക് അവകാശമില്ല. പകരം വകുപ്പ് 195(2) പ്രകാരം സ്ഥലത്തിന്‍റെമേൽ നികുതിനിർണയ അവകാശമുള്ള ആദായനികുതി ഉദ്യോഗസ്ഥന്‍റെ പക്കൽ താഴ്ന്ന നിരക്കിൽ നികുതി നിശ്ചയിച്ച് തരണമെന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആദായനികുതി ഉദ്യോഗസ്ഥൻ നിശ്ചിത സമയത്തിനുള്ളിൽ നികുതി നിരക്ക് നിശ്ചയിച്ച് സർട്ടിഫിക്കറ്റ് തരുന്നതാണ്.

എന്നാൽ, വസ്തു വിൽക്കുന്പോൾ ലഭിക്കുന്ന പണം മൂലധനനേട്ടത്തിന് കിഴിവ് ലഭിക്കുന്ന സ്വത്തുക്കളിൽ നിക്ഷേപിക്കുകയാണെങ്കിൽ പൂർണമായും നികുതിയിൽനിന്ന് ഒഴിവാക്കപ്പെടും. അങ്ങനെ വരുന്നപക്ഷം വകുപ്പ് 195(3) അനുസരിച്ച് നികുതിയിൽനിന്ന് പൂർണമായും ഒഴിവ് ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുകളിൽ സൂചിപ്പിച്ച നികുതി ഉദ്യോഗസ്ഥന്‍റെ മുന്പിൽ അപേക്ഷ സമർപ്പിച്ചാൽ മതി. മൂലധനനേട്ടം ഏതു വിധത്തിലാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന് എന്നതിന്‍റെ തെളിവുകളോ അല്ലെങ്കിൽ സത്യവാംങ്‌മൂലമോ നികുതി ഉദ്യോഗസ്ഥന്‍റെ മുന്പിൽ സമർപ്പിക്കേണ്ടിവരും.