Tax
Services & Questions
ജൂണിയർ-സീനിയർ വ്യത്യാസം: ശന്പളം ഏകീകരിക്കുവാൻ ഇപ്പോൾ അവസരം
ജൂണിയർ-സീനിയർ വ്യത്യാസം: ശന്പളം ഏകീകരിക്കുവാൻ ഇപ്പോൾ അവസരം
1/7/2014ലെ ശന്പള പരിഷ്കരണത്തിന്‍റെ ഭാഗമായി ജൂണിയറിന് സീനിയറിനേക്കാൾ അടിസ്ഥാനശന്പളം കൂടുതലായി ലഭിച്ചിട്ടുണ്ടെങ്കിൽ ജൂണിയർ- സീനിയർ ശന്പളം ഒരേ നിരക്കിൽ വരുത്താൻ സർക്കുലർ നന്പർ 35/2017/ (54) ധന. തീയതി 17/5/2017 പ്രകാരം ഇപ്പോൾ അവസരം.

പത്താം ശന്പള പരിഷ്കരണ ഉത്തരവുപ്രകാരം ഓപ്ഷൻ നൽകാൻ അവസരം ഇല്ലായിരുന്നു. 1/7/2014ൽ തന്നെ ജീവനക്കാരും അധ്യാപകരും ശന്പളം റിവൈസ് ചെയ്യണമെന്നായിരുന്നു 20/1/2016 ൽ ഇറങ്ങിയ GO(P) No.7/2016 ഉത്തരവിൽ നിർദേശിച്ചിരുന്നത്. പുതിയ ശന്പള സ്കെയിലിൽ ശന്പളം നിർണയിച്ചതിനുശേഷം ഏതു മാസമാണോ നേരത്തെ ഇൻക്രിമെന്‍റ് ലഭിച്ചിരുന്നത് അതേമാസം തന്നെ പുതിയ ശന്പള സ്കെയിലിൽ അടുത്ത ഒരു ഇൻക്രിമെന്‍റ് ലഭിക്കും.

പത്താം ശന്പള പരിഷ്കരണത്തിന്‍റെ ഭാഗമായി ചില തസ്തികകളിലെ സ്കെയിൽ ഓഫ് പേയിൽ വൻ വർധനവ് നടപ്പാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി സ്കെയിൽ ഓഫ് പേയിൽ മിനിമം അടിസ്ഥാന ശന്പളം ഇരട്ടിയായി. ഈ സാഹചര്യത്തിൽ 1/7/2014 മുന്പ് ഇൻക്രിമെന്‍റുള്ള സീനിയറിന് ഇൻക്രിമെന്‍റ് പഴയ അവസ്ഥയിൽ ലഭിച്ചതിനുശേഷമാണ് ശന്പളം റിവൈസ് ചെയ്യുന്നത്. എന്നാൽ 1/7/2014 നുശേഷം ഇൻക്രിമെന്‍റ് ലഭിക്കുന്നവർ 1/7/2014ൽ ശന്പളം റിവൈസ് ചെയ്യുകയും പുതിയ ശന്പള സ്കെയിലിൽ അടുത്ത ഇൻക്രിമെന്‍റ് ഉടൻ ലഭിക്കുകയും ചെയ്യുന്നതിന്‍റെ ഫലമായി സീനിയർ ജീവനക്കാരിലും കൂടിയ അടിസ്ഥാന ശന്പളം വാങ്ങുന്ന ജൂണിയർ ജീവനക്കാർ സംസ്ഥാനത്ത് കാണാൻ സാധിക്കും.

ഉദാഹരണത്തിന്:
A - സീനിയർ
1/7/2014 അടിസ്ഥാന ശന്പളം 14,260 (13,900 - 24,040)
അടുത്ത ഇൻക്രിമെന്‍റ് തീയതി - 1/6/2015
പുതിയ ശന്പള സ്കെയിലിൽ പ്രവേശിച്ചപ്പോൾ -
1/7/2014 - 27,800 (27,800 - 59,400)
1/6/2015 - 28500

B - ജൂണിയർ
1/7/2014ൽ അടിസ്ഥാന ശന്പളം 13,900 (13,900-24,040)
അടുത്ത ഇൻക്രിമെന്‍റ് തീയതി 1/8/2014
പുതിയ ശന്പള സ്കെയിലിൽ പ്രവേശിച്ചപ്പോൾ:
1/7/2014 -27,800 (27,800- 59,400)
1/8/2014 - 28,500

ചുരുക്കത്തിൽ A എന്ന സീനിയറിന് അടിസ്ഥാന ശന്പളം 28,500 ലഭിക്കുവാൻ 1/6/ 2015 വരെ കാത്തിരിക്കണം. എന്നാൽ ജൂണിയറിന് 1/8/2014ൽ തന്നെ 28,500 അടിസ്ഥാന ശന്പളം ലഭിക്കും. ഇങ്ങനെയുള്ള ഒട്ടേറെ സാഹചര്യങ്ങളിൽ ജൂണിയറിന് സീനിയറിനേക്കാൾ അടിസ്ഥാന ശന്പളം കൂടുതലാകും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ജൂണിയർക്കൊപ്പം അടിസ്ഥാന ശന്പളം ലഭിക്കുവാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു.
ജൂണിയർ - സീനിയർ അനോമിലി പരിഹരിക്കുവാൻ താഴെ പറയുന്ന നിർദേശങ്ങൾ പാലിച്ചിരിക്കണം

1. സീനിയർ / ജൂണിയർ ഒരേ കാറ്റഗറി ആയിരിക്കണം.
2. ശന്പളം റിവൈസ് ചെയ്യുന്പോൾ സീനിയർ ജീവനക്കാരനു ജൂണിയർ ജീവനക്കാരന്‍റെ ഒപ്പമോ കൂടുതലോ അടിസ്ഥാന ശന്പളം ആയിരിക്കണം.
3. ശന്പള പരിഷ്കരണത്തിന്‍റെയോ /നിയമത്തിന്‍റെയോ ഫലമായിട്ടായിരിക്കണം ശന്പളത്തിലെ ഏറ്റക്കുറച്ചിൽ.
4. അഡ്വാൻസ് ഇൻക്രിമെന്‍റിന്‍റെ ഫലമായിട്ടോ സർവീസ് വെയിറ്റേജിന്‍റെ ഫലമായിട്ടോ മുകളിൽ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഈ സർക്കുലറിന്‍റെ പ്രയോജനം ലഭിക്കില്ല.
5. സീനിയർ ജീവനക്കാരൻ ഇൻക്രിമെന്‍റിന് അയോഗ്യത കല്പിക്കുന്ന രീതിയിൽ ശന്പള രഹിത അവധി എടുത്തിട്ടുണ്ടെങ്കിൽ ഈ പ്രയോജനം ലഭിക്കില്ല.
6. ഇങ്ങനെയുള്ള ജൂണിയർ - സീനിയർ അനോമിലി പരിഹരിക്കുന്നതിന്‍റെ ഭാഗമായി അഡീഷണൽ ഇൻക്രിമെന്‍റ് ലഭിക്കുകയാണെങ്കിൽ, ആയതിന്‍റെ ലഭിച്ച തീയതി മുതൽ നേരേ ഒരു വർഷം കഴിഞ്ഞേ അടുത്ത ഇൻക്രിമെന്‍റ് ലഭിക്കൂ.
7. ഈ സർക്കുലറിന്‍റെ പ്രയോജനം 1/4/ 2017 മുതൽ.
8. ഇങ്ങനെയുള്ളവർ രേഖാമൂലം മേലുദ്യോഗസ്ഥനു അപേക്ഷ നൽകുക.

സ്പെഷൽ അലവൻസ്: അപേക്ഷിക്കുന്പോൾ ശ്രദ്ധിക്കാം

ഭിന്നശേഷിക്കാരായിട്ടുള്ള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന സ്പെഷൽ അലവൻസ് അനുവദിച്ച് ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്‌‌ടർക്ക് അപേക്ഷ സമർപ്പിക്കുന്പോൾ ശ്രദ്ധിക്കേണ്ടവ ചുവടെ:

(സർക്കുലർ 3/26835/2017 ഡിപിഐ തീയതി. 24/4/2017)

1. അപേക്ഷയിൽ വിദ്യാഭ്യാസ ഉപഡയറക്‌‌ടർ മേലൊപ്പ് പതിക്കേണ്ടതാണ്.
2. സ്പെഷൽ അലവൻസിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതും അപേക്ഷയിൽ അപേക്ഷകന്‍റെ ഒപ്പും തീയതിയും രേഖപ്പെടുത്തേണ്ടതുമാണ്.
3. അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്ന ആളും മെഡിക്കൽ സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ആളും ഒരാളെന്ന് തെളിയിക്കുന്ന ഐഡന്‍റിഫിക്കേഷൻ സർട്ടിഫിക്കറ്റ് തയാറാക്കി ഒപ്പിട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രസ്തുത സർട്ടിഫിക്കറ്റിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ നന്പരും തീയതിയും വ്യക്തമായിരിക്കണം.
4. മെഡിക്കൽ കോളജ് ആശുപത്രി /ജില്ലാ ആശുപത്രി/ മെഡിക്കൽ ബോർഡ് എന്നിവിടങ്ങളിൽ നിന്നും ലഭിച്ച ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റും ആയതിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉൾപ്പെടുത്തണം.
5. ഐഡന്‍റിഫിക്കേഷൻ സർട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.
6. സമർപ്പിക്കപ്പെടുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൽ അപേക്ഷകന്‍റെ ഒപ്പ്, മെഡിക്കൽ ബോർഡ് അംഗങ്ങളുടെ ഒപ്പ്, രജിസ്ട്രേഷൻ നന്പർ, പേര്, ഒൗദ്യോഗിക മുദ്ര, ഓഫീസ് സീൽ, തീയതി എന്നിവ ഉണ്ടായിരിക്കണം.
7. സ്പെഷൽ അലവൻസ് അനുവദിച്ച് ലഭിക്കുന്നതിന് അസ്ഥി സംബന്ധമായ വൈകല്യമുള്ളജീവനക്കാർക്ക് 40 ശതമാനത്തിൽ കുറയാതെയും കാഴ്ച വൈകല്യമുള്ള ജീവനക്കാർക്ക് 75 ശതമാനത്തിനു മുകളിലും കേൾവി സംബന്ധമായ വൈകല്യമുള്ള ജീവനക്കാർക്ക് 50 ശതമാനത്തിനു മുകളിലും വൈകല്യം ഉണ്ടായിരിക്കണം.
8. ശന്പളം എഴുതി വാങ്ങുന്ന ട്രഷറിയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം
9. അപേക്ഷ തീയതിയിൽ ഒരു വർഷത്തിൽ കൂടുതൽ കുടിശിക ലഭിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ആയതിന് വ്യക്തമായ വിശദീകരണം നൽകണം.