Tax
Services & Questions
ഫാമിലി പെൻഷൻ ലഭിക്കും
ഫാമിലി പെൻഷൻ ലഭിക്കും
35ഉം 38ഉം വയസുള്ള ഞാനും എന്‍റെ സഹോദരിയും അവിവാഹിതരാണ്. അച്ഛനും അമ്മയും പെൻഷൻ പറ്റിയശേഷം മരണമടഞ്ഞു. എന്‍റെ മൂത്ത സഹോദരി വികലാംഗയാണ്. ഞങ്ങൾക്ക് സ്വന്തമായി വരുമാനമില്ല്ല. അച്ഛന്‍റെയും അമ്മയുടെയും മരണശേഷം വികലാംഗയായ എന്‍റെ മൂത്ത സഹോദരിക്ക് ഫാമിലി പെൻഷൻ അനുവദിച്ചുകിട്ടി. അച്ഛനേയും അമ്മയേയും ആശ്രയിച്ചു കഴിഞ്ഞിരുന്ന ഞങ്ങൾ ഇപ്പോൾ സഹോദരനോടൊപ്പമാണ് താമസം. അച്ഛനും അമ്മയും മരിച്ചപ്പോൾ ഒരു ഫാമിലി പെൻഷന് മാത്രമേ അർഹതയുള്ളൂ എന്ന കാരണത്താലാണ് സഹോദരിക്ക് ഫാമിലി പെൻഷൻ അനുവദിച്ചത്. എന്നാൽ അടുത്തകാലത്ത് അവിവാഹിതരും 25 വയസിന് മുകളിൽ പ്രായമുള്ളതുമായ മക്കൾക്ക് രണ്ടു പേർക്കും ഫാമിലി പെൻഷന് അർഹതയുണ്ട് എന്നറിയാൻ കഴിഞ്ഞു. ഇതിനെപ്പറ്റി വിശദീകരിക്കാമോ?
കെ. വാസന്തി, കൊല്ലം

അവിവാഹിതരും 25 വയസിന് മുകളിൽ പ്രായമുള്ളതുമായ പെണ്‍മക്കൾക്ക് ഫാമിലി പെൻഷന് അർഹത നൽകിക്കൊണ്ടുള്ള ഉത്തരവ് അടുത്തകാലത്ത് ഇറങ്ങിയിട്ടുണ്ട്. അതിനു ചില നിബന്ധനകളുണ്ട്. മാതാപിതാക്കൾ രണ്ടുപേരും ജീവനക്കാരും പെൻഷൻ വാങ്ങിവന്നവരുമായിരിക്കണം. അതോടൊപ്പം മരിച്ചുപോയ മാതാപിതാക്കളെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് തെളിയിക്കുന്ന റവന്യു അധികാരിയിൽനിന്നുള്ള സർട്ടിഫിക്കറ്റും അതോടൊപ്പം റവന്യു അധികാരിയിൽനിന്നു സ്വന്തമായി വരുമാനം ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. അനുവദിക്കപ്പെടുന്ന ഫാമിലി പെൻഷൻ രണ്ടു പേർക്കും തുല്യമായി മാത്രമേ ലഭിക്കൂ. രണ്ടുപേർക്കും പ്രത്യേകം പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകണം. അവിവാഹിതരായി തുടരുന്നു എന്നുള്ള സർട്ടിഫിക്കറ്റ് എല്ലാ വർഷവും ഹാജരാക്കണം. ഇങ്ങനെ നിബന്ധനകൾക്ക് വിധേയമായി രണ്ടുപേർക്കും ഫാമിലി പെൻഷൻ അനുവദിക്കും. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ധനവകുപ്പിന്‍റെ 23-9-2016 ലെ 140/2016-ാം നന്പർ ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.