Tax
Services & Questions
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ ബ്രോക്കണ്‍ സർവീസ് : ഹൈക്കോടതി വിധി അനുകൂലം; സർക്ക
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ ബ്രോക്കണ്‍ സർവീസ് : ഹൈക്കോടതി വിധി അനുകൂലം;  സർക്ക
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ‍/അനധ്യാപകർ സ്ഥിരം സർവീസിൽ പ്രവേശിക്കുന്നതിനുമുന്പുള്ള അവരുടെ ബ്രോക്കണ്‍ സർവീസ് (ലീവ് വേക്കൻസി) പെൻഷൻ ആനുകൂല്യം കണക്കാക്കുന്പോൾ പരിഗണിക്കുവാൻ പാടില്ലെന്ന സർക്കാർ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി.

ഗ.ഉ(പി)നം. 66/2016 ധന. തീയതി 9-5-2016, ഗ.ഉ(പി)നം. 113/2016 ധന. തീ യതി 5-8-2016 എന്നീ സർക്കാർ ഉത്തരവുകളാണ് 2017 ഓഗസ്റ്റ് 14ലെ ഹൈക്കോടതിയുടെ WP(C) No. 30167 of 2016(u)ലൂടെ റദ്ദാക്കപ്പെട്ടത്. എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ സ്ഥിരം സർവീസിൽ കയറുന്നതിനുമുന്പുള്ള ബ്രോക്കണ്‍ സർവീസ് പെൻഷൻ ആനുകൂല്യനിർണയത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് 20ഓളം ഹർജികളാണ് നിർണായക വിധിയിലൂടെ ഹൈക്കോടതി തീർപ്പു കൽപ്പിച്ചത്. സർവീസിൽനിന്നു വിരമിച്ചവരും നിലവിൽ സർവീസിൽ ഉള്ളവരും ഹർജി നൽകിയവരിൽ ഉൾപ്പെടും.

ബ്രോക്കണ്‍ സർവീസ് പരിഗണിക്കുവാൻ പാടില്ലായെന്ന ആദ്യ ഉത്തരവ് 9-5-2016ൽ ആണ് സർക്കാർ പുറത്തിറക്കിയത്. പലപ്പോഴായി വിവിധ ബ്രോക്കണ്‍ സർവീസിൽ ജോലി ചെയ്തതിനുശേഷമാണ് ബഹുഭൂരിപക്ഷം അധ്യാപകർക്കും സ്ഥിരം നിയമനത്തിന് അർഹത ലഭിക്കുന്നത്. മൂന്നും നാലും വർഷം വരെ ഇത്തരത്തിൽ ജോലി ചെയ്തവർ ഏറെയാണ്.
സ്ഥിരം സർവീസിൽ എന്നതുപോലെ പൂർണ ശന്പളത്തോടെ നിശ്ചിത സ്കെയിൽ ഓഫ് പേയിൽ അവധി ഒഴിവുകളിൽ ജോലി ചെയ്തവരുടെ സർവീസുകളാണ് 9-5-2016ലെ സർക്കാർ ഉത്തരവിലൂടെ നിഷേധിക്കപ്പെട്ടത്. ഇത് സ്ഥിരം നിയമനം അല്ലെന്നു മാത്രം.
എന്നാൽ ഇപ്പോൾ അവധി ഒഴിവുകളിൽ നിയമനം ദിവസവേതനാടിസ്ഥാനത്തിലാണ്. ഇങ്ങനെയുള്ള സർവീസ് യാതൊരു സർവീസ് നേട്ടത്തിനായും പരിഗണിക്കുകയില്ല.
സാധാരണ രീതിയിൽ സമാന സ്വഭാവമുള്ള സർവീസുകൾ എല്ലാം തന്നെ പെൻഷന് പരിഗണിച്ചിരുന്നു. KSR Vol. II, P III Rule 14 Eയിലും KER Chapter XXVII B rule 3യിലും സ്ഥിരം സർവീസിൽ പ്രവേശിക്കുന്നതിനുമുന്പുള്ള ബ്രോക്കണ്‍ സർവീസ് പെൻഷന് പരിഗണിക്കണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത്.

രണ്ട് ഉത്തരവുകളുടെയും മുൻകാല പ്രാബല്യം ഹൈക്കോടതി എടുത്തുകളഞ്ഞു. ഹർജി ഫയൽ ചെയ്തവരിൽ സർവീസിൽനിന്നു വിരമിച്ചവർക്ക് മൂന്നു മാസത്തിനുള്ളിൽ ബ്രോക്കണ്‍ സർവീസ് പരിഗണിച്ച് പെൻഷൻ ആനുകൂല്യങ്ങൾ റിവൈസ് ചെയ്തു കൊടുക്കണമെന്ന് വിധിയിൽ പറയുന്നു. എന്നാൽ സർവീസിൽനിന്നു ഇതിനോടകം വിരമിച്ചവരെക്കുറിച്ച് (ഹർജിയിൽ ഉൾപ്പെടാത്തവർ) യാതൊന്നും വിധിയിൽ പ്രതിപാദിക്കുന്നില്ല. ഇങ്ങനെയുള്ളവർക്ക് സർക്കാർ ഉത്തരവ് അനിവാര്യമാണ്. അല്ലെങ്കിൽ ഇക്കൂട്ടർ കേസിൽ കക്ഷിചേരണം.

ഈ ഹൈക്കോടതി വിധി എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യുന്നവർക്കും അതോടൊപ്പം എയ്ഡഡ് സ്കൂളിൽ ജോലി ചെയ്തതിനുശേഷം കോളജിലേക്ക് പ്രവേശിച്ചവർക്കും മാത്രം ബാധകം. ഈ വിധിയുടെ അടിസ്ഥാനത്തിൽ ഒന്നുകിൽ സർക്കാർ ഉത്തരവ് ഇറക്കണം. അല്ലെങ്കിൽ വീണ്ടും കോടതിയിൽ അപ്പീൽ നൽകണം. സർക്കാർ ഉത്തരവിറക്കിയെങ്കിൽ മാത്രമേ നിലവിൽ സർവീസിലുള്ളവർ വിരമിക്കുന്പോൾ അവരുടെ ബ്രോക്കണ്‍ സർവീസ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കുവാൻ കഴിയൂ. ഈ വർഷവും സർവീസിൽനിന്നു വിരമിക്കുന്നവർക്ക് അവരവരുടെ ബ്രോക്കണ്‍ സർവീസ് പെൻഷന് പരിഗണിക്കണമെങ്കിൽ സർക്കാർ ഉത്തരവ് വേണമെന്നാണ് സർക്കാർ അധികൃതരുടെ പക്ഷം.

എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപകരുടെ സ്ഥിരം സർവീസിൽ പ്രവേശിക്കുന്നതിനു മുന്പുള്ള ബ്രോക്കണ്‍ സർവീസ് കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കാമെന്നുള്ള ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന.