Tax
Services & Questions
മകന്‍റെ വിവരം കൂട്ടിച്ചേർക്കാം
മകന്‍റെ വിവരം കൂട്ടിച്ചേർക്കാം
ഞാനും ഭർത്താവും വിരമിച്ചവരാ ണ്. അടുത്തകാലത്ത് എന്‍റെ ഭർത്താവ് മരിച്ചു. അതിനാൽ അദ്ദേഹത്തിന്‍റെ പേരിലുള്ള ഫാമിലി പെൻഷൻ എനിക്ക് കിട്ടുന്നുണ്ട്. ഞങ്ങളുടെ മൂത്തമകൻ മാനസിക പ്രശ്നമുള്ള ആളാണ്. 40 വയസുണ്ട്. എന്‍റെ കാലശേഷം മകന് ഫാമിലി പെൻഷൻ കിട്ടുവാൻ എന്തു നടപടിയാണ് സ്വീകരിക്കേണ്ടത്. അതുപോലെ ലൈഫ് ടൈം അരിയർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്? പെൻഷൻ ബുക്കിൽ മകൻ മാനസികരോഗിയാണെന്നു കാണിച്ചിരുന്നില്ല. വിരമിക്കുന്ന സമയത്ത് മകനു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സത്യഭാമ, തിരുവല്ല

ശാരീരികമായോ മാനസികമായോ വൈകല്യമുള്ള സർക്കാർ ജീവനക്കാരായ മാതാപിതാക്കളുടെ 25 വയസിൽ കവിഞ്ഞ പ്രായമുള്ളവർക്ക് അവരുടെ കാലശേഷം ഫാമിലി പെൻഷന് അർഹതയുണ്ട്. പെൻഷൻ ബുക്ക് തയാറാക്കിയപ്പോൾ ഈ കാര്യം ആവശ്യമായ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കിയാൽ ഈ വിവരം പെൻഷൻ പേമെന്‍റ് ഓർഡറിൽ (പി.പി.ഒ) ചേർക്കും. ഇതു ചേർത്തിട്ടില്ലെങ്കിൽ ഈ വിവരം കൂട്ടി ചേർക്കുവാൻ സർക്കാരിൽനിന്ന് പ്രത്യേക ഉത്തരവ് വാങ്ങേണ്ടതുണ്ട്. എന്നാൽ മാനസിക പ്രശ്നമുള്ളവരുടെ പേരിൽ ലൈഫ് ടൈം അരിയർ ലഭിക്കുവാൻ നിർദിഷ്ട മാതൃകയിലുള്ള നോമിനേഷൻ ഫോം പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റിക്ക് നൽകാവുന്നതാണ്. ഈ നോമിനേഷൻ ഫോമിൽ ഒരു ഗാർഡിയനെക്കൂടി ഉൾപ്പെടുത്തേണ്ടതാണ്.
ഇതിനെ സംബന്ധിച്ച വിശദമായ വിവരം നോമിനേഷന്‍റെ മാതൃക ഉൾപ്പെടെ 15-12- 2008 ഗവ. ഉ. (പി) 553/08/ ധന. എന്ന ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.