Tax
റിട്ടേണുകൾ 2018 മാർച്ച് 31 നു മുന്പ് ഫയൽ ചെയ്യണം
റിട്ടേണുകൾ 2018 മാർച്ച് 31 നു മുന്പ് ഫയൽ ചെയ്യണം
2017-18 സാന്പത്തികവർഷത്തിന്‍റെ അവസാനത്തെ മാസത്തിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. എല്ലാ നികുതിദായകർക്കും മാർച്ച് മാസം വളരെ പ്രധാനപ്പെട്ടതാണ്. 2015-16ലെയും 2016-17ലെയും ആദായനികുതി റിട്ടേണുകൾ ഇതുവരെ സമർപ്പിക്കാതിരിക്കുന്ന നികുതിദായകർ അവ ഈ മാർച്ച് 31 നുമുന്പ് ഫയൽ ചെയ്യേണ്ടതാണ്. മുൻ വർഷങ്ങളിലെ നിയമം അനുസരിച്ചായിരുന്നുവെങ്കിൽ 2016-17 ലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ 2019 മാർച്ച് 31 വരെ സമയം ലഭിക്കുമായിരുന്നു. എന്നാൽ, 2017 ലെ ധനകാര്യ ബിൽ ഒരു വർഷത്തെ കാലാവധി കുറയ്ക്കുകയും പ്രസ്തുത അസസ്മെന്‍റ്‌ വർഷത്തിനുള്ളിൽതന്നെ റിട്ടേണുകൾ ഫയൽ ചെയ്യണം എന്ന് നിയമത്തിൽ മാറ്റം വരുത്തുകയും ചെയ്തു. അതനുസരിച്ച് 2016-17 സാന്പത്തികവർഷത്തിലെ റിട്ടേണുകൾ 2018 മാർച്ച് 31 ന് മുന്പ് ഫയൽ ചെയ്യേണ്ടതുണ്ട്. അതിനു ശേഷം അവ ഫയൽ ചെയ്യാൻ സാധിക്കില്ല.

2016-17 സാന്പത്തികവർഷത്തിലെ ഓഡിറ്റ് ആവശ്യമില്ലാത്ത ആദായനികുതി റിട്ടേണുകൾ 2017 ഓഗസ്റ്റ് ആറിന് മുന്പും (താത്കാലികമായി ദീർഘിപ്പിച്ച് നൽകിയ കാലാവധി കണക്കിലെടുത്ത്) ഓഡിറ്റ് ആവശ്യമുള്ളവ നവംബർ ഏഴിനു മുന്പും ആണു ഫയൽ ചെയ്യേണ്ടിയിരുന്നത്. പ്രസ്തുത തീയതികൾക്കുള്ളിൽ ഫയൽ ചെയ്താൽ മാത്രമേ നിയമം അനുശാസിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും അർഹത ലഭിക്കൂ. അതിനു ശേഷം ഫയൽ ചെയ്യുന്ന റിട്ടേണുകൾ ബിലേറ്റഡ് റിട്ടേണുകൾ ആയാണ് കരുതുക. റിട്ടേണിൽ ബിലേറ്റഡ് ആയി ഫയൽ ചെയ്താൽ ബിസിനസിൽ സംഭവിച്ച നഷ്ടം അടുത്ത വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്യുവാൻ സാധിക്കില്ല. കൂടാതെ അടയ്ക്കുന്ന നികുതിക്ക് പലിശയും നൽകേണ്ടിവരും.

അതുപോലെതന്നെ 2017-18 ലെ ആദായനികുതി റിട്ടേണുകൾ 2019 മാർച്ച് 31 നു ശേഷം ഫയൽ ചെയ്യുവാൻ സാധിക്കില്ല. എന്നു മാത്രമല്ല ഈ വർഷം മുതൽ താമസിച്ചു ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് നിർബന്ധിത ലെവിയും അടക്കേണ്ടിവരും.അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് വാർഷിക വരുമാനം എങ്കിൽ 2018 ജൂലൈ 31 ന് ശേഷം ഫയൽ ചെയ്യുന്ന ഓഡിറ്റ് ആവശ്യമില്ലാത്ത റിട്ടേണുകൾക്ക് 1000 രൂപ പിഴയും അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണ് നികുതിക്കു മുന്പുള്ള വാർഷികവരുമാനമെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5000 രൂപ പിഴയും അതിനുശേഷം ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് 10,000 രൂപ പിഴയുമാണു നൽകേണ്ടത്. മാർച്ച് 31 ന് ശേഷം റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല. അങ്ങനെ വരുന്പോൾ നിയമപ്രകാരമുള്ള മറ്റു പിഴകളും ഒടുക്കേണ്ടതായി വരും.

മാർച്ച് മാസം മറ്റു പല കാര്യങ്ങളും ചെയ്തുതീർക്കേണ്ട അവസാന കാലഘട്ടമാണ്.

ആധാറുമായി ബന്ധപ്പെടുത്തൽ

2018 മാർച്ച് 31 നു മുന്പ് എല്ലാവരുടെയും ആധാർ നന്പർ പല പല സേവനങ്ങളുമായി ബന്ധപ്പെടുത്തേണ്ടതാണ്. അവയെപ്പറ്റി ചുരുക്കി ഇവിടെ വിവരിക്കാം.

1) ബാങ്ക് അക്കൗണ്ടുകൾ : എല്ലാവരുടെയും എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി 2018 മാർച്ച് 31 നുമുന്പ് ലിങ്ക് ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം.

2) മൊബൈൽ ഫോണ്‍ നന്പരുകൾ: എല്ലാ മൊബൈൽ നന്പരുകളും മാർച്ച് 31 ന് മുന്പ് ആധാറുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം മൊബൈൽ സേവനങ്ങൾ ലഭ്യമായേക്കില്ല.
3) പെർമനന്‍റ് അക്കൗണ്ട് നന്പർ (പാൻ): ആദായനികുതിനിയമം അനുസരിച്ച് എല്ലാ നികുതിദായകർക്കും പാൻ ആവശ്യമാണ്. എല്ലാ നികുതിദായകരുടെയും പാൻ ആധാർ നന്പറുകളുമായി പ്രസ്തുത തീയതിക്കുള്ളിൽ ലിങ്ക് ചെയ്യേണ്ടതാണ്. അല്ലെങ്കിൽ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനും മറ്റും തടസം നേരിട്ടേക്കാം.

4) മ്യൂച്വൽ ഫണ്ടുകൾ, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളികൾ മുതലായവയെല്ലാം മാർച്ച് 31 നു മുന്പ് ആധാർ നന്പകുകളുമായി ലിങ്ക് ചെയ്യേണ്ടതാണ്.

മുൻകൂർ ആദായനികുതി

ആദായനികുതിയുടെ 2017-18 സാന്പത്തികവർഷത്തിലെ മുൻകൂർ നികുതിയുടെ നാലാമത്തേതും അവസാനത്തേതുമായ ഗഡു 2018 മാർച്ച് മാസം 15 ന് മുന്പായിട്ടാണ് അടയ്ക്കേണ്ടത്. 10,000 രൂപയിൽ കൂടുതൽ ആദായനികുതി അടയ്ക്കേണ്ടിവരുന്ന എല്ലാ നികുതിദായകരും പ്രസ്തുതവർഷങ്ങളിലെ നികുതി മുൻകൂറായി അടയ്ക്കണമെന്നാണ് ആദായനികുതി നിയമത്തിലെ 208-ാം വകുപ്പിൽ നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനം ഇല്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. ഇവർ ഇന്ത്യൻ റസിഡന്‍റ് ആണെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. 2017-18 സാന്പത്തികവർഷത്തിലെ ആദായം കണക്കാക്കി അവയുടെ നികുതി കണക്കൂകൂട്ടി ആ വർഷത്തേക്ക് അടച്ച നികുതികളും സ്രോതസിൽ പിടിച്ച നികുതികളും കിഴിച്ച് ബാക്കി വരുന്ന മുഴുവൻ തുകയുമാണ് മുൻകൂർ നികുതിയായി അടയ്ക്കേണ്ടത്.

2017 ജൂണ്‍15 ന് ആകെ നികുതിയുടെ 15% ഉം സെപ്റ്റംബർ 15 നു മുന്പും ആകെ നികുതിയുടെ 45% ഉം ഡിസംബർ 15 ന് മുന്പ് ആകെ നികുതിയുടെ 75% ഉം 2018 മാർച്ച് 15 നുമുന്പും മുഴുവൻ നികുതിയും ആയിട്ടാണ് മുൻകൂർ നികുതി അടയ്ക്കേണ്ടത്. എന്നാൽ ആദായനികുതി നിയമം 44 എ.ഡി./ 44 എ.ഡി.എ. എന്നിവ അനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നവർ ഒറ്റത്തവണയായി 2017-18 സാന്പത്തികവർഷത്തെ മുഴുവൻ നികുതിയും 2018 മാർച്ച് 15 നുമുന്പായി അടയ്ക്കേണ്ടതുണ്ട്. മാർച്ച് 15 ആണ് അവസാന തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 2018 മാർച്ച് 31 വരെ അടയ്ക്കുന്ന നികുതി ഈ വർഷത്തെ മുൻകൂർ നികുതിയായി കണക്കാക്കപ്പെടും.
അതുപോലെതന്നെ നികുതി അടയ്ക്കേണ്ട അവസാന തീയതി ഞായറാഴ്ചയോ ബാങ്ക് അവധിദിനമോ ആയാൽ അടുത്ത പ്രവൃത്തി ദിവസം നികുതി അടച്ചാൽ മതി.