Tax
Services & Questions
സഹോദരി പരിധിയിൽ വരില്ല
സഹോദരി പരിധിയിൽ വരില്ല
14 വർഷമായി പൊതുമരാമ ത്ത് വകുപ്പിൽ ഓഫീസ് അറ്റൻഡറായി ജോലി ചെയ്യുന്നു. എന്‍റെ സഹോദരിയുടെ ചികിത്സയ്ക്കുവേണ്ടി 85,000രൂപ ചെലവായി. വയറിനുള്ളിലെ ഒരു മുഴ ഓപ്പറേറ്റ് ചെയ്തു നീക്കുന്നതിനുവേണ്ടിയാണ് ഈ തുക ചെലവായത്. അച്ഛൻ മരിച്ചുപോയിട്ടുള്ളതാണ്. അതിനാൽ ഈ സഹോദരി എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സഹോദരിയുടെ ചികിത്സയ്ക്കു ചെലവായ തുക മെഡിക്കൽ റീ ഇംബേഴ്സ് മെന്‍റു മുഖേന എനിക്ക് വാങ്ങിയെടുക്കാൻ സാധിക്കുമോ?
കെ. അനുകൃഷ്ണൻ, കൊല്ലം

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ അറ്റൻഡൻസ് റൂൾ പ്രകാരം കുടുംബത്തിന്‍റെ നിർവചനത്തിൽ സഹോദരനോ, സഹോദരിയോ ഉൾപ്പെടുന്നില്ല. റൂൾ 3 (ഇ) പ്രകാരം ഭാര്യ/ഭർത്താവ്/കുട്ടികൾ പൂർണമായും ആശ്രിതരായ മാതാപിതാക്കൾ എന്നിവരാണ് കുടുംബത്തിൽ ഉൾപ്പെടുന്നത്. ഈ കാരണങ്ങളാൽ മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റിനുള്ള അർഹതയില്ല. മാതാപിതാക്കൾക്ക് ചില വ്യവസ്ഥയുടെ അടിസ്ഥാനത്തിലേ മെഡിക്കൽ റീഇംബേഴ്സ്മെന്‍റിന് അർഹതയുള്ളൂ.