Tax
2018-19 ആദ്യ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
2018-19 ആദ്യ ത്രൈമാസ  ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
സ്രോതസിൽനിന്നു പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമേ നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കൂ. ശന്പളത്തിൽനിന്നു പിടിച്ച നികുതികൾക്ക് റിട്ടേണ്‍ ഫോം 24 ക്യുവും അല്ലാത്ത നികുതികൾക്ക് ഫോം നന്പർ 26 ക്യുവുമാണ് ഉപയോഗിക്കേണ്ടത്. ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസത്തിലെ ടിഡിഎസ് റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യേണ്ട അവസാന തീയതി ഈ മാസം 31 ആണ്.

ടിഡിഎസ് പിടിക്കുന്നതിലും അടയ്ക്കുന്നതിലും വീഴ്ച വരുത്തിയാൽ പലിശ

ടിഡിഎസ് പിടിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിമാസം ഒരു ശതമാനം എന്ന നിരക്കിൽ പലിശ നല്കണം. പിടിക്കേണ്ട തീയതിയും അടച്ച തീയതിയുമാണ് കണക്കിലെടുക്കുന്നത്. ഉദാഹരണമായി 10,000 രൂപ മേയ് 30ന് സ്രോതസിൽനിന്നു പിടിക്കേണ്ടതായിരുന്നുവെന്ന് കരുതുക. ഇത് ജൂണ്‍ 15നാണ് പിടിച്ചതെന്നും സങ്കല്പിക്കുക. ഇവിടെ 10,000 രൂപയ്ക്ക് രണ്ടു മാസത്തെ പലിശ നല്കേണ്ടതായി വരും. ഒരു മാസത്തിൽ ഒരു ദിവസം മാത്രം വന്നാലും അതൊരു പൂർണമാസമായി കണക്കുകൂട്ടും. ഈ തുകയ്ക്ക് മേയ് 30 മുതൽ ജൂണ്‍ 15 വരെയുള്ള 16 ദിവസത്തിനുള്ള പലിശയല്ല ഈടാക്കുന്നത്. മറിച്ച് ഇവിടെ നിർദിഷ്ട വ്യക്തി രണ്ടു മാസത്തേക്ക് 200 രൂപ (10,000 x 1% x 2) പലിശ അടയ്ക്കേണ്ടതായി വരുന്നുവെന്ന് കാണാം.

അതുപോലെതന്നെ ടിഡിഎസ് പിടിച്ചിട്ട് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും പലിശ നല്കേണ്ടതുണ്ട്. വീഴ്ച വരുത്തിയാൽ പലിശ പ്രതിമാസം ഒന്നര ശതമാനം എന്ന നിരക്കിലാണ്. ടിഡിഎസ് പിടിക്കുന്ന തുക അടുത്ത മാസം 7-ാം തീയതിക്കകം അടയ്ക്കണമെന്നാണ് നിയമം. ഉദാഹരണത്തിന് മേയ് 30ന് 10,000 രൂപ ടിഡിഎസ് ആയി പിടിച്ചുവെന്നു കരുതുക. ഇത് അടുത്തമാസം അതായത് ജൂണ്‍ ഏഴിനു മുന്പാണ് അടയ്ക്കേണ്ടത്. എന്നാൽ, ജൂണ്‍ ഏഴിന് അടയ്ക്കാൻ സാധിച്ചില്ലെന്നും പകരം ജൂണ്‍ 10നാണ് അടയ്ക്കുന്നതെന്നും സങ്കല്പിക്കുക. ഇവിടെ മൂന്നു ദിവസത്തെ താമസമാണ് യഥാർഥത്തിൽ ഉണ്ടായിരിക്കുന്നത്. എങ്കിലും പിടിച്ച മാസവും അടച്ച മാസവും കണക്കിലെടുത്ത് രണ്ടു മാസത്തെ പലിശ അടയ്ക്കേണ്ടതായി വരും. അതായത്, 10,000 രൂപയ്ക്ക് 300 രൂപ പലിശയിനത്തിൽ നല്കേണ്ടി വരും.

നിർദിഷ്ട തീയതിക്കുള്ളിൽ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ പ്രതിദിനം 200 രൂപ വീതം ആദായനികുതി നിയമം 234 ഇ വകുപ്പ് അനുസരിച്ച് പിഴയായി അടയ്ക്കേണ്ടി വരും. എന്നാൽ, പ്രസ്തുത പിഴത്തുക പരമാവധിയായി ടിഡിഎസ് തുകയിൽ ലിമിറ്റ് ചെയ്തിട്ടുണ്ട്. അതായത് പരമാവധി പിഴത്തുക ടിഡിഎസ് തുകയുടെ മൂല്യത്തിന് തുല്യമായി മാത്രമേ വരാൻ പാടുള്ളൂ. ഉദാഹരണത്തിന്, ജൂലൈ 31നു മുന്പ് ഫയൽ ചെയ്യേണ്ടിയിരുന്ന ടിഡിഎസ് റിട്ടേണ്‍ 60 ദിവസം താമസിച്ച് സെപ്റ്റംബർ 30ന് ഫയൽ ചെയ്യുന്നുവെന്ന് വിചാരിക്കുക. റിട്ടേണിലെ ആകെ ടിഡിഎസ് തുക 10,000 രൂപയാണെന്നും വിചാരിക്കുക പ്രതിദിനം 200 രൂപ വീതം പിഴ ചുമത്തിയാൽ 60 ദിവസത്തേക്ക് 12,000 രൂപ പിഴ വരുന്നതായി കാണാം. എന്നാൽ, ഇവിടെ ടിഡിഎസ് തുക 10,000 രൂപ മാത്രമാണുള്ളത്. അതിനാൽ പരമാവധി പിഴ 10,000 രൂപയിൽ നിജപ്പെടുത്തിയിരിക്കുന്നു.

ആദായനികുതി നിയമം 271 എച്ച് വകുപ്പനുസരിച്ചും പിഴ

ടിഡിഎസ് റിട്ടേണുകൾ നിർദിഷ്ട സമയത്തിനകം ഫയൽ ചെയ്തില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് ആദായനികുതി നിയമം 271 എച്ച് വകുപ്പനുസരിച്ച് 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴ ചുമത്താവുന്നതാണ്. ഫയലിംഗ് ഫീസിനത്തിൽ ദിവസേന ചാർജ് ചെയ്യുന്ന 200 രൂപ വീതമുള്ള പിഴ കൂടാതെയാണ ഇത്. ടിഡിഎസ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാലും തെറ്റായ റിട്ടേണുകൾ ഫയൽ ചെയ്താലും പ്രസ്തുത പിഴ ഈടാക്കാവുന്നതാണ്. എന്നാൽ, താഴെ പറയുന്ന കാര്യങ്ങൾ അനുവർത്തിച്ചാൽ താമസം വരുത്തിയതിനുള്ള 271 എച്ച് അനുസരിച്ചുള്ള പിഴ ഈടാക്കുന്നതല്ല.

1) പിടിച്ച നികുതി ഗവണ്‍മെന്‍റിൽ അടച്ചിരിക്കുന്നു.
2) താമസിച്ച് ഫയൽ ചെയ്തതിനുള്ള പ്രതിദിന പിഴയായ 200 രൂപ വീതം താമസം വരുത്തിയ ദിവസങ്ങൾക്കുള്ള പിഴ (പരമാവധി ടിഡിഎസ് തുക) അടച്ചിരിക്കുന്നു.
3) ഫയൽ ചെയ്യുന്നതിനുള്ള നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്തിരിക്കുന്നു.

ഈ മൂന്ന് കാര്യങ്ങളും നടത്തിയിട്ടുണ്ടെങ്കിൽ 271 എച്ച് അനുസരിച്ചുള്ള പിഴത്തുക ഈടാക്കുന്നതല്ല. എന്നാൽ, പ്രസ്തുത പിഴത്തുക റിട്ടേണുകൾ തെറ്റായി ഫയൽ ചെയ്തതിന്‍റെ പേരിലാണെങ്കിൽ ഒഴിവാക്കിത്തരാൻ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉയർന്ന അധികാരികളെ സമീപിച്ച് ഇളവുകൾ നേടാവുന്നതാണ്.

നികുതി അടച്ചതിന്‍റെ സർട്ടിഫിക്കറ്റുകൾ

നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചുവെന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നല്കുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നല്കണമെന്നാണ് വ്യവസ്ഥ. ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16ലാണ് നല്കേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്‍റെ വെബ്സൈറ്റിൽനിന്നുവേണം ഡൗണ്‍ലോഡ് ചെയ്യാൻ. ശന്പളക്കാർ അല്ലാത്തവരുടെ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എയിലാണ് നല്കേണ്ടത്. എല്ലാ ത്രൈമാസ റിട്ടേണുകളുടെ സമർപ്പണത്തിനുശേഷവും 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്‍റെ വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.