അതേ അവൾ മാലാഖയായിരുന്നു..! ആതുരശുശ്രൂഷയ്ക്കിടെ ജീവൻ ബലികൊടുത്ത ലിനിയെ ഓർത്ത് വിതുമ്പി കേരളം
Monday, May 21, 2018 4:40 PM IST
ആതുരശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന നഴ്സുമാർ തങ്ങളുടെ പക്കൽ ചികിത്സ തേടിയെത്തുന്നവരോട് ഒരിക്കലും മുഖം തിരിക്കാറില്ല. രോഗിയുടെ സൗഖ്യം മാത്രമാണ് ഇവരുടെ ലക്ഷ്യം. അത്തരമൊരു ഉദ്ദേശ്യശുദ്ധിയോടെ തന്‍റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ തന്‍റെ ജീവൻ ബലിനല്കിയ ഒരു മാലാഖയെ ഓർത്ത് വിലപിക്കുകയാണ് കേരളം. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ കോഴിക്കോട് ചെമ്പനോട സ്വദേശിനി ലിനിയെയാണ് മാരകമായ നിപ്പാ വൈറസ് കവർന്നെടുത്തത്.

നിപ്പാ വൈറസ് ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സാബിത്ത് എന്നയാളെ പരിചരിക്കുന്നതിനിടെയാണ് ലിനിക്കും വൈറസ് ബാധയേറ്റത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം. മറിയത്തിന്‍റെ ഭർത്തൃ സഹോദരന്‍റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരാണ് ഈ വൈറസ് ബാധയെ തുടർന്ന് ആദ്യം മരിച്ചത്. അതിനു പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിക്കും ഈ വൈറസ് പിടിപെട്ടത്.



ഈ വൈറസ് മറ്റാരിലേക്കും പിടിപെടാതിരിക്കുവാൻ ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നില്ല. മാസ്ക് ധരിച്ച് മാത്രമാണ് ബന്ധുക്കൾക്ക് മൃതദേഹം കാണുവൻ അവസരം നൽകിയത്. മരിച്ചയുടൻ തന്നെ ലിനിയെ വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിക്കുകയായിരുന്നു. 

ലിനിയുടെ ഭർത്താവ് വടകര സ്വദേശി സജീഷ് ബഹ്റൈനിൽ അക്കൗണ്ടന്‍റാണ്. അഞ്ചുവയസുള്ള റിഥുൽ, രണ്ടു വയസുകാരൻ സിദ്ധാർഥ് എന്നിവരാണ് മക്കൾ. പ്രിയതമനെയും ഓമനമക്കളെയും അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ലിനി യാത്രയായത്. അതേസമയം, അമ്മ തങ്ങളെ വിട്ടുപോയെന്ന സത്യം ഇതുവരെ റിഥുലും സിദ്ധാർഥും തിരിച്ചറിഞ്ഞിട്ടില്ല. നൈറ്റ് ഡ്യൂട്ടിക്ക് പോയ അമ്മ തിരിച്ചുവരുമെന്ന് ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്ന അവരോട് എന്തു പറയണമെന്നറിയാതെ ബന്ധുക്കളും കുഴങ്ങി. സ്വന്തം അമ്മയ്ക്ക് അന്ത്യചുംബനം നല്കാൻ പോലും വിധി ഈ കുരുന്നുകളെ അനുവദിച്ചില്ല. മരണവാർത്തയറിഞ്ഞ് സജീഷ് നാട്ടിലെത്തിയെങ്കിലും അദ്ദേഹത്തിനും ഭാര്യയെ ഒരുനോക്ക് കാണാൻ കഴിഞ്ഞില്ല.

ലിനിയുടെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകി സഹായിക്കണമെന്നും യുഎൻഎ പ്രസിഡന്‍റ് ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.

ഇപ്പോൾ ലിനിയുടെ മാതാവിനെയും പനി ബാധിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ നിപ്പാ വൈറസ് ബാധയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.