ജോലിയുടെ അവസാനദിനം കുതിരപ്പുറത്ത് ഓഫീസിലെത്തി ബംഗളൂരു ടെക്കി
Sunday, June 17, 2018 4:49 PM IST
ഗതാഗത സ്തംഭനത്തിനെതിരെ ബോധവത്ക്കരണം നടത്താൻ ജോലിയുടെ അവസാനദിനം കുതിരപ്പുറത്ത് ഓഫീസിലെത്തിയ ബംഗളൂരു ടെക്കി വാർത്തകളിൽ നിറയുന്നു. കഴിഞ്ഞ ദിവസം മനോഹരമായി വസ്ത്രമണിഞ്ഞ് ലാപ്പ്ടോപ്പ് ബാഗ് തോളിലിട്ട് കുതിരപ്പുറത്തേറിയാണ് സോഫ്റ്റ്‌വെയർ എൻജിനിയറായ രൂപേഷ് കുമാർ തന്‍റെ ജോലിയുടെ അവസാന ദിവസം അൽപ്പം വ്യത്യസ്തമാക്കിയത്.

കഴിഞ്ഞ എട്ട് വർഷങ്ങളായി ബംഗളൂരു നഗരത്തിൽ താമസിക്കുന്നയാളാണ് രൂപേഷ്. വർഷങ്ങളായി നഗരത്തിലെ അന്തരീക്ഷ മലിനീകരണവും ഗതാഗത സ്തംഭനവും അനുഭവിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ട്രാഫിക് ബ്ലോക്കിൽപ്പെട്ട് 30-40 മിനിട്ട് വരെ റോഡിൽ കുടുങ്ങി കിടക്കാറുണ്ട്. ഇതിനെതിരെ ഒരു ബോധവത്ക്കരണം എന്ന നിലയിലാണ് ഞാൻ കുതിരപ്പുറത്തേറി വന്നതെന്ന് രൂപേഷ് പറയുന്നു.

കുതിരയുമായി ഓഫീസിന്‍റെ പ്രവേശനകവാടത്തിലെത്തിയപ്പോൽ സെക്യൂരിറ്റി അദ്ദേഹത്തെ തടഞ്ഞു. എന്നാൽ തന്‍റെ യാത്രാവാഹനമാണിതെന്ന് പറഞ്ഞപ്പോൾ പ്രവേശിക്കുവാനുള്ള അനുവാദം അവർ നൽകുകയായിരുന്നു. സ്വന്തമായി സംരംഭം ആരംഭിക്കുവാനുള്ള തീരുമാനത്തെ തുടർന്നാണ് അദ്ദേഹം ഈ ജോലി രാജിവെച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.