താമസസ്ഥലം ഹരിതോദ്യാനമാക്കി ഉദ്യോഗസ്ഥൻ!
Tuesday, May 22, 2018 10:01 AM IST
വൈ. സത്യം എന്ന ഇന്ത്യൻ ഫോറൻസ്റ്റ് സർവീസ് ഉദ്യോഗസ്ഥനെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്ന പേരാണ് ‘പച്ചമനുഷ്യൻ’. പ്രകൃതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയുടെ ഹരിതാഭ നിലനിർത്തേണ്ടതിനെക്കുറിച്ചുമൊക്കെ സദാ വാചാലനാകുന്നതാണു സത്യത്തിന് ഈ ”സൽപ്പേര്’’ കിട്ടാൻ കാരണം.

എന്നാൽ, ഇദ്ദേഹത്തിന്‍റെ പ്രകൃതിസ്നേഹം പ്രസംഗങ്ങളിലും ഉപേദേശങ്ങളിലും മാത്രമായി ഒതുങ്ങില്ല. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ലഷ് ഗ്രീൻ സാദന പാർക്ക് കണ്ടാൽ മാത്രം മതി ഇക്കാര്യം ബോധ്യമാവാൻ. മരുഭുമി പോലെയായിരുന്ന ഈ പ്രദേശത്തെ മനോഹരമായ ഹരിതോദ്യാനമാക്കിയത് സത്യത്തിന്‍റെ കഠിനാധ്വാനമാണ്, പ്രകൃതിസ്നേഹമാണ്. ജോലിയിൽ സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് 2014 ലാണ് സത്യം ഇവിടെത്തുന്നത്.

മരങ്ങളും തണലും പച്ചപ്പിന്‍റെ കുളിർമയുമുള്ള സ്ഥലത്തുനിന്ന് ഇതൊന്നുമില്ലാത്തിടത്തെത്തിയതോടെ സത്യം അസ്വസ്ഥനായി. അങ്ങനെയാണ് തന്‍റെ താമസസ്ഥലം മുഴുവൻ ഹരിതാഭമാക്കാൻ അദ്ദേഹം തീരുമാനിച്ചത്. സമീപത്തുള്ള കോളനിക്കാരും സഹകരിച്ചതോടെ സത്യത്തിന്‍റെ പദ്ധതി പച്ചപിടിക്കുകയായിരുന്നു.

ഇന്നിപ്പോൾ 12,000 ചതുരശ്ര അടിയുള്ള പാർക്കാണിവിടം. പാർക്കിനു ചുറ്റുമുള്ള പ്രദേശം ഒരു ചെറുകാടും. വൈകുന്നേരങ്ങളിൽ ഇവിടെ സമയം ചെലവഴിക്കാൻ നിരവധിപ്പേരാണ് എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.