സുപത്ര മുടി മുറിച്ചു, തന്‍റെ വിവാഹത്തിനായ്..
Sunday, January 7, 2018 12:27 PM IST
സുപത്ര നാട്ടി സുസുഫൻ എന്ന തായ്‌ലൻഡ് സ്വദേശിനി 2010ൽ ഗിന്നസ് റിക്കാർഡുകളിൽ ഇടം പിടിച്ചത് തന്‍റെ മുടിയിലൂടെയാണ്. മുഖത്തും അനിയന്ത്രിതമായി മുടിവളരുന്ന അംബ്രാസ് സിൻഡ്രോം എന്ന രോഗാവസ്ഥയാണ് സുപത്രയ്ക്ക്. ലോകത്ത് ആകെ 50 പേർക്കു മാത്രമുള്ള ഈ രോഗാവസ്ഥയിലൂടെ ഏറ്റവുമധികം മുടിയുള്ള പെൺകുട്ടി എന്ന റിക്കാർഡാണ് അവൾക്കുള്ളത്.

വിദ്യാഭ്യാസകാലത്ത് മറ്റുള്ളവർ പരിഹാസത്തോടെയും അനുകന്പയോടെയും കൗതുകത്തോടെയുമാണ് നോക്കിയിരുന്നതെങ്കിൽ അതൊക്കെ മറികടന്ന് സധൈര്യം മുന്നോട്ടുപോകാൻ സുപത്രയ്ക്കായി. വൂൾഫ് ഗേൾ, ച്യുബാക്ക എന്ന പേരുകളും ഇതിനിടെ വീണു.



കഴിഞ്ഞ കുറേ വർഷക്കാലം മുഖത്തുണ്ടായിരുന്ന രോമങ്ങൾ സുപത്ര കഴിഞ്ഞദിവസം നീക്കം ചെയ്തു, തന്‍റെ വിവാഹം പ്രമാണിച്ച്. ലേസർ ചികിത്സയിലൂടെ രോമം നീക്കം ചെയ്തെങ്കിലും വീണ്ടും വളരുന്നുണ്ട്. അതിൽ അവൾക്ക് ഇപ്പോൾ വേദനയില്ല. മുഖത്തെ മുടി തനിക്ക് പ്രത്യേക അനുഭവമാണു നല്കിയതെന്നും അതിൽ താൻ സന്തുഷ്ടയാണെന്നും സുപത്ര പറയുന്നു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.