പൊന്നു തരാം... ഒന്നു സ്കൂളിൽ ചേരാമോ‍?
Thursday, July 5, 2018 9:28 AM IST
ഉപ്പുമാവ് വാഗ്ദാനം ചെയ്തു കുട്ടികളെ സ്കൂളിൽ ചേർക്കുന്നതൊക്കെ പഴങ്കഥ. ഇപ്പോൾ പൊന്നും പണവുമൊക്കെ നൽകാമെന്ന് പറഞ്ഞാണ് കുട്ടികളെ ആകർഷിക്കുന്നത്(കുട്ടികളെയല്ല കേട്ടോ രക്ഷിതാക്കളെ). തമിഴ്നാട്ടിലെ കോനാർപാളയത്തിലുള്ള പ്രൈമറി സ്കൂളിലാണ് പഠിതാക്കളെ കിട്ടാൻ അധ്യാപകർ വേറിട്ട തന്ത്രം പ‍യറ്റുന്നത്.

ഒരു ഗ്രാം സ്വർണവും 5,000 രൂപയുമാണ് ഇവിടെ ചേരുന്ന ആദ്യത്തെ 10 വിദ്യാർഥികളെ കാത്തിരിക്കുന്നത്. സൗജന്യ യൂണിഫോം, പഠനോപകരണങ്ങൾ തുടങ്ങിയവ പിന്നാലെ... സ്കൂളിന്‍റെ സന്പൽസമൃദ്ധികൊണ്ടാണ് ഈ പരിപാടിയെന്നു ധരിക്കരുതേ... ഗതികേടുകൊണ്ടാണ്. ആവശ്യത്തിനു വിദ്യാർഥികൾ ഇല്ലാത്തതിനാൽ ഈ സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.

ഏറ്റവും കുറഞ്ഞത് പത്തു വിദ്യാർഥികളെങ്കിലും വേണമെന്നാണ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്‍റെ നിബന്ധന. അഡ്മിഷനുള്ള സമയം കഴിഞ്ഞിട്ടും ഒരു വിദ്യാർഥി പോലും എത്താതെ വന്നതോടെയാണ് സ്കൂളിലെ പ്രധാനാധ്യാപകനായ രാജേഷ് ചന്ദ്രകുമാറും സഹഅധ്യാപകരും പുതുവഴി തേടിയത്.

തങ്ങളുടെ നാട്ടിലെ ആദ്യത്തെ സ്കൂൾ‌ പൂട്ടരുതെന്ന് ആഗ്രഹിക്കുന്ന ചില അഭ്യുദയകാംക്ഷികൾ പണവും പൊന്നും സംഭാവന നൽകാമെന്ന് ഏറ്റതോടെ അധ്യാപകർ വാഹനത്തിൽ മൈക്കുവച്ചുകെട്ടിയിറങ്ങി പദ്ധതി പ്രഖ്യാപിച്ചു. എന്തായാലും സംഭവം മിന്നിച്ചു. ഇപ്പോൾത്തന്നെ ആറു വിദ്യാർഥികൾ ചേർന്നു കഴിഞ്ഞു. നാലു വിദ്യാർഥികൾകൂടി ഉടനെത്തുമെന്നാണ് വിവരമെന്നും രാജേഷ് ചന്ദ്ര കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.