വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
Wednesday, February 28, 2024 4:02 PM IST
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്‍ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെയും ഒക്കെ ആനന്ദിപ്പിക്കും. എന്നാല്‍ ജനിച്ചത് പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞാല്‍ പലരുടെയും മുഖം മാറും. അവരുടെ സന്തോഷം ഒന്നുകുറയും.

ഒരു കാലത്ത് വീട്ടുകാരുടെ "ലക്ഷ്മി' എന്ന് ആരാധിക്കപ്പെട്ടിരുന്ന പെണ്‍കുട്ടികള്‍ പിന്നീട് വേണ്ടാത്തവരായി മാറി. ചില സംസ്ഥാനങ്ങളിലും മറ്റും പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന സാഹചര്യം പോലുമുണ്ടായി.

എന്നാല്‍ കാലം മാറുമ്പോള്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളുടെ അതിരുകള്‍ മായുകയാണ്. ഇപ്പോള്‍ കുഞ്ഞ് ആണായാലും പെണ്ണായാലും മാതാപിതാക്കള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഇപ്പോഴിതാ എക്‌സിലെത്തിയ ഒരു ചിത്രത്തില്‍ ഒരുവഴി മുഴുവനും ബലൂണുകള്‍ അലങ്കരിച്ചതായി കാണാം. പിങ്ക് നിറത്തിലുള്ള ബലൂണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു പെണ്‍കുഞ്ഞ് അവിടെ ഒരു വീട്ടില്‍ ജനിച്ചതിനാലാണ് ഈ സന്തോഷപ്രകടനം.

ഈ സംഭവം എവിടെയെന്ന് വ്യക്തമല്ലെങ്കിലും ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ളതാണെന്നാണ് സൂചന. എന്തായാലും ഈ ചിത്രം നെറ്റിസണ് നന്നേ ബോധിച്ചു. നിരവധിപേര്‍ അഭിനന്ദവുമായി എത്തി. "ഇതുപോലുള്ള കുടുംബങ്ങള്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.