പസഫിക് അല്ല, പ്ലാസ്റ്റിക് സമുദ്രം
Saturday, March 24, 2018 9:49 AM IST
ലോകത്തിലെ ഏറ്റവും വലിയ സമുദ്രമാണ് പസഫിക്. ഈ പസഫിക് സമുദ്രം ഇന്ന് വലിയൊരു പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. മനുഷ്യരാൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ സമുദ്രത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് പസഫിക് സമുദ്രത്തിൽ ഒഴുകിനടക്കുന്ന മാലിന്യങ്ങളെല്ലാം കൂട്ടിവച്ചാൽ എത്ര വരുമെന്ന് അറിയാമോ?അത്രയും പ്ലാസ്റ്റിക് ഉണ്ടെങ്കിൽ ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങൾമുഴുവൻ മൂടാനാകുമത്രേ.

നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഗവേഷകസ്ഥാപനം ബോട്ടുകളും വിമാനങ്ങളുമൊക്കെ ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്.ദിവസം തോറും സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്‍റെ അളവ് കൂടുന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.കുറഞ്ഞത് 80,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പസഫിക് സമുദ്രത്തിന്‍റെ ഉപരിതലത്തിൽ ഒഴുകിനടക്കുന്നുണ്ടെന്നാണ് കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.