കുഞ്ഞുങ്ങൾ ജനിക്കില്ലെന്ന് വിധിയെഴുതപ്പെട്ട ദമ്പതികൾ ഇന്ന് 51 കുട്ടികളുടെ രക്ഷാകർത്താക്കൾ
Friday, December 8, 2017 8:06 AM IST
സ്വന്തം രക്തത്തിൽ കുട്ടികൾ പിറക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കർഷക ദന്പതികൾ ദത്തെടുത്ത് വളർത്തി ജീവിതം നൽകിയത് അന്പത്തിയൊന്നു കുട്ടികൾക്ക്. മക്കളുണ്ടാകില്ലെന്ന് വൈദ്യശാസ്ത്രം തീർത്തുപറഞ്ഞിട്ടും കുട്ടികളെ താലോലിക്കാനും അവരെ പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കാനുമുള്ള മനസിലെ അടക്കാനാവാത്ത ആഗ്രഹമാണ് ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശികളായ വീരേന്ദ്രർ റാണയേയും ഭാര്യ മീന റാണയേയും കുട്ടികളെ ദത്തെടുക്കാമെന്നുള്ള തീരുമാനത്തിലെത്തിച്ചത്.

1981ലാണ് ഭാഗ്പത്ത് സ്വദേശിയായ വീരേന്ദ്രർ, കുദന സ്വദേശിനിയായ മീനയുടെ കഴുത്തിൽ വരണമാല്യമണിയിച്ചത്. ദാന്പത്യ ജീവിതം സന്തോഷകരമായി മുന്പോട്ടുപോകുന്നതിനിടയിൽ ഇവരുടെ ജീവിതത്തിനു മേൽ കരിനിഴൽ പതിച്ച് മീനയുടെ ഗർഭാശയത്തിൽ കാൻസർ ബാധിച്ചു. ദീർഘനാളത്തെ ചികിത്സയുടെ ഫലമായി രോഗം ഭേദമായെങ്കിലും സ്വന്തം ചോരയിൽ ഒരു കുട്ടിയുണ്ടാകുക എന്ന ആഗ്രഹം ഇവർക്കു മുന്പിൽ ഒരു ചോദ്യ ചിഹ്നമായി മാറുകയായിരുന്നു.

നാളുകൾ പിന്നിട്ടു, താലോലിക്കാനും താരാട്ടുപാടിയുറക്കാനും ഒരു കുട്ടി വേണമെന്നുറപ്പിച്ച ഇവർ 1990ൽ താമസം ഷുക്രുതാലിലേക്ക് മാറുകയും അംഗവൈകല്യമുള്ള ഒരുവയസുകാരനായ ആണ്‍കുട്ടിയെ ദത്തെടുക്കുകയും ചെയ്യ്തു. മാൻഗേരാം എന്ന കുട്ടിക്ക് പേരിട്ടു. പക്ഷെ ഇവരുടെ സ്വപ്നങ്ങൾക്കു മേൽ തീക്കനൽ പതിച്ചുകൊണ്ട് അഞ്ചുവർഷങ്ങൾക്കു ശേഷം കുട്ടി മരിച്ചു.

പക്ഷെ ഇതിലൊന്നും തളരാതെ അവർ അനാഥരായ കുട്ടികളെ ഏറ്റെടുത്ത് സ്വന്തം മക്കളെ പോലെ വളർത്താൻ ആരംഭിക്കുകയായിരുന്നു. ഇന്ന് നാൽപ്പത്തിയാറ് കുട്ടികളാണ് ഇവർക്കൊപ്പമുള്ളത്. "ഹിന്ദുവെന്നോ മുസ്‌ലീമെന്നോ വേർതിരിവില്ലാതെയാണ് ഞാൻ കുട്ടികളെ സ്വീകരിക്കുന്നത്. എന്‍റെ അടുക്കലെത്തുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യസം നൽകുകയെന്നതു മാത്രമാണ് എന്‍റെ ലക്ഷ്യം' -മീന പറയുന്നു.

പത്തൊന്പത് പെണ്‍കുട്ടികളും ഇരുപത്തിയേഴ് ആണ്‍കുട്ടികളുമാണ് മീനയ്ക്കും വീരേന്ദ്രറിനും മക്കളായുള്ളത്. അതിൽ ഭൂരിഭാഗം കുട്ടികളും ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. മീനയും രവീന്ദ്രറും മികച്ച സൗകര്യമാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവരുടെ സഹായത്തിനായി ഷുക്രതാൽ ഗ്രാമപഞ്ചായത്ത്, സമീപവാസികൾ തുടങ്ങി നിരവധിയാളുകൾ രംഗത്തുണ്ട്. ഇവരെ തേടി ധാരാളം സാന്പത്തിക സഹായവും എത്തുന്നുണ്ട്. ഇവർ ദത്തെടുത്ത കുട്ടികളിൽ ചിലരെയെല്ലാം വിവാഹം കഴിപ്പിച്ചയച്ചു. കുറച്ചു പേർ മികച്ച ജോലി സ്വന്തമാക്കി.

ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മംമ്തയാണ് ഇവിടുത്തെ വോളണ്ടിയർ. മംമ്ത പറയുന്നതിങ്ങനെ- "എന്‍റെ സംരക്ഷണം ഇവർ ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ ജീവിതം എങ്ങനയാകുമായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്‍റെ ജീവിതം ഇവർക്കായി സമർപ്പിക്കുകയാണ് ഞാൻ'. ആരോരുമില്ലാത്തവർക്ക് തുണയായി ദൈവമുണ്ടാകുമെന്ന വാക്കുകൾ അക്ഷരം പ്രതി ശരിയാവുകയാണ് വീരേന്ദ്രർ റാണയുടെയും ഭാര്യ മീന റാണയുടെയും സത്പ്രവൃത്തിയിലൂടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.