കൂടെ നിന്നവർക്ക് നന്ദി..- വൈറലായി "ജോസഫ് വിജയ്‌'യുടെ കത്ത്
Thursday, October 26, 2017 3:51 AM IST
രാജ്യം മുഴുവൻ മെർസൽ വിവാദം കത്തിപ്പടർന്നപ്പോഴും മൗനം പാലിച്ച ഇളയദളപതി ഒടുവിൽ രംഗത്തിറങ്ങി. വിവാദത്തിൽ തനിക്കൊപ്പം നിന്ന ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾ, സഹനടന്മാർ, സംവിധായകർ, നടികർ സംഘം, പ്രൊഡ്യൂസേഴ്സ് കൗണ്‍സിൽ, രാഷ്ട്രീയപാർട്ടി നേതാക്കന്മാർ, ആരാധകർ, മാധ്യമ സുഹൃത്തുക്കൾ, മെർസൽ ടീം എന്നിവർക്ക് കത്തിലൂടെ താരം നന്ദിയർപ്പിച്ചു. "ജീസസ് സേവ്സ്' എന്ന വാക്യത്തോടെ ആരംഭിച്ച കത്ത് സി. ജോസഫ് വിജയ് എന്ന പേരിലാണ്.



ചിത്രത്തിലെ കേന്ദ്രസർക്കാരിനെയും ജിഎസ്ടിയെയും സംബന്ധിച്ച പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ആരംഭിച്ചതോടെയാണ് സംഭവം വിവാദമായത്. ആരാധനാലയങ്ങൾക്കു പകരം ആശുപത്രികൾ നിർമിക്കു എന്ന ഡയലോഗിനെതിരേ ബിജെപി നേതാവ് എച്ച്. രാജ നേരത്തെ രംഗത്തെത്തിയിരുന്നു. ജോസഫ് വിജയ് എന്ന വിജയ്‌യുടെ മുഴുവൻ പേര് പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനങ്ങൾ.

ദീപാവലി ദിനമായ 18നാണ് മെർസൽ തിയറ്ററുകളിലെത്തിയത്. നിത്യാ മേനോൻ, സാമന്ത, കാജൽ അഗർവാൾ എന്നിവരാണ് നായികമാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.