"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില്‍ എക്‌സൈസ് കൈവെച്ചപ്പോള്‍
Tuesday, March 12, 2024 3:35 PM IST
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ഭൂഗര്‍ഭജലം പ്രയോജനപ്പെടുത്താന്‍ ഇത് സഹായകരമായിരുന്നു. എന്നാല്‍ കുഴല്‍ക്കിണറും മറ്റും വളരെ ആഴത്തില്‍ നിന്നും ജലം കണ്ടെടുക്കുന്ന കാലത്ത് ഈ പമ്പുകള്‍ കുറഞ്ഞുകുറഞ്ഞു വരുന്നു.

ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ഝാന്‍സി ഗ്രാമത്തില്‍ നിന്നുമുള്ള കൈപ്പമ്പുകള്‍ സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു. അതിന്‍റെ കാരണം വ്യത്യസ്തമാണ്.

ഝാന്‍സിയിലെ പര്‍ഗാന ഗ്രാമപ്രദേശത്തെ കബുത്ര ദേരയില്‍ നിരവധി കൈപ്പമ്പുകള്‍ ഉണ്ട്. എന്നാല്‍ വെള്ളം അത്രകണ്ട് ലഭിക്കുന്നില്ലതാനും. ഒരു ദിവസം എക്‌സൈസുകാര്‍ക്ക് ഒരു രഹസ്യവിവരം ലഭിക്കുകയുണ്ടായി. ഈ പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കുന്നുണ്ടത്രെ.

പാഞ്ഞെത്തിയ എക്‌സൈസ് സംഘം സകലയിടവും തിരഞ്ഞു. പിന്നീട് ഈ പമ്പുകള്‍ ഒന്നടിച്ചു നോക്കി. അവരെ ഞെട്ടിച്ചുകൊണ്ട് വെള്ളത്തിനു പകരം മദ്യമാണെത്തിയത്. വയലുകളില്‍ സാധാരണ പമ്പുകള്‍ക്ക് പകരം കൈപ്പമ്പ് കണ്ടപ്പോള്‍ തോന്നിയ സംശയത്തില്‍ അവര്‍ പരിശോധിച്ചതായിരുന്നു.

എന്തായാലും ഉദ്യോഗസ്ഥര്‍ ഹാന്‍ഡ് പമ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ തുടങ്ങിയതോടെ വെള്ളത്തിനു പകരം മദ്യം പുറത്തേക്ക് വരാന്‍ തുടങ്ങി. ഹാന്‍ഡ് പമ്പുകള്‍ക്ക് താഴെ ഭൂമിക്കടിയില്‍ മദ്യം നിറച്ച ഡ്രമ്മുകള്‍ സ്ഥാപിച്ച് സംശയം തോന്നാതെ എളുപ്പത്തില്‍ മദ്യം വില്‍ക്കാനുളള പദ്ധതിയായിരുന്നത്രെ.

പോലീസിന്‍റെ സഹായത്തോടെ 500 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് പിടിച്ചെടുത്തു. രണ്ടു സ്ത്രീകളടക്കം ചിലരെ കസ്റ്റഡിയിലെടുത്തു. "ഈ കച്ചവടം പ്ലാന്‍ ചെയ്തവന്‍റെ തല അപാരം; നല്ല കാര്യത്തിനായി ഉപയോഗിച്ചെങ്കില്‍' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.