പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
Friday, March 1, 2024 10:15 AM IST
അതിജീവനം എന്ന വാക്കിന്‍റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷകള്‍ എല്ലാം അവസാനിക്കുന്ന ഇടത്തുനിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു ഉയര്‍ച്ച; അത് ആരേയും അദ്ഭുതപ്പെടുത്തും.

അത്തരം ആളുകളുടെ ജീവിതകഥ നിരവധിപേര്‍ക്ക് പ്രചോദനമാകുമെന്ന് നിസംശയം പറയാം. അത്തരത്തിലൊരു മനുഷ്യന്‍ അങ്ങ് യുകെയില്‍ ഉണ്ട്. 50 മിനിറ്റിനുള്ളില്‍ പലവട്ടം മരണവാതില്‍ക്കലെത്തി തിരികെയെത്തിയ ഒരാള്‍.

ബെന്‍ വില്‍സണ്‍ എന്ന 31 കാരന്‍ ആണ് അയാള്‍. ട്രാഫിക് മാനേജ്മെന്‍റ് ജോലിക്കാരനായ ബെന്നിന് കഴിഞ്ഞ ജൂണില്‍ രണ്ട് ഹൃദയസ്തംഭനമുണ്ടായി. അതും 50 മിനിറ്റിനുള്ളില്‍.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തിന് മെഡിക്കല്‍ സംഘം 40 മിനിറ്റിനുള്ളില്‍ 11 തവണ ഡീഫിബ്രിലേറ്റര്‍ ഉപയോഗിച്ച് ഷോക്ക് നല്‍കി. അത് വിജയകരമെന്ന് കരുതിയിരിക്കെ രണ്ടാമതും ഹൃദയസ്തംഭനമുണ്ടായി.

അദ്ദേഹം അതിജീവിക്കാന്‍ സാധ്യത കുറവാണെന്ന് മെഡിക്കല്‍ സംഘം കുടുംബത്തോട് പറയയുകയുണ്ടായി. എന്നിരുന്നാലും അവര്‍ ബെന്നിന് പത്ത് മിനിറ്റിനുള്ളില്‍ ആറുതവണ കൂടി ഷോക്ക് നല്‍കി. പിന്നീട് ബെന്‍ കോമയിലുമായി.

പക്ഷേ അദ്ഭുതമെന്ന് പറയട്ടെ ബെന്‍ ഈ സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചു; തന്‍റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. അത് മെഡിക്കല്‍ സംഘത്തേയും വാര്‍ത്ത അറിഞ്ഞവരേയും ഞെട്ടിച്ചു. സംസാരിക്കാന്‍ അല്പം പ്രയാസവും ഓര്‍മയ്ക്ക് ചെറിയ ഒരു പ്രശ്‌നവും മാത്രമാണ് ബെന്നിന് അവശേഷിച്ചത്.

ഉണര്‍ന്നുവന്ന അദ്ദേഹം തന്‍റെ കൂട്ടുകാരിയായ റെബേക്ക ഹോംസിനോട് വിവാഹാഭ്യര്‍ഥന നടത്തിയത്രെ. അതിലും വിജയിച്ച ബെന്‍ ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.