ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്‌വിച്ചുകളില്‍ വടാപാവ് ഇടംപിടിക്കുമ്പോള്‍
Tuesday, March 12, 2024 2:10 PM IST
ജീവിതത്തിന്‍റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ എങ്കിലും പലരും ബദ്ധപ്പാടുകള്‍ നേരിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു ജോലി കണ്ടെത്താനുള്ള അലച്ചില്‍ ആകാം. അതുമല്ലെങ്കില്‍ സിനിമ പോലെ മോഹിച്ച എന്തെങ്കിലും ഒന്നിനെ നേടാനുള്ള തിരച്ചില്‍ ആകാം.

ആ സമയങ്ങളില്‍ ബന്ധുക്കളൊ സുഹൃത്തുക്കളൊ കൈത്താങ്ങ് ആകണമെന്ന് നിര്‍ബന്ധമില്ല. ഉണ്ടെങ്കില്‍ ഭാഗ്യം എന്ന് കരുതാം. ഈ കാലയളവില്‍ മുംബൈയിലും മറ്റും ഉള്ള ചെറുപ്പക്കാര്‍ ഏറ്റവും ആശ്രയിക്കുന്ന ഒരു ഭക്ഷണമാണ് വടാപാവ്.

തങ്ങളുടെ കരിയറില്‍ അഭിവൃദ്ധിപ്പെടാന്‍ ആളുകള്‍ രാപ്പകലില്ലാതെ ഓടുന്ന സമയത്ത് അവര്‍ ഏറ്റവും ആശ്രയിക്കുന്ന ഒരു പ്രാതലാണ് ഈ വടാപാവ്. മുംബൈ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് അറിയാം ഈ നഗരത്തിന്‍റെ മുക്കിലും മൂലയിലും വടപാവ് വില്‍ക്കുന്ന വഴിയോര കച്ചവടക്കാരെ നമുക്ക് കാണാന്‍ കഴിയും.

മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിലും ഈ ഭക്ഷണം ഇപ്പോള്‍ വളരെ പ്രചാരത്തിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ മുതല്‍ സൂപ്പര്‍ സ്റ്റാര്‍ രണ്‍ബീര്‍ കപൂര്‍വ വരെ ഈ ആഹാരത്തോടുള്ള തങ്ങളുടെ ഇഷ്ടം തുറന്നുപറഞ്ഞിട്ടുണ്ട്.

ബോളിവുഡിലെ ബാദ്ഷാ ഷാരൂഖ് ഖാന്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വിശപ്പകറ്റാന്‍ വേണ്ടി പോരാടുന്ന ജീവിതസാഹചര്യം ഉണ്ടായിരുന്ന കാലത്ത് താന്‍ സ്ഥിരമായി വടാപാവ് കഴിക്കാറുണ്ടായിരുന്നു എന്നാണ്.

ഇപ്പോഴിതാ "ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്‌വിച്ചുകള്‍' എന്ന പട്ടികയില്‍ ഇടം നേടിയ ഈ ഇന്ത്യന്‍ വിഭവം നിലവില്‍ ആഗോള അംഗീകാരം നേടിയിരിക്കുന്നു. പാചക വൈദഗ്ധ്യത്തിന് അംഗീകാരമുള്ള ആഗോള യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ഈയിടെ "ലോകത്തിലെ 50 മികച്ച സാന്‍ഡ്‌വിച്ചുകളുടെ' ഒരു ലിസ്റ്റ് പുറത്തിറക്കിയിരുന്നു.

ഇതിലാണ് നമ്മുടെ വടാപാവ് 4.3 റേറ്റിംഗോടെ 19-ാം സ്ഥാനം നേടിയത്. വിയറ്റ്‌നാമീസ് സാന്‍ഡ്‌വിച്ച് ബാന്‍ മിയും ടര്‍ക്കിഷ് ടോംബിക് ഡോണറും സംയുക്തമായി 4.6 റേറ്റിംഗോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലെബനീസ് വിഭവമായ ഷവര്‍മ, മോണ്‍ട്രിയല്‍ സ്‌മോക്ക്ഡ് മീറ്റ്, ലോബ്സ്റ്റര്‍ റോള്‍സ് എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് ശ്രദ്ധേയമായ ഇനങ്ങള്‍.

ടേസ്റ്റ് അറ്റ്ലസിന്‍റെ അഭിപ്രായത്തില്‍, 1960-1970 കളിൽ ദാദര്‍ റെയില്‍വേ സ്റ്റേഷന് സമീപം കട നടത്തിയിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനാണ് വടാപാവ് ആദ്യമായി അവതരിപ്പിച്ചത്.

പട്ടിണി കിടക്കുന്ന തൊഴിലാളികളുടെ ദൈനംദിന ആവശ്യം പരിഗണിച്ചാണ് അദ്ദേഹം ഈ താങ്ങാനാവുന്ന വിഭവത്തെക്കുറിച്ച് ചിന്തിച്ചതത്രെ. എത്രയെത്ര പേരുടെ വിശപ്പകറ്റിയിരിക്കുന്നു ആ ഒരൊറ്റ ചിന്ത.

എന്തായാലും വലിയ അംഗീകരാമൊക്കെ ലഭിച്ചിട്ടും നമ്മുടെ വടാപാവ് തെരുവില്‍ തന്നെയുണ്ടു; വിശക്കുന്ന വയറിനെയും കാത്ത്...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.