സൗന്ദര്യം എന്നത് വെളുപ്പല്ല എന്ന് അവതാരകന് തിരുത്തി പറഞ്ഞുകൊടുത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് തന്മയ സോൾ. വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തന്മയയ്ക്ക് ലഭിച്ചത്.

എന്നാൽ, മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് ആ പുരസ്കാരം നൽകേണ്ടിയിരുന്നു എന്ന തരത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതു പരാമർശിച്ചുകൊണ്ട് അവതാരകൻ ഉന്നയിച്ച ചോദ്യത്തിനാണ് തന്മയ മറുപടി നൽകിയത്.

തന്മയയുടെ വാക്കുകൾ

കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല. ഉയരത്തിൽ നിൽക്കുന്നവർക്കേ അങ്ങനെയൊരു ഇമേജ് കിട്ടുള്ളൂ. അത്രയും ഹൈറ്റിലെത്തി എന്നു വേണമെങ്കിൽ എനിക്കു കരുതാം.

ആ കളിയാക്കലുകളെ എനിക്ക് ഇങ്ങനെ വിചാരിക്കാം. അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് വേസ്റ്റാണ്. ശരിയാണ് ദേവനന്ദ നല്ല സുന്ദരിയാണ്. മിടുക്കിയാണ്.



പക്ഷേ എനിക്കു തോന്നുന്നില്ല സൗന്ദര്യം എന്നു പറയുന്നത് വെളുപ്പാണെന്ന്. ചേട്ടൻ പറഞ്ഞു, ഞാൻ നല്ലതല്ല. ഫെയർ ആയിരുന്നെങ്കിൽ അത്രയും നല്ലതായിരുന്നു എന്ന്. ജനങ്ങൾക്ക് ഓരോ അഭിപ്രായം കാണും.

അവർക്ക് അതു പറയാനുള്ള വോയ്സ് ഉണ്ട്. പറയാനുള്ളവർ പറയട്ടെ. അത് എന്നെ ബാധിക്കില്ല. എനിക്കതു കേൾക്കാനും രസമുണ്ട്.

എന്‍റെ ആഗ്രഹം മലയാളം സിനിമയിലും തമിഴ് സിനിമയിലും അഭിനയിക്കണം എന്നാണ്. ഹോളിവുഡിലെ തിമോത്തി ഷാലമെയുടെ കൂടെ അഭിനയിക്കണം എന്നാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം.


നിരവധി പേരാണ് കുഞ്ഞുതാരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. സ്വന്തമായി വ്യക്തിത്വവും സ്വപ്നങ്ങളുമുള്ള കുട്ടിയാണ് തൻമയ എന്നാണ് കമന്‍റുകൾ.