ബ്രദേഴ്സ് ഡേ ഒരു പൃഥ്വിരാജ്സിനിമ: കലാഭവൻ ഷാജോണ്‍
Thursday, September 5, 2019 5:40 PM IST
“ഞാൻ ഇഷ്ടപ്പെടുന്ന ഒരു പൃഥ്വിരാജുണ്ട്; ചെറിയ തമാശകളൊക്കെ പറഞ്ഞ് സാധാരണക്കാരനായി മുണ്ടൊക്കെയുടുത്ത് ‘ഇന്ത്യൻ റുപ്പി’യിലൊക്കെ നമ്മൾ കണ്ടതുപോലെയുള്ള ഒരു പൃഥ്വിരാജ്. അത്തരത്തിലുള്ള രാജുവിനെയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. ആ രാജുവിനെ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. രാജുവിന്‍റെ അത്തരം സിനിമകൾക്കു വേണ്ടി കാത്തിരിക്കുന്ന ഒരുപാടുപേരുണ്ട്. അവരെ സന്തോഷിപ്പിക്കുന്ന ഒരു സിനിമയായിരിക്കും ബ്രദേഴ്സ് ഡേ. അതുകൊണ്ടുതന്നെ ഇതൊരു പൃഥ്വിരാജ് സിനിമയാണ്..”

മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ഫാമിലി ത്രില്ലർ ബ്രദേഴ്സ് ഡേയുടെ രചനയും സംവിധാനവും നിർവഹിച്ച കലാഭവൻ ഷാജോണ്‍ സംസാരിക്കുന്നു.



ബ്രദേഴ്സ് ഡേ എന്ന സിനിമ പറയുന്നത്...?

പൃഥ്വിരാജിന്‍റെ കഥാപാത്രം റോണിയുടെ കഥയാണു ബ്രദേഴ്സ് ഡേ. കേറ്ററിംഗ് സ്ഥാപനത്തിലാണ് റോണി ജോലി ചെയ്യുന്നത്. റോണിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്നവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങൾ. ഒരു സാധാരണക്കാരന്‍റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം റോണിയുടെ ജീവിതത്തിലും സംഭവിക്കുന്നു. കോമഡിയും ഫൈറ്റും ഡാൻസും പാട്ടും ഇമോഷനുകളുമൊക്കെയുള്ള ഒരു കഥ. ഒപ്പം ഒരല്പം ത്രില്ലറും കൂടി മിക്സ് ചെയ്ത സിനിമയാണു ബ്രദേഴ്സ് ഡേ.

ബ്രദേഴ്സ്ഡേ എന്ന ടൈറ്റിൽ..?

പേരു സൂചിപ്പിക്കുന്നതുപോലെ സഹോദര - സഹോദരി ബന്ധം കൂടി പറയുന്ന സിനിമയാണിത്. അതു മാത്രമല്ല എല്ലാത്തരം റിലേഷൻഷിപ്പിലൂടെയും ഇമോഷനുകളിലൂടെയും കടന്നുപോകുന്ന ഫാമിലി ത്രില്ലറാണു ബ്രദേഴ്സ് ഡേ. ബ്രദേഴ്സ് ഡേ എന്നു പേരിട്ടതിന്‍റെ കാരണം സിനിമ കണ്ടുതന്നെ അറിയാം.



ഒറ്റവരിക്കഥയ്ക്ക് അപ്പുറം ധാരാളം ഉപകഥകളും ലെയറുകളുള്ള സിനിമയല്ലേ ബ്രദേഴ്സ് ഡേ..?

എല്ലാത്തരം സിനിമകളും കാണാറുണ്ടെങ്കിലും ത്രില്ലർ സിനിമകൾ എനിക്കു വലിയ ഇഷ്ടമാണ്. ഈ സിനിമ ഒരു ഏരിയ കഴിയുന്പോൾ ത്രില്ലർ ജോണറിലേക്കു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ വിവിധ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടും അവർ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതിനും മറ്റും പലപല ഉപകഥകൾ സിനിമയിൽ പറയേണ്ടിവരുന്നുണ്ട്. അങ്ങനെ പലരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന കഥയാണിത്.

നമ്മൾ പറയുന്നതു റോണിയുടെ ജീവിതമാണെങ്കിലും ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ കഥകളുണ്ട്. അവർക്കെല്ലാവർക്കും നമ്മുടെ നായകനുമായി ബന്ധമുണ്ട്.



മിയ ജോർജ്, പ്രയാഗ മാർട്ടിൻ, ഐശ്വര്യലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ... നാലു മുൻനിര അഭിനേത്രികൾ നായികമാർ..?

എഴുതിക്കൊണ്ടിരുന്നപ്പോൾ അങ്ങനെയൊരുദ്ദേശമൊന്നും ഇല്ലായിരുന്നു. പക്ഷേ, സ്ക്രിപ്റ്റെഴുതിത്തീർന്നപ്പോൾ നാലു നായികാ കഥാപാത്രങ്ങൾക്കും ഈ കഥയിൽ വളരെ പ്രാധാന്യമുണ്ടെന്നു വ്യക്തമായി. നാലുപേർക്കും ഈ കഥയിൽ നല്ല സ്പേസുമുണ്ട്. അതിനാലാണ് നമ്മൾ അവരെ സമീപിച്ചതും അവർ അതു ചെയ്യാമെന്നു സമ്മതിച്ചതും. ഇവർ നായികമാരായി പെർഫോം ചെയ്യുന്നതു സിനിമയ്ക്കു ഗുണകരമാണ്. ദൈവാനുഗ്രഹത്താൽ എല്ലാവർക്കും ഇഷ്ടമുള്ള നാലു നായികമാരെത്തന്നെ നമുക്കു കിട്ടി.



ബ്രദേഴ്സ് ഡേ ഒരു ഷാജോണ്‍ ചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബ്രദേഴ്സ് ഡേ ഒരു പൃഥ്വിരാജ് ചിത്രമാണോ..?

രാജു ഈ അടുത്തകാലത്തു ചെയ്ത സിനിമകളിലെല്ലാം അല്പം ഡാർക്ക് ഷേഡുള്ള, ഒരു തവണ പോലും ചിരിക്കാത്ത, ജാക്കറ്റ് ധരിച്ച് തോക്ക് പിടിച്ച് ഇരുട്ടിൽ നിൽക്കുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതൊന്നും മോശം സിനിമകളാണെന്ന അഭിപ്രായം എനിക്കില്ല. എല്ലാം നല്ല സിനിമകൾ തന്നെയാണ്. തമാശ സിനിമകളാണു നല്ലതെന്നോ ത്രില്ലർ സിനിമകളാണു നല്ലതെന്നോ ഹൊറർ സിനിമകളാണു നല്ലതെന്നോ ഒന്നും ഞാൻ വേർതിരിച്ചു കാണുന്നില്ല. ജനങ്ങളെ എന്‍റർടെയ്ൻ ചെയ്യിപ്പിക്കാൻ പറ്റുന്ന സിനിമകളെല്ലാം നല്ലതാണ്. രാജു ചെയ്തിട്ടുള്ള അത്തരം സിനിമകളും നല്ല സിനിമകൾ തന്നെയാണ്. അതിൽനിന്നു വ്യത്യസ്തമായ ഒരു സിനിമയാണ് ഇത് എന്നേ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ.

ഈ സിനിമയിലെ കഥാപാത്രം റോണി സാധാരണക്കാരൻ ആയതുകൊണ്ടുതന്നെ അത്തരം ഡാർക് ഷേഡുകളോ വെടിവയ്പോ ബഹളമോ ഒന്നുമില്ല. കുറച്ച് ചിരിക്കുക, ഇടയ്ക്ക് ഒന്നു കണ്ണു നനയുക. ഒന്ന് ആഘോഷിക്കുക...ആ ഉദ്ദേശ്യത്തോടുകൂടിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇതിനെ ഒരു ഷാജോണ്‍ സിനിമ എന്നു പറഞ്ഞത്. പക്ഷേ, ഇതു തികച്ചും ഒരു പൃഥ്വിരാജ് സിനിമ തന്നെയാണ്.



അമർ അക്ബർ അന്തോണിക്കുശേഷം ചെയ്തുവരുന്പോൾ രസമായിരിക്കും എന്നു തോന്നിയ സ്ക്രിപ്റ്റാണ് ബ്രദേഴ്സ് ഡേയുടേത് എന്നു പൃഥ്വിരാജ്. സ്ക്രിപ്റ്റിംഗ് അനായാസമായിരുന്നോ..?

അമർ അക്ബർ അന്തോണിയുമായി ഒരിക്കലും ഇതിനെ താരതമ്യപ്പെടുത്തരുത്. ഇത് അത്തരത്തിലുള്ള ഒരു മുഴുനീള തമാശസിനിമയല്ല. തമാശ സിനിമയാണ് എന്ന രീതിയിലല്ല പൃഥ്വിയെ ഇതു രസിപ്പിച്ചു എന്നു പറഞ്ഞത്. എൻജോയ് ചെയ്തു കാണാൻ പറ്റുന്ന ഒരു സിനിമ എന്നു മാത്രം അദ്ദേഹത്തിന്‍റെ വാക്കുകളെ കാണുക. പലരീതിയിലാണല്ലോ സിനിമകൾ ഒരാളെ രസിപ്പിക്കുന്നത്.

കാരണം, ഇതിൽ തമാശയുണ്ട്, എന്നാൽ അതൊരു തമാശ സിനിമയല്ല. ഇതിൽ ഫൈറ്റുണ്ട് എന്നാൽ ഇത് ആക്‌ഷൻ മൂവിയല്ല. ഇതിൽ ഒരല്പം ത്രില്ലിംഗ് എലമെന്‍റുണ്ട്.എന്നാൽ ഇതൊരു ത്രില്ലർ മൂവിയല്ല. ഇതെല്ലാം കൂടി മിക്സ് ചെയ്ത് ഓണത്തിനു കൂടെ കൂട്ടാവുന്ന ഒരു സിനിമ. കുടുംബത്തോടൊപ്പം രണ്ടര മണിക്കൂർ ടെൻഷനൊന്നുമില്ലാതെ മനസോടു ചേർത്തു വയ്ക്കാൻ പറ്റുന്ന ഒരു എന്‍റർടെയ്നർ. അതുമാത്രമാണ് നമ്മൾ ഉദ്ദേശിച്ചിട്ടുള്ളത്.



നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്‍റെ സപ്പോർട്ട്..?

ലിസ്റ്റിൻ ഇതുവരെ ചെയ്തിട്ടുള്ള സിനിമകളിൽ നിന്നു വ്യത്യസ്തമായി നല്ല ബജറ്റുള്ള സിനിമയാണിത്. എന്‍റെ മനസിലുള്ള ഒരു സിനിമ ഞാൻ മനസിൽക്കണ്ടതുപോലെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഭംഗിയായി ചെയ്യാൻ വേണ്ട എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തുതന്നു. അദ്ദേഹമുള്ളതുകൊണ്ടാണ് ധനുഷ് ഈ സിനിമയുടെ ഭാഗമായത്.

ഈ സിനിമയിലെ തമിഴ് കൾച്ചറിലുള്ള വില്ലേജ് സോംഗ് തമിഴിലെ ഒരാളെക്കൊണ്ടു പാടിപ്പിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അപ്പോഴാണ് ധനുഷിനെ ട്രൈ ചെയ്യണോ എന്നു ലിസ്റ്റിൻ ചോദിച്ചത്. ലിസ്റ്റിന്‍റെ വളരെയടുത്ത സുഹൃത്താണ് ധനുഷ്. ലിസ്റ്റിൻ ധനുഷുമായി സംസാരിച്ചു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ഫോർ മ്യൂസിക് പാട്ടിന്‍റെ ട്രാക്ക് ധനുഷിന് അയച്ചുകൊടുത്തു. അദ്ദേഹത്തിന് ട്രാക്ക് ഇഷ്ടമായി. അദ്ദേഹം തന്നെ എഴുതാം എന്നും പറഞ്ഞു. അങ്ങനെ ധനുഷ് നമുക്കുവേണ്ടി ഒരു പാട്ടെഴുതി, പാടി. നെഞ്ചോടു വിന.. എന്ന ആ പാട്ട് ഏറെ വൈറലുമായി.



ബ്രദേഴ്സ് ഡേ സെറ്റിൽ പൃഥ്വിരാജ് എന്ന സംവിധായകനെ കാണാനായോ..?

എന്‍റെ സെറ്റിൽ പൃഥ്വിരാജ് 100 ശതമാനവും ആക്ടർ മാത്രമായിരുന്നു. ലൂസിഫറിനുശേഷം അഭിനയിക്കുന്ന സിനിമയായതിനാൽ എൻജോയ് ചെയ്യാൻ വേണ്ടിയാണു വരുന്നതെന്നു പൃഥ്വി ആദ്യമേ എന്നോടു പറഞ്ഞു. അങ്ങനെ രാജു ശരിക്കും എൻജോയ് ചെയ്തുപോയ ഒരു സിനിമയാണിത്.

ഡയറക്‌ഷനിലുൾപ്പെടെ രാജു എല്ലാ കാര്യങ്ങളിലും കയറി ഇടപെടുമെന്നൊക്കെ പലരും പറഞ്ഞു കേട്ടിരുന്നു. പക്ഷേ, എന്‍റെ സെറ്റിൽ ഒരു കാര്യത്തിലും അനാവശ്യമായി അദ്ദേഹം ഇടപെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ സീൻ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്പോൾ അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ പറയാറുണ്ട്. നല്ലതാണെങ്കിൽ അതു സ്വീകരിച്ചിട്ടുണ്ട്. മറിച്ചാണെങ്കിൽ അക്കാര്യം ഞാൻ രാജുവിനോടു സൂചിപ്പിച്ചിട്ടുണ്ട്. അപ്പോൾ യാതൊരു മടിയുമില്ലാതെ ഓകെ ചേട്ടാ എന്നു പറയും. അങ്ങനെ പൂർണമായും എന്നെ വിശ്വസിച്ചാണ് രാജു വർക്ക് ചെയ്തത്.



ഞാനൊരു ഡയലോഗ് പറയാൻ പറയുന്പോൾ എന്തിനാണെന്നുപോലും രാജു ചോദിച്ചിരുന്നില്ല. ഡയലോഗ് ഇങ്ങനെ പറയണം എന്നു പറഞ്ഞാൽ ‘ഓകെ ചേട്ടാ’ എന്നു മറുപടി. ‘രാജു അവിടുന്നു നടന്നു വരണം’ എന്നു പറഞ്ഞാലും ‘ഓകെ ചേട്ടാ’... അങ്ങനെ എല്ലായ്പ്പോഴും ഡയറക്ടറുടെ ആക്ടറായിരുന്നു രാജു.

ഇടയ്ക്കു സീനൊക്കെ മോണിട്ടറിൽ ഒന്നു കാണണം എന്നു രാജുവിനോടു ഞാൻ പറയുമായിരുന്നു. ‘എന്തിനാ ചേട്ടാ, ചേട്ടൻ നന്നായിത്തന്നെ ചെയ്യുന്നുണ്ടല്ലോ അതുപോലെ തന്നെ ചെയ്താൽ മതി’ എന്നായിരുന്നു രാജുവിന്‍റെ മറുപടി. ഞാൻ വളരെ നിർബന്ധിച്ചതിനു ശേഷമാണ് രാജു സീൻ പോലും കാണാൻ തയാറായത്.



പൃഥ്വിരാജ് സമ്മതം പറഞ്ഞില്ല എങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്നു തോന്നിയിട്ടുണ്ടോ..?

സ്ക്രിപ്റ്റ് റെഡിയായിക്കഴിയുന്പോൾ ഇത് ഇന്നയാൾ ചെയ്താൽ നന്നായിരിക്കും എന്ന ഒരാഗ്രഹം ഉണ്ടാകുമല്ലോ. ഈ സിനിമ ഏതെങ്കിലും ഒരു യംഗ് സ്റ്റാർ ചെയ്യണമെന്ന് എനിക്ക് ഒരാഗ്രഹം ഉണ്ടായിരുന്നു. ഒരു സഹോദര ബന്ധം, സഹോദരി...അങ്ങനെ ഒരു യംഗ് സ്റ്റാറിനു ചെയ്യാൻ പറ്റുന്ന കഥയാണിത്. യംഗ്സ്റ്റേഴ്സിന്‍റെ ലിസ്റ്റിലുള്ള ദുൽഖറിനോ ഫഹദിനോ ഒക്കെ ചെയ്യാൻ പറ്റുന്ന സിനിമയാണ്.

ഈ സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ തീർച്ചയായും എന്‍റെ മനസിൽ ആദ്യം വന്നത് പൃഥ്വിരാജാണ്. അതുകൊണ്ട് പൃഥ്വിരാജിനെ സമീപിച്ചു. 100 ശതമാനവും ഈ സിനിമയ്ക്കു കൃത്യമായ സെലക്‌ഷനാണു പൃഥ്വിരാജ്. രാജു നല്ലൊരു ഡാൻസറാണ്. നന്നായി ഫൈറ്റ് ചെയ്യും. ഇമോഷണൽ സീക്വൻസുകൾ ഭംഗിയായി ചെയ്യും. കോമഡി നന്നായി ചെയ്യും. സെന്‍റിമെന്‍റൽ സീക്വൻസുകൾ നന്നായി ചെയ്യും. ഇതെല്ലാം കൂടി ചെയ്യാൻ പറ്റുന്ന ഒരാൾ എന്ന രീതിയിലാണ് രാജുവിലേക്ക് എത്തിയത്.



കോയന്പത്തൂരിൽ ഉൗഴത്തിന്‍റെ സെറ്റിൽ ചെന്നു ഞാൻ കഥ പറഞ്ഞപ്പോൾ ‘ ചേട്ടൻ തന്നെ ഇതു സംവിധാനം ചെയ്യണം. ചേട്ടൻ ഡയറക്ട് ചെയ്താൽ ഞാൻ ഈ സിനിമയ്ക്കു ഡേറ്റ് തരാം’ എന്ന രാജുവിന്‍റെ വാക്കുകളിൽ നിന്നാണ് ഞാൻ സംവിധാനം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്.

ദൈവം അനുഗ്രഹിച്ച് രാജുവിന് സ്ക്രിപ്റ്റ് ഇഷ്ടമായതുകൊണ്ടാണ് എനിക്കു സംവിധായകനാവാൻ പറ്റിയത്. അദ്ദേഹം അതു നിരസിക്കുകയായിരുന്നുവെങ്കിൽ സ്ക്രിപ്റ്റിൽ എന്തോ കുഴപ്പമുണ്ടെന്നു ഞാൻ മനസിലാക്കും. ആ കുഴപ്പം ഞാൻ തിരുത്തും. എന്നിട്ട് മറ്റാരെയെങ്കിലും സമീപിക്കും. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ടല്ലോ. അത് അതുപോലെ നടക്കുകയുള്ളൂ. ഇത് ഇങ്ങനെ സംഭവിക്കാനായിരുന്നു വിധി. പൃഥ്വിരാജിനു പകരമായി ആരെയും ഇതുവരെ ഞാൻ ആലോചിച്ചിട്ടുപോലുമില്ല.



എത്രത്തോളമായിരുന്നു പൃഥ്വിരാജിന്‍റെ സപ്പോർട്ട്..?

വലിയ സപ്പോർട്ടായിരുന്നു രാജു. ടെക്നിക്കൽ സൈഡിനെക്കുറിച്ചെല്ലാം വളരെ ഗ്രാഹ്യമുള്ള വ്യക്തിയാണ്. ഒന്നിലും ഒരു സംശയവുമില്ല.

‘ഞാൻ നല്ല ഹാപ്പിയാണ്. ചേട്ടൻ നന്നായി ചെയ്യുന്നുണ്ട്. ഞാൻ സമാധാനമായി വേറെ ഒരു കസേരയിട്ട് അവിടെയിരുന്നോളാം. ഈ സിനിമയുമായി ബന്ധപ്പെട്ട എന്തു കാര്യമാണെങ്കിലും ചേട്ടൻ എന്നോടു പറയണം. ഞാൻ അതു സോൾവ് ചെയ്തു തന്നോളാം. ടെൻഷനൊന്നും വേണ്ട. ചേട്ടൻ മനസിൽ എന്താണോ കണ്ടിരിക്കുന്നത് അതുപോലെ തന്നെ ഈ സിനിമ ചെയ്യണം ’ - സെറ്റിൽ എത്തിയ ദിവസം രാത്രി രാജു എന്നെ വിളിച്ചുപറഞ്ഞു. രാജു എന്നിൽ അത്രയും വിശ്വാസമർപ്പിച്ചത് എന്‍റെ വലിയ ഭാഗ്യമാണ്.



സംവിധായകന് ടെക്നിക്കൽ വൈദഗ്ധ്യം അവശ്യമാണല്ലോ. അക്കാര്യത്തിൽ ആരാണ് ഗുരു..?

ഓരോ സീനും ഓരോ ഷോട്ടും എങ്ങനെ വർക്കൗട്ട് ചെയ്യണമെന്നതുൾപ്പെടെ ഈ സിനിമ എന്‍റെ മനസിൽ വർഷങ്ങളായി കൊണ്ടുനടക്കുന്നതാണ്. എന്‍റെ കാമറാമാൻ, എഡിറ്റർ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്‍റ്സ്, ആർട്ട് ഡയറക്ടർ, മേക്കപ്പ് മാൻ, കോസ്റ്റ്യൂമർ... അങ്ങനെ എല്ലാവരും എന്നെ സഹായിച്ചിട്ടുണ്ട്.

‘ഞാൻ ആദ്യമായാണു ഡയറക്ട് ചെയ്യുന്നത്. എന്‍റെ അറിവുകളെല്ലാം ശരിയാകണമെന്നില്ല. എന്‍റെ തീരുമാനങ്ങളെല്ലാം ശരിയാകണമെന്നില്ല. നിങ്ങൾക്കു നല്ലതെന്നു തോന്നുന്ന നിർദേശങ്ങൾ എന്തായാലും എന്നോടു തുറന്നു പറയാം. ഇവിടെ ഡയറക്ടർ, അസി. ഡയറക്ടർ, ആർട്ട് ഡയറക്ടർ...എന്നിങ്ങനെയുള്ള വ്യത്യാസങ്ങളൊന്നുമില്ല. ഇത് നമ്മുടെയെല്ലാവരുടെയും സിനിമയാണ്. ഇതു നന്നാവുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ്, ആവശ്യമാണ് ’- തുടക്കത്തിൽ തന്നെ എല്ലാവരോടുമായി ഞാൻ പറഞ്ഞു.



അതുകൊണ്ടുതന്നെ വളരെ ഫ്രണ്ട്‌ലിയായിരുന്നു ലൊക്കേഷൻ. അസി.ഡയറക്ടേഴ്സ് ഉൾപ്പടെ എല്ലാവരും അവരുടെ ഐഡിയകൾ എന്നോടു പറഞ്ഞിരുന്നു. നല്ലതൊക്കെ സ്വീകരിച്ചു. അല്ലെങ്കിൽ ഇതു നമ്മുടെ സിനിമയ്ക്കു ചേരില്ല, ഇങ്ങനെ പറഞ്ഞാൽ അത് സീനിൽ ഇന്ന കുഴപ്പമുണ്ടാക്കും എന്നിങ്ങനെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.

കാമറാമാൻ ജിത്തു ദാമോദർ ഉൾപ്പെടെ ടെക്നിക്കൽ സൈഡിലുള്ളവരും എനിക്കു വലിയ സപ്പോർട്ടായിരുന്നു. എന്താണു വേണ്ടതെന്നു പറഞ്ഞുകൊടുക്കാൻ എനിക്കറിയാം. അവർ ചെയ്യുന്പോൾ അതല്ല വേണ്ടതെങ്കിൽ പിന്നെ എന്താണു വേണ്ടതെന്ന് പറഞ്ഞുകൊടുക്കാനും അറിയാം. ഒരു നല്ല സിനിമ ചെയ്യാൻ ഇത്രയും അറിവു മതി. എന്‍റെ അനുഭവമാണു ഞാൻ പറഞ്ഞത്.



മിമിക്രി പശ്ചാത്തലമല്ലേ താങ്കളുടെ ആത്മവിശ്വാസവും കരുത്തും..?

മിമിക്രി എന്നെ ഏറെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറേ സ്റ്റേജുകളിൽ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ നിന്നു സംസാരിച്ചും അവരുടെ മുന്നിൽ പെർഫോം ചെയ്തുമുള്ള അനുഭവങ്ങളിൽ നിന്നു കിട്ടിയ ധൈര്യം. എത്ര വലിയ ആൾക്കൂട്ടത്തോടും സംസാരിക്കുന്നതും അവരുടെ മുന്നിൽ നിന്ന് ഓരോ കാര്യങ്ങൾ അവതരിപ്പിക്കുന്നതുമൊക്കെ മിമിക്രി തന്ന കഴിവാണ്. മിമിക്രി സിനിമയ്ക്കും ഒരുപാടു ഗുണം ചെയ്തു.

ഡയറക്ടർ എന്ന രീതിയിൽ ഒരിക്കൽപോലും ടെൻഷനടിക്കുകയോ ഒന്നു പതറുകയോ ചെയ്യാതെ ലൊക്കേഷനിലുള്ള എല്ലാവരെയും ഒരുപോലെ കൊണ്ടുപോകാനും എല്ലാവരെയും ഹാപ്പിയാക്കി നിർത്താനും എന്തു കാര്യവും എല്ലാവരോടും സംസാരിക്കാനുമൊക്കെ കഴിയുന്നതു മിമിക്രി തന്ന ഗുണം തന്നെയാണ്. എന്‍റെ സ്ക്രിപ്റ്റിംഗിലും അതു ഗുണം ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് ആക്ടിംഗ് പറഞ്ഞുകൊടുക്കുന്പോൾ നമ്മുടെ മനസിലുള്ള കാര്യം അവരിലേക്ക് എത്തിക്കുന്നതിനും മിമിക്രി സഹായകമായി.

ആക്ടേഴ്സ് ഒരു റിയാക്‌ഷൻ ഇടുന്പോൾ അതല്ല വേണ്ടതെന്നു തോന്നിയാൽ ഞാൻ അവരോടു പറയും. അപ്പോൾ പിന്നെ എങ്ങനെയാണു ചേട്ടാ എന്ന് അവർ ചോദിക്കും. അപ്പോൾ അതു കാണിച്ചുകൊടുക്കാൻ എനിക്കു കഴിയുന്നത് മിമിക്രി തന്ന അനുഭവങ്ങളിലൂടെയാണ്.



ആദ്യ സിനിമ തിയറ്ററുകളിലേക്ക് എത്തുന്പോൾ താങ്കളിലെ സംവിധായകൻ തൃപ്തനാണോ..?

ഞാൻ മനസിൽ കണ്ട ഒരു സിനിമ ദൈവാനുഗ്രഹത്താൽ വളരെ നന്നായി ചിത്രീകരിക്കാനായി. എന്‍റെ കഴിവല്ലത്. എന്‍റെ പ്രൊഡ്യൂസറുടെയും എന്‍റെ ക്രൂവിന്‍റെയുമെല്ലാം കഴിവുകൊണ്ടാണ്, എല്ലാവരുടെയും സപ്പോർട്ട് ഉള്ളതുകൊണ്ടാണ് അതു സാധ്യമായത്. ഇതൊരു ഷാജോണ്‍ സിനിമയല്ല, ഇതു ഞങ്ങളുടെ എല്ലാവരുടെയും സിനിമയാണ്. അതുകൊണ്ടുതന്നെ ഞാൻ 110 ശതമാനം ഹാപ്പിയാണ്. ആ സന്തോഷം പ്രേക്ഷകർക്കും കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

എന്‍റെ കഴിവും എന്‍റെ അറിവും എന്‍റെ ആരോഗ്യവുമെല്ലാം 100 ശതമാനം ഞാൻ ഈ സിനിമയ്ക്കു കൊടുത്തിട്ടുണ്ട്. സിനിമയിൽ അത് എത്രത്തോളം വന്നു എന്നതു സിനിമ കണ്ടിട്ടു ജനങ്ങൾ തീരുമാനിക്കട്ടെ. ഇനിയെല്ലാം ദൈവത്തിന്‍റെയും പ്രേക്ഷകരുടെയും കൈകളിലാണ്.



അടുത്ത സിനിമ മനസിലാണോ, അതോ കടലാസിലെത്തിയോ..?

ഒരു കാര്യവും ഞാൻ പ്ലാൻ ചെയ്തു ചെയ്യാറില്ല. ജീവിതത്തിൽ എല്ലാ കാര്യങ്ങളും സംഭവിച്ചുപോകുന്നതാണ്. മനസിൽ ഇനിയും കുറേ കഥകളുണ്ട്. സ്ക്രിപ്റ്റ് എന്നൊന്നും പറയാനാവില്ല. ഒരു കാര്യത്തിനും ഞാൻ ധൃതിവയ്ക്കാറില്ല. അതുകൊണ്ടുതന്നെ സമയമെടുത്ത് അടുത്ത സ്ക്രിപ്റ്റ് എഴുതി അതു 100 ശതമാനവും നന്നായെന്ന് എനിക്കു തോന്നുന്പോൾ അതിനു പറ്റിയ ആളെ സമീപിക്കും. അതുവരെ കുറച്ചു സിനിമകൾ അഭിനയിക്കാൻ കമിറ്റ് ചെയ്തിട്ടുണ്ട്.

സംവിധാനവും അഭിനയവും എഴുത്തും എല്ലാമായി ഒരു നല്ല സിനിമാപ്രവർത്തൻ എന്നു പേരെടുത്ത് സിനിമയിൽത്തന്നെ എന്നും ഉണ്ടാവണം - അതാണ് ആഗ്രഹം.



ഇപ്പോൾ അഭിനയിക്കുന്ന ചിത്രം..?

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രം ഷൈലോക്കിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. കോയന്പത്തൂരാണ് അതിന്‍റെ ഷൂട്ടിംഗ്. കുറച്ചുദിവസത്തെ വർക്ക് കൂടിയുണ്ട്. ദിലീപേട്ടൻ ഹീറോ ആകുന്ന സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്‍റ, നാദിർഷ സംവിധാനം ചെയ്യുന്ന ദിലീപേട്ടന്‍റെ സിനിമ - കേശു ഈ വീടിന്‍റെ നാഥൻ എന്നിവയിലാണ് ഇനി അഭിനയിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി സിനിമ ആലോചനയിലുണ്ടോ..?

ലാലേട്ടനെയും മമ്മൂക്കയെയും ദിലീപേട്ടനെയുമൊക്കെ വച്ച് സിനിമകൾ ചെയ്യണം. ഇതൊക്കെ സ്വപ്നങ്ങളാണ്, ആഗ്രഹങ്ങളാണ്. ദൈവമനുഗ്രഹിച്ച് എല്ലാം നടക്കട്ടെ. ആദ്യം നല്ല കഥകൾ ഉണ്ടാവട്ടെ. അതിനുവേണ്ടി കാത്തിരിക്കുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.