HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
‘ലൂക്ക’ കാത്തിരുന്നു കിട്ടിയത്, ‘പതിനെട്ടാംപടി’ സർപ്രൈസ്: അഹാന
Thursday, June 27, 2019 4:19 PM IST
റൊമാന്റിക് ത്രില്ലർ ലൂക്കയിൽ ടോവിനോയുടെ നായികാവേഷം കാത്തിരുന്നു കിട്ടിയതാണെന്നും ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാംപടി സർപ്രൈസ് ഓഫറായിരുന്നുവെന്നും യുവതാരം അഹാന കൃഷ്ണ.
“കുറേ നാളായി ചെയ്യണം എന്നു കരുതിവച്ചിരുന്ന പലതും എനിക്കു ചെയ്യാനാകുമോ എന്നു ടെസ്റ്റ് ചെയ്യുന്ന ഒരു പ്രോജക്ടായിരുന്നു ലൂക്ക. ലൂക്കയിലെ നിഹാരികയും പതിനെട്ടാംപടിയിലെ ആനിയും എന്നിലെ അഭിനേത്രിയുടെ ആത്മവിശ്വാസത്തിനു കരുത്തായി. ഓരോ സിനിമയും എനിക്കു പ്രധാനമാണ്. ലൂക്ക എനിക്ക് ഒരനുഭവമായിരുന്നു. പതിനെട്ടാംപടി മറ്റൊരനുഭവം. ഈ രണ്ടു സിനിമകളും ഒരാഴ്ചയുടെ ഇടവേളയിൽ തീയറ്ററിലെത്തുന്നു എന്നതു വലിയ സന്തോഷമുള്ള കാര്യമാണ്”- അഹാന കൃഷ്ണ സംസാരിക്കുന്നു.
ഞാൻ സ്റ്റീവ് ലോപ്പസിൽ ഫർഹാൻ ഫാസിലിന്റെ നായിക. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നിവിന്റെ അനിയത്തി. മൂന്നാമത്തെ ചിത്രമായ ‘ലൂക്ക’യിലേക്ക് എത്തിയത്...?
ഷൂട്ടിംഗ് നടന്ന ക്രമം നോക്കിയാൽ ലൂക്ക അഞ്ചാമത്തെ ചിത്രമാണ്. ലൂക്കയുടെ ഷൂട്ടിംഗിനു മുന്‍പാണ് ഞാൻ പതിനെട്ടാംപടിയും സണ്ണിവെയ്നൊപ്പം ‘പിടികിട്ടാപ്പുള്ളി’ എന്ന പടവും ചെയ്തത്. പക്ഷേ, ആദ്യം റിലീസാകുന്നത് ലൂക്കയാണ്.
ഇതിന്റെ കാമറാമാൻ നിമിഷ് രവി എന്റെ അടുത്ത സുഹൃത്താണ്. രണ്ടു വർഷം മുന്‍പ് ലൂക്കയുടെ ഡയറക്ടർ അരുണ്‍ ബോസിനോട് നിമിഷാണ് എന്റെ പേരു നിർദേശിച്ചത്. അങ്ങനെയാണ് ലൂക്കയിൽ എത്തിയത്. ഈ വർഷം ഫെബ്രുവരിയിലാണ് ചിത്രീകരണം തുടങ്ങിയത്. എനിക്ക് ഒത്തിരി പ്രതീക്ഷയുള്ള ഒരു സിനിമയാണിത്.
ലൂക്ക എന്ന സിനിമ പറയുന്നത്...?
ലൂക്ക എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. എന്റെ കഥാപാത്രത്തിന്റെ പേര് നിഹാരിക എന്നും. ലൂക്കയുടെയും നിഹാരികയുടെയും ലവ് സ്റ്റോറിയാണു പറയുന്നത്. അതിനു സമാന്തരമായി ഒരു മിസ്റ്ററി ട്രാക്കും പോകുന്നു. ഈ ചിത്രം മുഖ്യമായും പറയുന്നത് അതി മനോഹരമായ ഒരു പ്രണയകഥയാണ്.
ടോവിനോയുടെ നായികയാകുന്പോൾ....?
എനിക്കു നന്നായി പെർഫോം ചെയ്യാനാകുന്നതും പടത്തിൽ പ്രാധാന്യമുള്ളതുമായ ഒരു റോളിനായി ഞാൻ ഏറെനാളായി കാത്തിരിക്കുകയായിരുന്നു. പടത്തിൽ നിന്ന് എടുത്തു മാറ്റാനാവാത്ത ഒരു കഥാപാത്രമാണു ലൂക്കയിലെ നിഹാരിക. അതുകൊണ്ടുതന്നെ സന്തോഷമുള്ള കാര്യമാണ്. പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ ടോവിനോ എന്ന താരത്തിനൊപ്പം അഭിനയിക്കുന്പോൾ ആ സാന്നിധ്യമുള്ളതിനാൽ സ്വാഭാവികമായും സിനിമയ്ക്കു കൂടുതൽ ശ്രദ്ധ കിട്ടുമല്ലോ. തുടക്കക്കാരി എന്ന നിലയിൽ എനിക്കും അതു വളരെ സഹായകമാണ്. കാരണം, നമ്മുടെ സിനിമയിലെ ട്രെയിലർ അല്ലെങ്കിൽ പാട്ട് ഒത്തിരിപ്പേർ കാണുന്പോൾ ആളുകളുടെ ഇടയിൽ എനിക്കും നല്ല ഒരിടം കിട്ടുമല്ലോ.
നിഹാരികയെക്കുറിച്ച്...?
നിഹാരിക ബാനർജി പാതി ബംഗാളിയാണ്. ബംഗളൂരുവിലാണു താമസം. റിസേർച്ച് വർക്കിനുവേണ്ടി കൊച്ചിയിൽ വന്ന് താമസിക്കുന്ന നിഹാരിക ഒരു പ്രത്യേക സന്ദർഭത്തിൽ ലൂക്കയെ കണ്ടുമുട്ടുന്നതും തുടർന്നുള്ള ചില സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
ലൂക്കയ്ക്ക് ഈ കഥയിൽ ഉള്ളത്രയും പ്രാധാന്യം നിഹാരികയ്ക്കുമുണ്ട്. അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രം ചെയ്യുന്പോൾ നമുക്കു നല്ല ഫീലിംഗാണ് അനുഭവപ്പെടുക. കാരണം, നമുക്കു സിനിമയിലെ ഓരോ ഡയലോഗും പരിചിതമായിരിക്കും. ഈ സിനിമ കാണുന്പോൾ ഞാൻ എന്ന അഭിനേത്രിയെ ആളുകൾക്കു കൃത്യമായി വിലയിരുത്താനാവും. എന്നെ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നുള്ളതു പറയാനാവും.
വാസ്തവത്തിൽ അത്തരം സാധ്യത ഇതുവരെ ചെയ്ത സിനിമകളിൽ എനിക്കുണ്ടായിരുന്നില്ല. മുന്‍പു ചെയ്ത രണ്ടു സിനിമകളിലും എന്റെ കഥാപാത്രം വളരെ സേഫ് സോണിലായിരുന്നു. ആർക്കും വിലയിരുത്താൻ തക്ക ഒരു പെർഫോമൻസ് സ്കോപ്പ് ഉണ്ടായിരുന്നില്ല. പക്ഷേ, ലൂക്കയിൽ ഞാൻ വളരെ എഗ്സൈറ്റഡാണ്. ആളുകളുടെ അഭിപ്രായം കേൾക്കാൻ കാത്തിരിക്കുകയാണ്.
ലൂക്കയുടെ പശ്ചാത്തലം...?
ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന, നാലാളറിയുന്ന സ്ക്രാപ് ആർട്ടിസ്റ്റാണു ലൂക്ക. പാഴ് വസ്തുക്കളിൽ നിന്നാണു ലൂക്ക കലാരൂപങ്ങൾ തീർക്കുന്നത്. ബുദ്ധിവൈഭവവും അസാധാരണ പ്രതിഭയുമുള്ള കലാകാരനാണു ലൂക്ക. പടം വരയ്ക്കുക മാത്രമല്ല പലതും ചെയ്യുന്ന ആർട്ടിസ്റ്റാണ് ലൂക്ക.
ടോവിനോയ്ക്ക് ഒപ്പമുള്ള അനുഭവങ്ങൾ...?
ആദ്യമായിട്ടാണ് ടോവിനോയുടെ കൂടെ അഭിനയിക്കുന്നത്. മുന്‍പ് ഒന്നുരണ്ടു തവണ ചില പരിപാടികളിൽ വച്ച് കണ്ടിട്ടുണ്ട്. കാര്യമായ പരിചയമൊന്നും ഇല്ലായിരുന്നു. ഓരോ സീനും ഷൂട്ട് ചെയ്യും മുന്‍പ് നമുക്കിതു പറഞ്ഞു നോക്കാം എന്ന് ടോവിനോ പറയുമായിരുന്നു. അങ്ങനെ നാലഞ്ചു പ്രാവശ്യം പ്രാക്ടീസ് ചെയ്തിരുന്നു.
അങ്ങനെ വളരെ എളുപ്പമായിരുന്നു, ഫണ്‍ ആയിരുന്നു വർക്ക് ചെയ്യാൻ. ഞങ്ങൾ പരസ്പരം സജഷനുകൾ കൊടുത്തിരുന്നു. വർക്ക് ചെയ്യുന്പോൾ താരപരിവേഷങ്ങളൊന്നുമില്ലാതെയാണ് ടോവിനോയുടെ പെരുമാറ്റം. ഒരുമിച്ചു വർക്ക് ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നു.
അഹാനയിൽ നിന്നു നിഹാരികയിലേക്കുള്ള ദൂരം..?
ഇമോഷണലി വളരെ അടുത്താണ്. കാരണം, വളരെ സെൻസിറ്റീവും സെൻസിബിളും ആയിട്ടുള്ള, ഇഷ്ടപ്പെടുന്നയാൾക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന കഥാപാത്രമാണു നിഹാരിക. അതുകൊണ്ടുതന്നെ ഇമോഷണലി എനിക്കു വളരെ റിലേറ്റബിൾ ആയിരുന്നു നിഹാരിക. ഞങ്ങൾക്കിടയിൽ മാനസികമായി ഏറെ ദൂരം ഉണ്ടായിരുന്നില്ല.
പക്ഷേ, ബാഹ്യമായി ഞങ്ങൾ തമ്മിൽ കുറച്ചു വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ലുക്കിൽത്തന്നെ അതു പ്രകടമാണ്. ഷോർട്ട് കേളി ഹെയറാണു നിഹാരികയുടേത്. എന്റേതു നീണ്ട സ്ട്രെയിറ്റ് ഹെയർ. അതിനാൽ ഈ സിനിമയ്ക്കു വേണ്ടി ഞാൻ പകുതിയോളം മുടി വെട്ടി.
നിഹാരിക ധാരാളം അക്സസറീസ് ഉപയോഗിക്കുന്ന വ്യക്തിയാണ്. ഞാനാവട്ടെ റിയൽ ലൈഫിൽ എത്രത്തോളം കുറച്ച് അക്സസറീസ് ഉപയോഗിക്കാം എന്നു നോക്കുന്ന ആളാണ്. നിഹാരിക ഡ്രസ് ചെയ്യാനൊക്കെ നല്ല എഫേർട്ട് എടുക്കാറുണ്ട്. അങ്ങനെ ഫിസിക്കലി കുറച്ചു വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ഇംപ്രോവൈസേഷന് എത്രത്തോളമായിരുന്നു സാധ്യത...?
സംവിധായകൻ അരുണ്‍ ബോസും മൃദുൽ ജോർജും ചേർന്നാണ് ലൂക്കയുടെ രചന നിർവഹിച്ചത്. മൃദുലും അരുണുമൊക്കെയായി ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പുതന്നെ എനിക്കു രണ്ടു വർഷത്തിനടുത്തുള്ള പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല തവണ ഈ സ്ക്രിപ്റ്റ് ചർച്ച ചെയ്തിരുന്നു. അതിനാൽ സ്ക്രിപ്റ്റ് വളരെ പരിചിതമായിരുന്നു. അതിനാലാവാം ഷൂട്ടിംഗിന്റെ സമയത്ത് ‘ഇങ്ങനെ ചെയ്യൂ അങ്ങനെ ചെയ്യൂ’ എന്നൊന്നും അരുണ്‍ പറഞ്ഞിട്ടില്ല.
കാരണം, ഞാൻ ചെയ്യുന്ന മിക്ക കാര്യങ്ങളും അരുണിന് ഓകെ ആയിരുന്നു. അരുണ്‍ എന്താണോ പറയുക അതാവും ഞാൻ ചെയ്യുക. അതിനാൽ ഇംപ്രോവൈസേഷനു വലിയ സ്കോപ് ഉണ്ടായിരുന്നു. ഞാനും ടോവിനോയും ചില ഡയലോഗുകൾ ഇഷ്ടമുള്ള രീതിയിൽ മോഡിഫൈ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഒന്നിച്ചുള്ള സീനുകളുടെ ഷൂട്ടിംഗ് വളരെ ഫ്രീയായിരുന്നു, ഏറെ രസകരവും.
എത്രത്തോളം റിയലിസ്റ്റിക് സിനിമയാണു ലൂക്ക...?
കഴിവതും യഥാർഥ ജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന രീതിയിൽ ചെയ്യാനാണു ശ്രമിച്ചിരിക്കുന്നത്. ജീവിതത്തിൽ നമ്മൾ എങ്ങനെയാണോ ഇമോഷനുകളും റിയാക്ഷനുകളും പ്രകടിപ്പിക്കുന്നത് അങ്ങനെതന്നെ ഇതിലും ചെയ്തിരിക്കുന്നു.
പണ്ടൊക്കെ അങ്ങേയറ്റം റിയലിസ്റ്റിക് എന്നു കേൾക്കുന്പോൾ വലിയ ഭംഗിയൊന്നുമില്ലാത്ത വിഷ്വലുകളാവും പലരും മനസിൽകണ്ടിരുന്നത്. പക്ഷേ, ഇന്നു റിയൽ ലൈഫിൽ തന്നെ നമ്മൾ വളരെ ഭംഗിയുള്ള സ്ഥലങ്ങൾ, ഫ്രെയിമുകൾ ഒക്കെ കാണാറുണ്ട്. ഈ സിനിമ വിഷ്വലി വളരെ മനോഹരമാണ്. എന്നാൽ, റിയലിസ്റ്റിക് അല്ലെന്നു തോന്നുകയുമില്ല.
റിയലിസത്തോടു വളരെ അടുത്തു നിൽക്കുന്പോൾത്തന്നെ അതിനെ എത്രത്തോളം മനോഹരമായി കാണിക്കാം എന്ന കാഴ്ചപ്പാടിലാണു ചെയ്തിരിക്കുന്നത്. ലൂക്ക-നിഹാരിക ബന്ധം ആളുകൾക്കു കുറച്ചു സറിയലായി തോന്നാം. എല്ലാവരുടെയും ജീവിതത്തിലുള്ള ഒരു ബന്ധം ആവണമെന്നില്ല അത്.
ലൂക്കയിലെ മറ്റു വേഷങ്ങളിൽ..?
അക്ബറും ഫാത്തിമയും വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. അക്ബറിനെ അവതരിപ്പിക്കുന്നതു പുതുമുഖം നിതിൻ ജോർജ്. സംസ്ഥാന പുരസ്കാരം നേടിയ വിനീത കോശി ഫാത്തിമയായി വേഷമിടുന്നു. ലൂക്കയുടെയും നിഹാരികയുടെയും വീട്ടിൽ നിൽക്കുന്ന മാർട്ടി, സലോമി എന്നീ കഥാപാത്രങ്ങളായി പോളി വൽസണും ചെന്പിൽ അശോകനും.
ഈ സിനിമയുടെ സംഗീത സംവിധായകനായ സൂരജ് എസ്. കുറുപ്പും ഇതിൽ ഒരു ബാൻഡ് അംഗമായി അഭിനയിച്ചിട്ടുണ്ട്. ആ ബാൻഡിലെ മറ്റൊരംഗമായി ഷാലു റഹീം വേഷമിടുന്നു. റോഷൻ എന്നാണു കഥാപാത്രത്തിന്റെ പേര്.
സംഗീതത്തിനു പ്രാധാന്യമുള്ള സിനിമയാണോ ലൂക്ക...?
ഈ സിനിമയിൽ സംഗീതത്തിനു വളരെ പ്രാധാന്യമുണ്ട്. സൂരജിനു വളരെ സ്പെഷലായ പ്രോജക്ടാണു ലൂക്ക. സൂരജ് കുറേ നല്ല പാട്ടുകൾ ചെയ്തിട്ടുള്ള ഒരു സിനിമയാണിത്. മനു മഞ്ജിത് രചിച്ച ഒരേ കണ്ണാലിനി തേടും പാതയിൽ.., ശബരീഷ് വർമ രചിച്ച വാനം പെയ്തിടവെ നീയും പെയ്തതിനാൽ...(വാനിൽ ചന്ദ്രിക..), ബി.കെ. ഹരിനാരായണൻ രചിച്ച നീയില്ലാ നേരം കാറ്റെന്റെ വാതിൽ ചാരാതെ.... എന്നീ പാട്ടുകൾ യൂട്യൂബിൽ ഹിറ്റാണ്.
ലൂക്ക സിങ്ക് സൗണ്ടിൽ ചെയ്ത പടമാണോ ...?
സ്റ്റുഡിയോ ഡബ്ബിംഗ് ആയിരുന്നു. പക്ഷേ, സ്പോട്ടിൽ നമ്മുടെ കംപ്ലീറ്റ് വോയ്സ് ട്രാക്ക് ശരീരത്തിൽ മൈക്ക് ഘടിപ്പിച്ച് റെക്കോർഡ് ചെയ്തിരുന്നു. സീൻ ഷൂട്ട് ചെയ്യുന്പോൾ നമ്മൾ എന്താണോ പറഞ്ഞത് അത്രത്തോളം അതിനോടു ചേർന്നുനിന്ന് ഡബ്ബ് ചെയ്യാൻ അതു പിന്നീടു സഹായകമായി.
എന്റെ ആദ്യത്തെ സിനിമ സിങ്ക് സൗണ്ടും രണ്ടാമത്തേത് ഡബ്ഡും ഈ സിനിമ രണ്ടിന്റെയും മിക്സ് പോലെയും ആയിരുന്നു. എനിക്ക് എല്ലാം വേറിട്ട അനുഭവങ്ങളാണ്. വ്യക്തിപരമായി ഞാൻ എൻജോയ് ചെയ്തതു സിങ്ക് സൗണ്ടാണ്. കാരണം, നമുക്ക് അറിയാവുന്ന ഒരു ഭാഷയിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടൊന്നുമില്ലല്ലോ.
ഡബ്ബിംഗിൽ വേണമെങ്കിൽ ഒന്നു രണ്ടു കറക്ഷനുകൾ ആവാം. എനിക്കു രണ്ടും ഓകെയാണ്. സിങ്ക്, ഡബ്ബിംഗ് എന്നതിനൊക്കെയപ്പുറം നമ്മുടെ സിനിമ രസകരവും ആവേശജകവുമാവണം എന്നതാണു പ്രധാനം.
നിഹാരികയുടെ സ്ലാംഗ് എത്രത്തോളം പരിചിതമായിരുന്നു...?
തിരുവനന്തപുരത്താണു ജനിച്ചുവളർന്നതെങ്കിലും എന്റെ സംസാരത്തിൽ ട്രിവാൻഡ്രം സ്ലാംഗ് എന്നല്ല ഒരു പ്രത്യേക സ്ലാംഗും ഇല്ല. സാധാരണ സിനിമയിൽ സംസാരിക്കുന്ന ഭാഷയാണ് എന്റേത്. നിഹാരികയ്ക്കു പ്രത്യേക സ്ലാംഗ് ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ സംസാരിക്കുന്നതുപോലെ തന്നെയാണ് നിഹാരികയും സംസാരിക്കുന്നതെന്നാണു ഡയറക്ടറും റൈറ്ററും വിഷ്വലൈസ് ചെയ്തിരുന്നത്.
‘പതിനെട്ടാംപടി’ വിശേഷങ്ങൾ...?
പതിനെട്ടാംപടി ഹീറോ-ഹീറോയിൻ കഥ അല്ല. ഒത്തിരി കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള പടമാണത്. ഞാനും അതിലെ നല്ല ഒരു പാർട്ടാണ്. പതിനെട്ടു വയസുള്ള കുറേ കുട്ടികളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അതാണ് പതിനെട്ടിന്റെ പ്രാധാന്യം. പുതുമുഖം ചന്തുവാണ് സിനിമയിൽ എന്റെ പാർട്ണർ ആയി വരുന്നത്. ജോയ് എന്നാണു കഥാപാത്രത്തിന്റെ പേര്. ചന്തുവുമായി എനിക്കു കുറേ സീനുകളുണ്ട്.
ഈ സിനിമയിലെ നായകൻ അശ്വിൻ എന്ന കുട്ടിയാണ്. അവനാണ് ഈ സിനിമയിലെ മുഖ്യകഥാപാത്രമാകുന്നത്. സ്കൂൾ കുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. അശ്വിനുമായും എനിക്കു കോംബിനേഷൻ ഉായിരുന്നു. മമ്മൂട്ടി സാറിന്റെ കഥാപാത്രം ജോണ്‍ ഏബ്രഹാം പാലയ്ക്കൽ ഈ സിനിമയുടെ അവിഭാജ്യഘടകമാണ്. സിനിമയുടെ നല്ലൊരു ഭാഗം നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹത്തിന്റെ കഥാപാത്രം. സിനിമയ്ക്ക് അതൊരു ആഡ് അപ് ആയിരിക്കും.
പതിനെട്ടാംപടിയിലേക്കു ശങ്കർ സാറാണു വിളിച്ചത്. നിർമാതാവ് ഷാജിചേട്ടനും സംസാരിച്ചിരുന്നു. സ്ക്രിപ്റ്റ് വായിച്ചിരുന്നില്ല. പക്ഷേ, കഥാപാത്രത്തെക്കുറിച്ചു പറഞ്ഞുതന്നപ്പോൾത്തന്നെ എനിക്ക് ഏറെ ഇഷ്ടമായി. ആനി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്, ടീച്ചറാണ്. ഓരോ ദിവസത്തെയും ഷൂട്ട് കഴിഞ്ഞപ്പോഴാണ് എന്റെ സീനുകളുടെ വിശദാശങ്ങൾ അറിഞ്ഞത്.
നമുക്കു വിധിച്ചിട്ടുള്ളതു നമുക്കു വരും എന്നു പറയാറില്ലേ. അങ്ങനെയൊരു പ്രോജക്ടായിരുന്നു പതിനെട്ടാംപടി. ഈ സിനിമയിലെ ഏതെങ്കിലുമൊരു പോയന്റ് സ്വാഭാവികമായും പ്രേക്ഷകന് പ്രചോദിതമായി മാറും.
വളരെ സന്തോഷകരമായ ഒരനുഭവം തന്നെയായിരുന്നു പതിനെട്ടാംപടി. കാരണം, ഇതു വലിയ താരനിരയുള്ള പ്രോജക്ടാണ്. ഒരു പ്രേക്ഷക എന്ന നിലയിലായിരിക്കും ഞാൻ ഈ സിനിമ കാണാൻ പോകുന്നത്. അല്ലാതെ, അതിൽ അഭിനയിച്ച ഒരാൾ എന്ന നിലയ്ക്ക് ആയിരിക്കില്ല.
പതിനെട്ടാംപടിയിൽ ഞാനില്ലാത്ത ഒത്തിരി ഭാഗങ്ങളുണ്ട്. അതൊന്നും ഞാൻ കണ്ടിട്ടില്ല, അതേപ്പറ്റി കേട്ടിട്ടേയുള്ളൂ. അതൊക്കെ കാണാൻ സാധാരണ പ്രേക്ഷകരെപ്പോലെ ഞാനും കാത്തിരിക്കുകയാണ്.
‘പിടികിട്ടാപ്പുള്ളി’യിൽ നായിക...?
നവാഗത സംവിധായകൻ ജിഷ്ണു ശ്രീകണ്ഠന്റെ ‘പിടികിട്ടാപ്പുള്ളി’യിൽ സണ്ണിവെയ്ന്റെ നായികയായി അഭിനയിച്ചു. നിർമാണം ശ്രീഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ.
കരിയറിൽ അഞ്ചു വർഷം. ഏറെ സെലക്ടീവായിരുന്നോ...?
‘ഞാൻ സ്റ്റീവ് ലോപ്പസി’നുശേഷം അധികം ഓഫറുകൾ വന്നിരുന്നില്ല. അതുകൊണ്ടുതന്നെ അധികം ‘നോ’ പറഞ്ഞിട്ടില്ല. പക്ഷേ, നല്ലൊരു പടമായിരിക്കണം ചെയ്യേണ്ടത് എന്ന ചിന്ത എപ്പോഴും മനസിലുണ്ടായിരുന്നു.
സിനിമയ്ക്ക് അപ്പുറമുള്ള ഇഷ്ടം ഡാൻസ് ആണോ...?
ഡാൻസ് ഇഷ്ടമാണ്. അഡ്വർടൈസിംഗിലും മാർക്കറ്റിംഗിലും താത്പര്യമാണ്. ഞാൻ പഠിച്ചത് അതാണ്. ഇപ്പോൾ ഓണ്‍ലൈനായി അതിൽ മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുകയുമാണ്.
വീട്ടുവിശേഷങ്ങൾ...?
അച്ഛൻ കൃഷ്ണകുമാർ ഇപ്പോൾ അധികം സിനിമകൾ ചെയ്യുന്നില്ല. അഡ്വർടൈസിംഗ് ബിസിനസുമായി തിരക്കിലാണ്. അമ്മ സിന്ധു അച്ഛനെ ബിസിനസിൽ സഹായിക്കുന്നു. മൂന്ന് സഹോദരിമാർ - ദിയ, ഇഷാനി, ഹൻസിക.
ഹൻസികയാണ് ലൂക്കയിൽ എന്റെ കുട്ടിക്കാലം ചെയ്തത്. നല്ല അവസരങ്ങൾ വന്നാൽ അവരും തീർച്ചയായും അഭിനയിക്കും. എപ്പോഴും കുടുംബം തന്നെയാണ് ഏറ്റവും വലിയ സപ്പോർട്ട്. ലൂക്കയും പതിനെട്ടാംപടിയുമൊക്കെ തീയറ്ററുകളിലെത്താൻ എന്നെക്കാൾ കാത്തിരിക്കുന്നത് അവരാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സിൽ സർവേ ഫലം പങ്കുവച്ച് തരൂർ
നിപ്പ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു
"ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റാമെന്ന് നിർമാതക്കൾ കോടതിയിൽ
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Latest News
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സിൽ സർവേ ഫലം പങ്കുവച്ച് തരൂർ
നിപ്പ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു
"ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റാമെന്ന് നിർമാതക്കൾ കോടതിയിൽ
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top