HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
ഇളയരാജ മാസ് സിനിമയല്ല, ഒരു ജീവിതമാണ്: ഗിന്നസ് പക്രു
Wednesday, March 20, 2019 4:15 PM IST
മേൽവിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ മികവു തെളിയിച്ച സംവിധായകൻ മാധവ് രാംദാസ് കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഗിന്നസ് പക്രു(അജയകുമാർ) നായകവേഷത്തിലെത്തുന്ന "ഇളയരാജ’. ഗിന്നസ് പക്രുവിനൊപ്പം ഹരിശ്രീ അശോകൻ, സിജി എസ്.നായർ, ബേബി ആർദ്ര, മാസ്റ്റർ ആദിത്യൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഇളയരാജ’യ്ക്കു തിരക്കഥയും സംഭാഷണവുമൊരുക്കിയത് സുദീപ് ടി. ജോർജ്.
“സ്ക്രിപ്റ്റ് വായിച്ചപ്പോൾത്തന്നെ ഇതിലൊരിടത്തും എന്റെ ഒരു കുറവ് പറയുന്നില്ല എന്നു കണ്ടു. ഇതിൽ ഒരു വ്യക്തിയുടെ ജീവിതമാണു പറയുന്നത്. അതാണ് എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത്. ഞാനിതുവരെ പ്രധാന കഥാപാത്രമായി ചെയ്ത സിനിമകളിലെല്ലാം ഏതെങ്കിലുമൊരു സീനിൽ എന്റെ പൊക്കക്കുറവും അതുമായി ബന്ധമുള്ള പല കാര്യങ്ങളും പറയാറുണ്ട്. പക്ഷേ, ഇതിൽ കഥാപാത്രത്തിന്റെ പൊക്കക്കുറവോ പരിമിതിയോ അല്ല പറയുന്നത്. എന്നാൽ, ആ പരിമിതി പ്രേക്ഷകർക്കു മനസിലാകുന്ന തരത്തിലാണ് സിനിമയുടെ അവതരണം.
എന്റെ പരിമിതി മനസിലാക്കി ഇതിന്റെ സംവിധായകൻ അതു ഭംഗിയായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മനസിൽ കണ്ടതു പോലെ എനിക്ക് ആ കഥാപാത്രം ചെയ്യാനായി എന്നുമാണ് എന്റെ വിശ്വാസം...” ഇളയരാജയിൽ വനജൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഗിന്നസ് പക്രു സംസാരിക്കുന്നു.
ഇളയരാജ എന്ന സിനിമ ചെയ്യാനുള്ള പ്രചോദനം...?
ഈ സിനിമയുടെ കഥ ഡയറക്ടർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ഏറെ ത്രില്ലിലായി. കാരണം, ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് എല്ലാത്തരത്തിലും വ്യത്യസ്തമായ, എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ പറ്റുന്ന, ആവേശം നിറയ്ക്കാൻ പറ്റുന്ന തരത്തിലുള്ള കഥാപാത്രമാണ് ഇതിൽ. അതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് ഫുൾ വായിച്ചതിനുശേഷം എങ്ങനെയുണ്ടെന്ന് അദ്ദേഹം ചോദിച്ചപ്പോൾ മറ്റൊന്നും നോക്കാതെ ‘ഓകെ, ഞാൻ ചെയ്യാം’ എന്നു പറയുകയായിരുന്നു.
ഞാൻ തിരിച്ച് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു - ‘അങ്ങയുടെ രണ്ടു പടങ്ങളും വലിയ പടങ്ങളായിരുന്നു. അതിലൊക്കെ വലിയ കാസ്റ്റിംഗും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ചെറിയ ആളായ എന്നെവച്ച് ഇങ്ങനെ ഒരു സിനിമ?’ താൻ കഥാപാത്രങ്ങൾക്കാണു പ്രാധാന്യം നല്‍കുന്നതെന്നും ഈ കഥാപാത്രം ഞാൻ ചെയ്താൽ നന്നാകുമെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് താൻ ഇതിലേക്കു വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതു കേട്ടപ്പോൾ എനിക്കു സന്തോഷം തോന്നി. ഭാഗ്യം പോലെ കിട്ടിയ ഒരു കഥാപാത്രമെന്നു കരുതി. കാരണം, അദ്ദേഹം അങ്ങനെ അടുപ്പിച്ചു സിനിമകൾ ചെയ്യുന്ന സംവിധായകനല്ല. വളരെ സൂക്ഷിച്ച് തനിക്കിഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഡയറക്ടറുടെ സപ്പോർട്ട് വളരെ വലുതായിരുന്നു.
ഇളയരാജ എന്ന സിനിമ എന്താണു പറയുന്നത്...?
ഇതൊരു ഒരു മാസ് സിനിമയല്ല, ഇളയരാജ ഒരു ജീവിതമാണ്. ഒരാളുടെ ജീവിതം കാണാൻ ധൈര്യമായി ഇളയരാജയ്ക്കു ടിക്കറ്റെടുക്കാം. കാരണം, ഒരുപക്ഷേ, നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ള, നമ്മളുമായി സംവദിക്കുന്ന, നമ്മുടെ ജീവിതത്തിൽ തന്നെ നടന്നിട്ടുള്ള, എവിടെയെങ്കിലുമൊക്കെ സ്പർശിച്ചുപോകാൻ സാധ്യതയുള്ള ചില സംഭവങ്ങൾ അതിലുണ്ട്.
അതുകൊണ്ടുതന്നെ ഇളയരാജയെ ഒരു പരീക്ഷണചിത്രമെന്നോ വ്യത്യസ്തമായ ചിത്രമെന്നോ ഒക്കെ പറയാം. അതു പ്രേക്ഷകർ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ട്. കാരണം, ഈ അടുത്തകാലത്ത് മലയാളത്തിൽ ചില ചെറിയ സിനിമകൾ വലിയ വിജയമായിട്ടുണ്ട്. അതാണ് ഇളയരാജയുമായി ഞങ്ങൾ വരാനുള്ള പ്രചോദനം.
ചെസുമായി ബന്ധപ്പെടുത്തി ലിറ്റിൽ മാസ്റ്റർ എന്ന അർഥത്തിലാണോ ഇളയരാജ എന്ന ടൈറ്റിൽ...?
ഈ സിനിമയിൽ ചെസിനു വളരെ പ്രാധാന്യമുണ്ട്. എന്നാൽ, ചെസ്സുകളിയല്ല ഈ സിനിമ. ചെസിന്റെ സിംബൽ ഇളയരാജയുടെ ടൈറ്റിലിൽ കാണാം. അതിൽ ഇരുളും വെളിച്ചവുമുണ്ട്. നമ്മുടെ ജീവിതത്തിലും ഈ രണ്ടു വശങ്ങളുമുണ്ട് - സന്തോഷവുമുണ്ട്, സന്താപവുമുണ്ട്. ഈ രണ്ടു വശങ്ങൾ വച്ച് പ്രതീകാത്മകമായി ചെയ്ത ടൈറ്റിലാണത്.
നമ്മുടെ ജീവിതവും അങ്ങനെതന്നെയാണല്ലോ. കൃത്യമായ പ്ലാനിംഗോടു കൂടി നമ്മൾ ഓരോരോ കരുക്കൾ വയ്ക്കും. ചില സമയത്തു വെട്ടിമാറ്റപ്പെടും. ജയിക്കാം, തോൽക്കാം. ഇങ്ങനെയുള്ള ഒരുപാടു കാര്യങ്ങൾ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. അതാണ് ‘ഇളയരാജ’ എന്ന സിനിമ പറയുന്നത്.
റിയൽ ലൈഫ് സംഭവങ്ങളാണോ ഇളയരാജയുടെ കഥയ്ക്കു പ്രേരകം..?
നടന്ന സംഭവമെന്നല്ല, നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്; ഇന്നു സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. ഇത് എന്റെ വീട്ടിൽ സംഭവിച്ചിട്ടുള്ളതാണല്ലോ എന്ന് സിനിമ കണ്ടു വീട്ടിലെത്തുന്പോൾ ചില പ്രേക്ഷകർക്കു തോന്നാം. ഇത് എന്റെ അനുഭവം തന്നെയാണല്ലോ എന്നു നമുക്കു തന്നെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ചില സാദൃശ്യങ്ങൾ പലരുടെയും കാഴ്ചപ്പാടിൽ വരാനിടയുണ്ട്.
താങ്കളുടെ കഥാപാത്രത്തെക്കുറിച്ച്....?
വനജൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വനജൻ കപ്പലണ്ടിക്കച്ചവടം നടത്തുന്നത് തൃശൂർ റൗണ്ടിലാണ്. ഇത്തരത്തിലുള്ള ഒരുപാടു വനജന്മാരെ എനിക്കവിടെ ലൊക്കേഷനിൽ നേരിട്ടു കാണാനായി. മുന്‍പു ഞാൻ കണ്ടിട്ടുള്ള തൃശൂർ റൗണ്ട് എന്നാൽ വർണാഭമായ പൂരങ്ങളുടെ റൗണ്ടാണ്. ഇത് അങ്ങനെയല്ല. ഒരു നേരത്തെ അഷ്ടിക്കു വക തേടി ഈ വനജനെപ്പോലെയുള്ള ഒരുപാടു ജന്മങ്ങൾ അവിടെ അലഞ്ഞുനടപ്പുണ്ട്.
വനജനിലൂടെ ഒരു ജീവിതം പറയുന്നു എന്നതിലപ്പുറം എന്ത് സാമൂഹിക യാഥാർഥ്യമാണ് ഇളയരാജ പറയുന്നത്....?
മാധവ് രാംദാസിന്റെ മുൻ സിനിമകൾ പോലെതന്നെ സാമൂഹികപ്രശ്നങ്ങളും വിഷയങ്ങളും ഇതിലുമുണ്ട്. എന്നാൽ ബോധപൂർവമായ അടിച്ചേൽപ്പിക്കൽ അല്ല അത്. കൊമേഴ്സ്യൽ സിനിമ എന്ന രീതിയിൽ ഏഴെട്ടു പാട്ടുകളുടെ പിൻബലത്തിലാണ് ഈ സിനിമ വരുന്നത്. വളരെ ശക്തമായ രീതിയിൽ ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകരിലേക്കു ചടുലമായി വരുന്ന ചില ജീവിതമുഹൂർത്തങ്ങളാണ് ഈ സിനിമ.
രണ്ടു കുട്ടികളിലൂടെയല്ലേ ഇളയരാജയുടെ കഥാസഞ്ചാരം....?
അതേ. അവർ രണ്ടുപേരുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എന്നെക്കാൾ പ്രാധാന്യം അവർക്കുണ്ട്. എന്റെ മക്കളായിട്ടാണ് അഭിനയിക്കുന്നത്. ഒരച്ഛന്റെ പ്രതീക്ഷയാണു മക്കൾ. ആ മക്കളുടെ കഥ പറയുന്നതാണ് ഈ സിനിമ. ബേബി ആർദ്രയും മാസ്റ്റർ ആദിത്യനുമാണ് മക്കളായി വേഷമിട്ടത്. ആദ്യമായിട്ടാണ് കാമറയെ അഭിമുഖീകരിക്കുന്നത് എന്നു വിശ്വസിക്കാനാവാത്ത പെർഫോമൻസാണ് കുട്ടികൾ നടത്തിയിരിക്കുന്നത്. അതു സിനിമയ്ക്ക് ഒരുപാടു മുതൽക്കൂട്ടാകുമെന്നു വിചാരിക്കുന്നു.
മാത്രമല്ല, സംവിധായകന്റെ മികവും അതിൽ കാണാനാവും. എന്റെ ഭാര്യയായി വേഷമിട്ടത് സിജി എസ്. നായർ എന്ന തിയറ്റർ ആർട്ടിസ്റ്റ്. മുന്‍പ് മൂന്നാലു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യമായിട്ടാണു പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.
ഇതുവരെ കാണാത്ത മേക്കോവറിൽ ഹരിശ്രീ അശോകൻ...?
എന്റെ ഭാര്യയുടെ അച്ഛനായിട്ടാണ് അശോകൻ ചേട്ടൻ അഭിനയിക്കുന്നത്. ഗണപതിയെന്നാണു കഥാപാത്രത്തിന്റെ പേര്. അശോകൻ ചേട്ടന്റെ കരിയറിൽ എടുത്തു പറയാനാകുന്ന കഥാപാത്രമാകും ഇത്. ഇതിൽ അദ്ദേഹത്തിന്റെ ഗെറ്റപ്പ്(മേക്കോവർ), ആക്ടിംഗ് സ്റ്റൈൽ എന്നിവ എടുത്തുപറയേണ്ടതു തന്നെ. അദ്ദേഹം ഇത്രയും വൃദ്ധനായി വേറൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആ കഥാപാത്രത്തിന്റെ പ്രാധാന്യം, ആ കഥാപാത്രം നിൽക്കുന്ന ഒരവസ്ഥ...ഇതെല്ലാം സിനിമയിൽ വളരെ പ്രധാനപ്പെട്ടതാണ്.
റിയലിസ്റ്റിക് ചിത്രമാണോ ഇളയരാജ..?
നൂറുശതമാനവും ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. സിനിമ കാണുന്പോൾ അത് അറിയാനാവും. ഇതിൽ താരങ്ങളെ തേടിയല്ല പോയിരിക്കുന്നത്. കഥാപാത്രങ്ങളെ തേടി അതിനനുസരിച്ചുള്ള താരങ്ങൾ വരികയാണുണ്ടായത്. അതുകൊണ്ടുതന്നെ കാസ്റ്റിംഗ് വളരെ വ്യത്യസ്തയുള്ളതാണ്.
ജീവിതയാഥാർഥ്യങ്ങളുടെ ഇരുണ്ട ഇടങ്ങൾക്കൊപ്പം സിറ്റി ലൈഫും ഇളയരാജ പകർത്തുന്നുണ്ട്. അല്ലേ..?
അതുണ്ട്. പ്രേക്ഷകർ ദാരിദ്ര്യം മാത്രം കാണ്ടേണ്ട എന്നുള്ളതുകൊണ്ടാവാം ഇതിന്റെ സംവിധായകൻ രണ്ടു കോണ്ട്രാസ്റ്റിൽ ഈ സിനിമ പറയുന്നത്. മുന്‍പു ഞാൻ പറഞ്ഞതുപോലെ ഇരുളും വെളിച്ചവും - സിനിമയിൽ പലയിടങ്ങളിൽ അതു പ്രതിഫലിക്കുന്നുണ്ട്. ചില ജന്മങ്ങൾ അങ്ങനെയായിരിക്കും. ആരുമല്ലെന്നു തോന്നിപ്പിക്കുന്ന, ജീവിതത്തിൽ ആരും തിരിച്ചറിയാതെ ആരും മൈൻഡ് ചെയ്യാതെ കിടക്കുന്ന ഒരു വിഭാഗമുണ്ട് - പാവപ്പെട്ടവർ എന്ന ഗ്രൂപ്പ്. അവർക്കും ജീവിതമുണ്ടെന്നു പറയുകയാണ് ഈ സിനിമയിലൂടെ.
ഒരു പാലത്തിന്റെ അടിവശത്തായി താമസിക്കുന്ന പാവപ്പെട്ട ഒരു കുടുംബത്തെക്കുറിച്ച് ഒരിക്കൽ ഒരു പത്രവാർത്ത കണ്ടിരുന്നു...?
ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ അതൊക്കെ ഓർത്തിരുന്നു. ഈ സിനിമ അതിനെക്കുറിച്ചല്ല. നമ്മുടെ കേരളത്തിൽ ഇത്തരത്തിലുള്ള ഒരുപാട് വനജന്മാരുടെ കുടുംബങ്ങളുണ്ട്. വനജനു കപ്പലണ്ടിക്കച്ചവടമാണെങ്കിൽ ബാക്കിയുള്ളതെല്ലാം അന്നന്നത്തെ വകയ്ക്കുള്ളതിനു വിവിധതരം ജോലികൾ തേടിപ്പോകുന്നവർ. അതു വളരെ വലിയൊരു സോഷ്യൽ സറ്റയറാണ്.
മാധവ് രാംദാസ് മുന്‍പു ചെയ്ത സിനിമകളേക്കാൾ ഒരുപാടു വിശാലമായ സാധ്യതകളുള്ള സിനിമയാണിതെന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കു തോന്നിയിട്ടുണ്ട്. എനിക്കു തന്ന വേഷം എത്രത്തോളം ഭംഗിയാക്കി എന്നതിന് ഉത്തരം പറയേണ്ടതു പ്രേക്ഷകരാണ്.
മാധവ് രാംദാസ് എന്ന പ്രചോദനം...?
പ്രോമിസിംഗ് ആയ സംവിധായകരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത് അനുഗ്രഹമായി കാണുകയാണ്. കാരണം, സിനിമയുടെ കച്ചവട വശങ്ങൾക്കുപരി തനിക്കിഷ്ടമുള്ള നല്ല സിനിമകൾ ചെയ്യണമെന്നും സിനിമകളിലൂടെ എന്തെങ്കിലുമൊക്കെ പറയണമെന്നും ആഗ്രഹിക്കുന്ന ഒരു സംവിധായകനാണ് അദ്ദേഹം. അതിന് ഏറ്റവും ചെറിയ കലാകാരൻ എന്ന നിലയിലുള്ള ശക്തമായ സപ്പോർട്ട് ഞാൻ കൊടുത്തുവെന്നേയുള്ളൂ.
വലിയ ഒരു പടത്തിന്റെ ബഹളങ്ങളൊന്നുമില്ലാതെ വളരെ ശാന്തമായി വളരെ പരിമിതമായ ക്രൂവിന്റെ സഹായത്തോടെ ആവശ്യത്തിനു ലൈറ്റ്സും മറ്റുപകരണങ്ങളുമൊക്കെ വച്ച് എടുത്തിരിക്കുന്ന ഒരു സിനിമയാണിത്. രണ്ടു മണിക്കൂർ ഒട്ടും ബോറടിക്കാതെ ഇരുന്നു കാണാനാവുന്ന ഒരു ഫീൽഗുഡ് സിനിമ എന്ന അഭിപ്രായം കിട്ടുമെന്നു വിശ്വസിക്കുന്നു.
‘അപ്പോത്തിക്കരി’ നല്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്നു പലരും പറയാറുണ്ട്...?
ഒരിക്കലും ‘അപ്പോത്തിക്കരി’യും ‘മേൽവിലാസ’വുമല്ല ‘ഇളയരാജ’. അതിൽ നിന്നൊക്കെ ഏറെ ഡയല്യൂട്ട് ചെയ്തിട്ടുണ്ട് ഇതിൽ. കൊമേഴ്സ്യലി കുറച്ചുകൂടി സാധ്യതയുള്ള പടമാണിത്. അതുകൊണ്ടാണ് ഈ പടത്തിൽ ഏഴെട്ടു പാട്ടുകൾ ചേർത്തിരിക്കുന്നത്. ചടുലത കൊണ്ടുവരാനും ബോറടിക്കാതിരിക്കാനും ആവശ്യമുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
നമ്മുടെ ജീവിതം പറയുന്പോൾ അവിടവിടെ നൊന്പരപ്പെടുത്തുന്ന ചില സീനുകൾ ഉണ്ടാകുമല്ലോ. അതൊഴിച്ചുനിർത്തിയാൽ എല്ലാവർക്കും വളരെ പോസിറ്റീവ് മനസോടെ വന്നിരുന്ന് കണ്ട് ഗംഭീരമായി സന്തോഷിച്ചിറങ്ങിപ്പോകാൻ പറ്റുന്ന ഒരു പടമാണ് ഇളയരാജ.
ഗോകുൽ സുരഷിന് അതിഥിവേഷമാണോ...?
ഗസ്റ്റല്ല, പ്രധാന വേഷം തന്നെയാണ്. ബ്രയാൻ എന്നാണു കഥാപാത്രത്തിന്റെ പേര്. ഈ സിനിമയിൽ പല സമയങ്ങളിലും പല കഥാപാത്രങ്ങളും അപ്രതീക്ഷിതമായി കയറിവരുന്നുണ്ട്. ഗോകുൽ വളരെ ഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് ഗോകുലുമായി ഒന്നിച്ച് അഭിനയിച്ചത്.
എന്നെ എടുത്തുകൊണ്ട് ഒരു ഫോട്ടോ എന്നതായിരുന്നു ആദ്യമായി കണ്ടപ്പോൾ ഗോകുലിന്റെ ആവശ്യം. ഗോകുൽ എന്നെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ എനിക്കു വലിയ സന്തോഷമായി. നമ്മളെ ഇഷ്ടപ്പെടുന്നവരോടൊപ്പം വർക്ക് ചെയ്യുന്പോൾ അതിന്റേതായ ഒരു സുഖമുണ്ട്.
പാട്ടിലൂടെ ജയസൂര്യയുടെ സപ്പോർട്ട്...?
പാട്ടിലൂടെ ജയസൂര്യ മാത്രമല്ല സുരേഷ്ഗോപി ചേട്ടനും ഇളയരാജയ്ക്കു സപ്പോർട്ടാണ്. അവരെക്കൂടാതെ നരേഷ് അയ്യർ, ബിജു നാരായണൻ, പി.ജയചന്ദ്രൻ സാർ തുടങ്ങിയവരുടെ പാട്ടുകളുണ്ട്. പി.ജയചന്ദ്രൻ സാർ പാടിയ എന്നാലും ജീവിതം.. എന്ന പാട്ട് ഇപ്പോൾത്തന്നെ ഹിറ്റാണ്. രതീഷ് വേഗയാണ് പാട്ടുകളൊരുക്കിയത്. രതീഷിന്റെ സിനിമാജീവിതത്തിൽ ഇത്രയും വ്യത്യസ്തതയാർന്ന കോംപോസിഷനുകൾ ആദ്യമായിട്ടായിരിക്കും.
എല്ലാത്തരം പ്രേക്ഷകരുടെയും അഭിരുചിക്ക് ഇണങ്ങിയ പാട്ടുകൾ ഇളയരാജയിലുണ്ട്. ദാസേട്ടന്റെയും ജയചന്ദ്രൻ സാറിന്റെയും കാലഘട്ടത്തിലേക്കു നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന ചില പാട്ടുകളുണ്ട് ഇതിൽ. സന്തോഷ് വർമ, ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് പാട്ടുകൾ എഴുതിയത്.
ഇളയരാജയുടെ മറ്റു വിശേഷങ്ങൾ...?
ഛായാഗ്രഹണം പാപ്പിനു. എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണ. കലാസംവിധാനം എം.വി.പ്രദീപ്. മേക്കപ്പ് ഡിസൈനർ റോഷൻ ജി. വസ്ത്രാലങ്കാരം എസ്.ബി. സതീഷ്. സ്റ്റിൽസ് എം.ഡി. ഹരീഷ് കുമാർ. എന്റെ സുഹൃത്ത് സജിത് കൃഷ്ണയും ഇളയരാജയുടെ ഒരു പ്രൊഡ്യൂസറാണ്. ഞാൻ മെയിൻ റോൾ ചെയ്ത പല സിനിമകളുടെയും പ്രൊഡക്ഷൻ ഡിസൈനർ ഇദ്ദേഹമായിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദവും ഈ സിനിമയിൽ എനിക്ക് ഏറെ ഗുണകരമായി. ജയരാജ് ടി.കൃഷ്ണ, ബിനീഷ് ബാബു എന്നിവരാണ് ഇളയരാജയുടെ മറ്റു നിർമാതാക്കൾ.
പ്രേക്ഷകരോടു പ്രത്യേകമായി പറയാനുള്ളത്...?
ഇളയരാജ എന്ന സിനിമ ഞാനുൾപ്പെടെയുള്ള ചെറിയ കുറച്ച് ആളുകളുടെ വലിയൊരു ശ്രമമാണ്. നായകൻ മിനിയേച്ചറായിപ്പോയി എന്നുള്ളതുകൊണ്ട് മിനിസ്ക്രിനിൽവരുന്പോൾ സിനിമ കാണാം എന്ന് ആരും വിചാരിക്കരുത്. എല്ലാവരും തിയറ്ററിൽത്തന്നെ ഈ സിനിമ കാണണം. സൗണ്ട് മിക്സിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സാങ്കേതികപരമായി ഉന്നത നിലവാരത്തിലാണ് ഈ പടം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തവണ സംസ്ഥാനപുരസ്കാരം നേടിയ രംഗനാഥ് രവിയാണ് സൗണ്ട് മിക്സിംഗ് ചെയ്തത്. അദ്ദേഹം നേരിട്ടുപോയി കണ്ടെടുത്ത് റിക്കാർഡ് ചെയ്ത വ്യത്യസ്തങ്ങളായ സൗണ്ടാണ് ഇഫക്ടസിൽ ഉപയോഗിച്ചത്. സിനിമയുടെ സാങ്കേതിക പൂർണതയ്ക്കു വേണ്ടിയാണ് ഷൂട്ടിംഗ് കഴിഞ്ഞ് റിലീസിംഗിന് ഇത്രയും സമയമെടുത്തത്.
സൗണ്ടിലും റീറിക്കോർഡിംഗിലും പശ്ചാത്തലസംഗീതത്തിലുമൊക്കെ ഇതൊരു സിനിമയാണെന്നു തോന്നാതെ ജീവിതം നേരിട്ടു കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്. പ്രേക്ഷകർക്കും അത് അനുഭവിക്കണം എന്നുണ്ടെങ്കിൽ തിയറ്ററിൽ തന്നെ പോകണം. മാത്രവുമല്ല, ഞാൻ ഉൾപ്പെടെയുള്ളവർക്ക് അത് ഏറ്റവും നല്ല പ്രോത്സാഹനമാകും.
ചെറിയ സിനിമകളും വിജയിക്കണം. ചെറിയ ചിത്രങ്ങളെയും പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണു വിശ്വാസം. പരീക്ഷാച്ചൂട് കഴിയുന്പോൾ രക്ഷിതാക്കൾ കുട്ടികളെ ഈ സിനിമ കാണിക്കണം. അവർക്കു ഭാവിയിൽ പ്രയോജനകരമാകാവുന്ന തരത്തിലുള്ള വലിയ ഒരു ഇൻസ്പിറേഷൻ ഈ സിനിമയിലുണ്ട്. യൂത്തും ഈ സിനിമ കണ്ടിരിക്കണം. എല്ലാത്തരത്തിലുള്ള പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു സിനിമയായിരിക്കും ഇളയരാജ.
‘കുട്ടീം കോലും’ എന്ന സിനിമയിലൂടെ സംവിധായകനായി. ‘ഫാൻസി ഡ്രസി’ലൂടെ ഇപ്പോൾ നിർമാതാവും...?
ഫാൻസിഡ്രസ് ഞാൻ നിർമിച്ച പടമാണ്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടരുന്നു. വിഷുവിനുശേഷം അതു തിയറ്ററുകളിലെത്തും. മകളുടെ പേരിലുള്ള(ദീപ്ത കീർത്തി എന്നാണു മകളുടെ പേര്.) സർവദീപ്ത പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ് ഫാൻസിഡ്രസ്. ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, കലാഭവൻ ഷാജോണ്‍, കിനാവള്ളി ഫെയിം സൗമ്യ മേനോൻ, ബാല എന്നിവരാണ് എനിക്കൊപ്പം പ്രധാന വേഷങ്ങളിൽ. ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, സാജു നവോദയ തുടങ്ങി എല്ലാ തമാശക്കാരുമുണ്ട്.
ഇളയരാജയുടെ നേരേ ഒപ്പോസിറ്റാണ് ഈ പടം - നോ ലോജിക്, എല്ലാം ചിരിക്കാൻ വേണ്ടി മാത്രം. കോമഡി ത്രില്ലറാണ്. ആഡ് ഫിലിം മേക്കർ രഞ്ജിത് സക്റിയയാണു സംവിധാനം. ഫാൻസിഡ്രസിന്റെ റിലീസിംഗിനുശേഷം ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടാകുമായിരിക്കും.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
ക്ലബ് ലോകകപ്പ്; ബയേണിനെ തകർത്ത് പിഎസ്ജി സെമിയിൽ
ട്രംപിനെതിരായ പോരാട്ടം; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം: ഗവർണർ
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കെഎസ്യു കരിങ്കൊടി വീശി
തെലുങ്കാന ഫാക്ടറി സ്ഫോടനം: മരണം 40 ആയി
Latest News
ക്ലബ് ലോകകപ്പ്; ബയേണിനെ തകർത്ത് പിഎസ്ജി സെമിയിൽ
ട്രംപിനെതിരായ പോരാട്ടം; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം: ഗവർണർ
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കെഎസ്യു കരിങ്കൊടി വീശി
തെലുങ്കാന ഫാക്ടറി സ്ഫോടനം: മരണം 40 ആയി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top