തിരയെഴുത്തിന്‍റെ തട്ടുംപുറത്ത് സിന്ധുരാജ്
Wednesday, December 19, 2018 2:37 PM IST
പട്ടണത്തിൽ സുന്ദരനിൽ തുടങ്ങിയ സിന്ധുരാജിന്‍റെ സിനിമാജീവിതം ‘തട്ടുംപുറത്ത് അച്യുത’നിൽ എത്തുന്പോൾ കരിയറിൽ ജനപ്രിയ തിരയെഴുത്തിന്‍റെ വിജയശോഭയുള്ള പതിനഞ്ചു വർഷങ്ങൾ; അതിനിടെ പതിനൊന്നു സിനിമകൾ. അതിൽത്തന്നെ കുഞ്ചാക്കോ ബോബനുവേണ്ടി എഴുതിയത് അഞ്ചു പടങ്ങൾ. ലാൽജോസിനൊപ്പം നാലാമത്തെ പടം. ലാൽ ജോസിനു വേണ്ടി ഏറ്റവുമധികം എഴുതിയതും സിന്ധുരാജ് തന്നെ. ലാൽജോസുമായുള്ള കെമിസ്ട്രി ആദ്യ സിനിമയിലെന്നതുപോലെ ഇപ്പോഴും സജീവമായി തുടരുന്നു.

ഈഗോയില്ലാതെ കാര്യങ്ങൾ പരസ്പരം മനസിലാക്കാനാകുന്നു എന്നതാണ് ആ വിജയത്തിന്‍റെ ഫോർമുലയെന്നു സിന്ധുരാജ്. നർമത്തിലൂടെ പറഞ്ഞുപോകുന്ന, കുടുംബങ്ങൾക്ക് ആസ്വദിക്കാനാകുന്ന, ജീവിതവുമായി ബന്ധപ്പെട്ട വളരെ വിനോദപ്രദമായ ഒരു സിനിമയായിരിക്കും തട്ടുംപുറത്ത് അച്യുതൻ എന്ന മുഖവുരയോടെ തിരക്കഥാകൃത്ത് എം.സിന്ധുരാജ് സംസാരിച്ചുതുടങ്ങുന്നു...



ഈ കഥയിലേക്ക് എത്തിയത് എങ്ങനെയാണ്...‍?

എന്നെ അന്വേഷിച്ചു വന്ന ഒരു തോട്ടാണിത്. അതിൽ ഒരു സിനിമയുണ്ടെന്നുതോന്നി. അതിനെ ഒരു സബ്ജക്ടായി വികസിപ്പിച്ചു. ഇതു ലാൽജോസുമായി ചെയ്യേണ്ട ഒരു സിനിമയാണെന്നു തോന്നി. ലാൽ ജോസിനെ കണ്ടപ്പോൾ അതു പറയുകയും പിന്നീട് അതു സിനിമയായി മാറുകയുമായിരുന്നു. മുന്തിരിവള്ളികൾ കഴിഞ്ഞ സമയത്താണ് അതുണ്ടായത്.

പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും കഴിഞ്ഞപ്പോൾത്തന്നെ ലാൽജോസ്, ചാക്കോച്ചൻ, ഷെബിൻ ബെക്കർ എന്നിവരുമായി ചേർന്ന് ഒരു സിനിമ എന്നു പ്ലാൻ ചെയ്തിരുന്നതാണ്. എൽസമ്മയ്ക്കും പുള്ളിപ്പുലികൾക്കും ശേഷം ചാക്കോച്ചനു ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാണ് അച്യുതൻ എന്നു തോന്നിയതുകൊണ്ട് അതേ ടീം വീണ്ടും ചാക്കോച്ചനുമായി ചേർന്നു ചെയ്യുകയാണുണ്ടായത്.



തട്ടുംപുറത്ത് അച്യുതൻ പറയുന്നത്...?

ചേലപ്പുറം എന്ന നാട്ടിൻപുറത്തെ ശ്രീകൃഷ്ണക്ഷേത്രവുമായി സജീവമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് അച്യുതൻ. യാദൃച്ഛികമായി അച്യുതൻ ഒരു വീടിന്‍റെ തട്ടിൻപുറത്തെത്തുകയും അവിടെയിരുന്ന് കാണേണ്ടിവരുന്ന കാഴ്ചകളിലെ ജീവിതങ്ങളിലേക്ക് അയാൾക്ക് ഇടപെടേണ്ടിവരികയും ചെയ്യുന്നതാണ് സിനിമയുടെ കഥ. ഇതിൽ അച്യുതൻ കള്ളനല്ല. വളരെ രസകരമായ എന്‍റർടെയ്നർ തന്നെയാണു തട്ടുംപുറത്ത് അച്യുതൻ. പക്ഷേ, കഥാപാത്രങ്ങളുമായി കാഴ്ചക്കാർ ഇൻട്രാക്റ്റ് ചെയ്യുന്ന ചില വിഷയങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണിത്.



ഇതു ചാക്കോച്ചനുവേണ്ടി പ്ലാൻ ചെയ്ത് എഴുതിയ പ്രോജക്ടല്ലേ....‍?

തീർച്ചയായും. നേരത്തേ ചെയ്ത സിനിമകളിൽ ചെയ്തിട്ടുള്ളതുപോലെ കുഞ്ചാക്കോ ബോബൻ എന്ന ആക്ടറെ എന്നിലെ എഴുത്തുകാരൻ ഉപയോഗിക്കുന്ന രീതിയിൽത്തന്നെ ഉപയോഗിക്കാൻ പറ്റിയ ഒരു സിനിമ എന്നാണ് ഈ സബ്ജക്ട് വന്നപ്പോൾ എനിക്കു തോന്നിയത്. അതിനാൽ ആദ്യമേ തന്നെ കുഞ്ചാക്കോ ബോബനെയാണു തീരുമാനിച്ചത്.



ചാക്കോച്ചനു വേണ്ടി എഴുതുന്പോൾ...?

എല്ലാവർക്കുവേണ്ടി എഴുതുന്നതും സംതൃപ്തി തന്നെയാണ്. ചില നാട്ടിൻപുറങ്ങളും വീടും വില്ലേജുമൊക്കെയുള്ള കഥകളും കഥാപാത്രങ്ങളും പറയുന്പോൾ അതിനു പറ്റിയ ഒരു മുഖമാണു ചാക്കോച്ചന്‍റേത് എന്നതാണ് പ്രധാന ആകർഷണം. ആ രീതിയിൽ ചാക്കോച്ചനെ ഉപയോഗിക്കുകയാണ്.

നമ്മുടെ വീട്ടിലെ ഒരു പയ്യൻ, നമ്മുടെ സഹോദരൻ... അത്തരത്തിൽ നിഷ്കളങ്കനായ ഒരു പയ്യൻ എന്നു കാഴ്ചയിൽ തോന്നിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ വരുന്ന സന്ദർഭങ്ങളിലൂടെ ചാക്കോച്ചൻ എന്ന നടനെ വച്ച് നമുക്കു കഥപറയാനാവും. അതാണ് അതിന്‍റെയൊരു പ്ലസ് പോയന്‍റ്. നമ്മൾ ചെയ്തിട്ടുള്ള സിനിമകളിലെ ചാക്കോച്ചന്‍റെ കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങൾ അങ്ങനെയാണു താനും.



സൗഹൃദത്തിനൊപ്പമുള്ള യാത്രയാണ് ലാൽജോസിനൊപ്പമുള്ള സിനിമകൾ എന്നു താങ്കൾ പറഞ്ഞിട്ടുണ്ടല്ലോ...?

തീർച്ചയായും അതു തന്നെയാണ് ഈ സിനിമയും. ഈ സബ്ജക്ട് മനസിൽ വന്നപ്പോൾത്തന്നെ ലാൽ ജോസുമായി മാത്രം ചേർന്നു ചെയ്യേണ്ട സിനിമയാണെന്നു തീരുമാനിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. ഈ സബ്ജക്ട് ലാൽജോസുമായി ചെയ്യുന്പോൾ മുന്പു ചെയ്തിട്ടുള്ള സിനിമകൾ പോലെതന്നെ ഏറ്റവും സന്തോഷകരമായും രസകരമായും ഞങ്ങളുടെ സൗഹൃദം വർക്കൗട്ട് ചെയ്യാൻ പറ്റുന്ന ഒരു സ്വഭാവം ഈ സിനിമയ്ക്കുണ്ടെന്ന തോന്നൽ തന്നെയാണ് അതിനു പിന്നിൽ.

ഞങ്ങൾ രണ്ടുപേരും കാര്യങ്ങളെ സമീപിക്കുന്നതിൽ ഒരേ വേവ്‌ലെംഗ്ത് ഉള്ളവരാണ്. പല കാര്യങ്ങളിലും പരസ്പരം ഒരുപോലെ തിരിച്ചറിയാനാകുന്ന അനുഭവം ലാൽജോസുമായുള്ള സിനിമകളിലും കഥാചർച്ചകളിലുമെല്ലാം ഉണ്ടാകാറുണ്ട്.



ചാക്കോച്ചനുമായുള്ള സൗഹൃദം....?

ജലോത്സവം മുതലുള്ള സൗഹൃദമാണ്. ഇടയ്ക്കിടെയുള്ള സിനിമകൾ അതിന്‍റെ തുടർച്ച പോലെയാണ്. പരിചയപ്പെട്ട കാലം തൊട്ട് ചാക്കോച്ചൻ വ്യക്തി എന്ന രീതിയിൽ അന്നും ഇന്നും ഒരുപോലെ തന്നെയാണ്. നടൻ എന്ന രീതിയിൽ എക്സ്പീരിയൻസ് കൂടുംതോറും അവർ കാര്യങ്ങളെ സമീപിക്കുന്നതിൽ സ്വാഭാവികമായും വ്യത്യാസമുണ്ടായിരിക്കാം.



ശ്രവണ എന്ന പുതുമുഖ നായികയിലേക്ക് എത്തിയത്..?

ലാൽജോസ് കുറച്ചുകാലം മുന്പ് അവരുടെ കുടുംബത്തിന്‍റെ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അങ്ങനെ ശ്രവണയെക്കുറിച്ചുള്ള ഒരോർമ ലാൽ ജോസിന്‍റെ മനസിൽ ഉണ്ടായിരുന്നു. അന്നുതന്നെ ഭാവിയിൽ നായികയാകാവുന്ന ഒരു കുട്ടിയാണ് എന്നൊക്കെ ശ്രവണയെക്കുറിച്ച് ലാൽജോസ് പറഞ്ഞിരുന്നു. പുതിയ നായികയെക്കുറിച്ചുള്ള അന്വേഷണത്തിൽ ശ്രവണയുടെ പേരു കടന്നുവരികയും ശ്രവണയെ കാണുകയും നായികയായി തീരുമാനിക്കുകയുമാണുണ്ടായത്.

‘നായിക - നായക’നിലെ ആളുകളെ ഉൾപ്പെടുത്തി ലാൽ ജോസ് മറ്റൊരു സിനിമ ചെയ്യുന്നുണ്ട്. അതിൽ ഉപയോഗിക്കാത്ത ചിലരെ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. മാളവിക, വെങ്കിടേഷ്, തേജസ്, വിശ്വം... തുടങ്ങി പലരും ഈ സിനിമയിലുണ്ട്.



ലാൽജോസ് അവതരിപ്പിച്ച നായികമാരെല്ലാം മലയാളസിനിമയ്ക്കു മുതൽക്കൂട്ട് ആയി എന്നുള്ളതാണു ചരിത്രം...‍?

ശ്രവണയും മലയാളത്തിന്‍റെ അസെറ്റായി മാറുമെന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ.

നായികാ കഥാപാത്രം ജയലക്ഷ്മിയെക്കുറിച്ച്...‍?

അച്യുതൻ കാണുന്നതു ജയലക്ഷ്മിയുടെ ജീവിതമാണ്. ഡയറക്ടായ ലവ് സ്റ്റോറിയൊന്നുമല്ല ഈ സിനിമ. ഫാമിലി എന്‍റെർടെയ്നറാണ് തട്ടുംപുറത്ത് അച്യുതൻ.



മറ്റു കഥാപാത്രങ്ങളും അഭിനേതാക്കളും... ?

നെടുമുടി വേണുച്ചേട്ടനാണ് അച്യുതന്‍റെ അച്ഛനായി അഭിനയിക്കുന്നത്. ജയലക്ഷ്മിയുടെ അമ്മയായി അഭിനയിക്കുന്നത് ബിന്ദു പണിക്കർ. ഗിരിജ എന്നാണു കഥാപാത്രത്തിന്‍റെ പേര്. എസ്ഐ ജസ്റ്റിൻ ജോണ്‍ എന്ന ഒരു പ്രധാന വേഷത്തിൽ ഷാജോണ്‍ അഭിനയിക്കുന്നു. രാജൻ എന്ന കഥാപാത്രം വിജയരാഘവൻ ചെയ്യുന്നു.

അനിൽ മുരളി, ഇർഷാദ്. ജോണി ആന്‍റണി, കൊച്ചുപ്രേമൻ, സേതുലക്ഷ്മിചേച്ചി, ഹരീഷ് കണാരൻ തുടങ്ങി കുറേ അഭിനേതാക്കളുണ്ട്. ഫാമിലി സബ്ജക്ടാണു പറയുന്നത്. നാട് ഒരു പശ്ചാത്തലം മാത്രം. സാമൂഹിക പ്രസക്തിയുള്ള ചില കാര്യങ്ങൾ തിരക്കഥയിൽ ചില സന്ദർഭങ്ങളിൽ പരാമർശിച്ചുപോകുന്നുവെന്നേയുള്ളൂ.



പാട്ടുകൾ ഹിറ്റാണല്ലോ...‍?

അഞ്ചു പാട്ടുകളുണ്ട്. ദീപാങ്കുരനാണു മ്യൂസിക് ഡയറക്ടർ. മൂന്നു പാട്ടുകൾ ബിയാർ പ്രസാദും രണ്ടു പാട്ടുകൾ അനിൽ പനച്ചൂരാനും എഴുതിയിരിക്കുന്നു. വിജേഷ് ഗോപാൽ ആലപ്പിച്ച മുത്തുമണി രാധേ... കഥയിലേക്കുള്ള അച്യുതന്‍റെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന പാട്ടാണ്. കൃഷ്ണന്‍റെ സാന്നിധ്യം മുത്തുമണി രാധേ സോംഗ് കാണുന്പോൾ ചിലപ്പോൾ ഫീൽ ചെയ്തേക്കാം.



എഴുത്തിലെ വെല്ലുവിളികൾ...‍?

ഏറെ സമയമെടുത്തു തന്നെയാണ് ഈ സ്ക്രിപ്റ്റും എഴുതിയിരിക്കുന്നത്. എഴുത്തുകളെല്ലാം വെല്ലുവിളി തന്നെയാണ്. തിയറ്ററിൽ പടം വന്നു വിജയിക്കുന്നതുവരെ ആ വെല്ലുവിളി നിലനിൽക്കും. എഴുത്തിന്‍റെ ആദ്യരൂപത്തിലെത്തിയശേഷമാവും ലാൽജോസുമായി ചർച്ച ചെയ്യുക. സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞശേഷം ലാലുവിന്‍റെ അഭിപ്രായം കൂടി കേട്ട് മാറ്റങ്ങൾ വരുത്താറുണ്ട്. എന്‍റെ അടുത്ത പ്രോജക്ടിനെക്കുറിച്ചു ചില ആലോചനകളുണ്ട്. ഒന്നു രണ്ടു പടങ്ങൾ കമിറ്റ് ചെയ്തിട്ടുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.