വാഹനാപകടം; വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും തൃശൂരിലെത്തിച്ചു
Saturday, June 7, 2025 12:41 AM IST
തൃശൂര്‍: സേലത്തുവച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മരിയയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ സൺ ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്.

ഷൈനിന്‍റെ ഇടതു കൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ ഷൈന്‍റെ പിതാവ് സി.പി.ചാക്കോ മരിച്ചിരുന്നു. ധർമപുരി ഗവ. മെഡിക്കൽ കോളജില്‍ ആശുപത്രിയിൽ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

രാത്രിയോടെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയശേഷമാകും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ സേലം - ബംഗളൂരു ദേശീയപാതയിൽവച്ചാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക