ക്രിക്കറ്റ് ലോകകപ്പ് അതിന്‍റെ ഏറ്റവും ആവേശത്തിയാണല്ലൊ. സെമി മത്‌സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കപ്പ് ആര്‍ക്കെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

കഴിഞ്ഞദിവസം നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സെമി എല്ലാവരുടെയും മനം കവര്‍ന്ന ഒന്നായിരുന്നല്ലൊ. ഷമിയുടെയും കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും ഒക്കെ മികച്ച പ്രകടനം മൂലം ഇന്ത്യ കിവീകളെ തൂത്തെറിഞ്ഞിരുന്നു.

ആരാധകര്‍ ആവേശത്തിലായ മത്‌സരത്തില്‍ ടിവിയില്‍ കളികണ്ട ഒരു ആരാധകനാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ഹിറ്റ്. മുംബൈയ്ക്കടുത്തുള്ള താനെയില്‍ നിന്നുള്ള ആളാണ് ഇദ്ദേഹം.

ഇന്ത്യയുടെ വിജയത്തിനായി 240 സാമ്പ്രാണിത്തിരികള്‍ ഇദ്ദേഹം ടിവിക്ക് മുന്നില്‍ കത്തിക്കുകയുണ്ടായി. ഇന്‍സ്റ്റന്‍റ് ഡെലിവറി ആപ്പായ ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്നാണ് ഇദ്ദേഹം ഇത് ഓര്‍ഡര്‍ ചെയ്തത്.


ഒരു കിഴങ്ങിലായി 240 തിരികള്‍ കത്തിച്ചുവച്ചിരിക്കുന്ന ചിത്രം എക്‌സില്‍ എത്തുകയുണ്ടായി. വൈറലായി മാറിയ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "നന്ദി, ഈ വിജയത്തില്‍ നിങ്ങളുടെ സംഭാവന മറക്കില്ല' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.