Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
മാലാഖമാരെ പുഴയിലെറിയരുത്
Friday, May 23, 2025 12:00 AM IST
നമ്മളിതു പറയുന്പോഴും എത്രയോ കുഞ്ഞുങ്ങൾ പീഡനങ്ങളുടെ പുഴയോരങ്ങളിൽ ഒന്നു കരയാൻപോലുമാകാതെ ഭയന്നുവിറച്ചു നിൽക്കുകയാവാം. അവരെ ഓടിച്ചെന്നെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലൊതുങ്ങുന്നില്ല.
കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ച ദിവസമാണ് എറണാകുളം മൂഴിക്കുളത്ത് ഒരമ്മ സ്വന്തം പെൺകുഞ്ഞിനെ ചാലക്കുടിപ്പുഴയിലേക്കു വലിച്ചെറിഞ്ഞത്. നീണ്ടകാലത്തെ പീഡനങ്ങൾക്കൊടുവിൽ പുഴയിലേക്കെറിയപ്പെടുന്പോൾ അവൾക്കു വയസ് മൂന്നര. അപ്പോൾ ലോകത്ത് ആയിരക്കണക്കിനാളുകൾ ബാനു മുഷ്താഖിന്റെ ‘ദൈവമേ, ഒരിക്കലെങ്കിലും നീയൊരു സ്ത്രീയാകൂ’ എന്ന കഥ വായിക്കുകയായിരുന്നു.
അതിന്റെ അവസാനം ഇങ്ങനെ: “ദൈവമേ, വീണ്ടും പ്രപഞ്ചം സൃഷ്ടിക്കണമെങ്കിൽ, പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കണമെങ്കിൽ... അനുഭവജ്ഞാനമില്ലാത്ത ഒരു കുശവനെപ്പോലെയാകരുത്; ഒരു സ്ത്രീയായി ഭൂമിയിലേക്കു വരൂ..! പ്രഭോ, ഒരിക്കലെങ്കിലും നീയൊരു സ്ത്രീയാകൂ..!” എറണാകുളത്തേത് അപൂർവ സംഭവമായിരിക്കാം; പക്ഷേ, അത്യപൂർവമല്ല.
പെറ്റമ്മയുൾപ്പെടെ സംരക്ഷിക്കേണ്ടവരാൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന പെൺകുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇത്തവണ അതേറ്റുവാങ്ങിയത് മൂന്നര വയസുള്ള ഒരു കുഞ്ഞാണ്.
ബാനുവിന്റെ വാക്കുകൾ കടമെടുത്താൽ: “ചുവന്ന മഷി നിറഞ്ഞ എന്റെ ഹൃദയത്തിന്റെ മുന ഒടിഞ്ഞിരിക്കുന്നു. ഇനിയെന്റെ അധരങ്ങൾക്ക് സംസാരിക്കാനാവില്ല. എഴുതാനൊരു വാക്കുമില്ല.”തിങ്കളാഴ്ചയായിരുന്നു അതിദാരുണമായ സംഭവം. അങ്കണവാടിയിൽനിന്നു കൂട്ടിക്കൊണ്ടു വരുന്നതിനിടെ കുട്ടിയെ കാണാതെപോയെന്നാണ് അമ്മ പറഞ്ഞത്.
പക്ഷേ, വൈകാതെ അറിഞ്ഞു; അമ്മ അവളെ ചാലക്കുടിപ്പുഴയിലേക്ക് എറിയുകയായിരുന്നെന്ന്. അമ്മ മനോരോഗിയായിരിക്കാമെന്ന് പലരും ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും പുഴയിൽനിന്നെടുത്ത മൃതദേഹത്തിലെ അസാധാരണമായ മുറിവുകൾ ലൈംഗികപീഡനത്തിന്റെ സൂചനകളായി. തലേ രാത്രിയിലും ആ കുഞ്ഞ്... ഒടുവിൽ അറസ്റ്റിലായത് പിതാവിന്റെ അടുത്ത ബന്ധു.
ഒന്നര വർഷത്തോളം സഹിച്ച പീഡനത്തിനൊടുവിൽ ആ പെൺകുഞ്ഞ് പുഴയുടെ ആഴങ്ങളിൽ ശ്വാസത്തിനു പിടയുന്പോൾ അമ്മ ദീർഘനിശ്വാസമെടുത്ത് വീട്ടിലേക്കു നടന്നു. ഇതൊക്കെ എങ്ങനെയാണു സാധിക്കുന്നത്? കുട്ടികൾ വീടുകൾക്കുള്ളിൽ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണെങ്കിലും അതു കേരളത്തിന്റെ പരിച്ഛേദമല്ല.
മിക്കവാറും എല്ലാ വീടുകളിലും പെൺകുഞ്ഞുങ്ങൾ ഏറ്റവും സുരക്ഷിതമായി തന്നെയാണു ജീവിക്കുന്നത്. പക്ഷേ, ഈ പെൺകുഞ്ഞ് അനുഭവിച്ച പീഡനങ്ങളും അമ്മയുടെ കൈകൊണ്ടുള്ള മരണവും നമ്മുടെ കുട്ടികളിലുൾപ്പെടെ സൃഷ്ടിക്കുന്ന അരക്ഷിതബോധം നിസാരമല്ല.
കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ കേസുകൾ സാധാരണമല്ലെങ്കിലും വർധിക്കുകയാണ്. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം (നവംബർ വരെ) സംസ്ഥാനത്ത് 4,196 ലൈംഗികാതിക്രമ കേസുകളാണ് പോക്സോ പ്രകാരം റജിസ്റ്റർ ചെയ്തത്. ഡിസംബറിലെ കണക്ക് വേറെ. 2023ൽ 4,641 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
അതിക്രമങ്ങൾക്ക് ഇരയാകുന്നതിലേറെയും പെൺകുട്ടികളാണ്. വീടുകളിലും വിദ്യാലയങ്ങളിലും ബസിലും ട്രെയിനിലുംവരെ അവർ പീഡനങ്ങൾക്ക് ഇരയാകുന്നു. സ്വന്തം പിതാവും സഹോദരങ്ങളും മുതൽ അധ്യാപകർ വരെ കുട്ടികളെ ദുരുപയോഗിച്ച കേസുകളുണ്ട്. കഞ്ചാവും ലഹരിമരുന്നുകളും നൽകി കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന കേസുകളും വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ പോക്സോ കേസുകൾ നാലിരട്ടിയിലേറെയായി.
നമുക്ക് കണക്കുകളും സ്ത്രീസുരക്ഷയെന്ന അവകാശവാദങ്ങളും പ്രസംഗങ്ങളുമൊക്കെയുണ്ട്. പക്ഷേ, പ്രതിവിധിയില്ല. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിക്കുന്നതിനനുസരിച്ച് ലൈംഗികാതിക്രമങ്ങൾ വർധിക്കുകയാണെന്നു മറക്കരുത്.
ലൈംഗിക അരാജകത്വവും വൈകൃതങ്ങളും ലഹരിയും വിരൽത്തുന്പിൽ ലഭ്യമാകുന്ന അശ്ലീല വീഡിയോകളും സർക്കാരിന്റെയും പോലീസിന്റെയും കൃത്യവിലോപങ്ങളും താറുമാറായകുടുംബബന്ധങ്ങളും അധ്യാപകരുടെയും മാതാപിതാക്കളുടെയും അശ്രദ്ധയുമൊക്കെ കുട്ടികളുടെ പീഡനങ്ങളുടെ കാരണമാണ്.
സങ്കൽപ്പിക്കാനാകാത്തത്ര ക്രൂരതയാണ് കുഞ്ഞുങ്ങൾ സഹിക്കേണ്ടിവരുന്നത്. അതിൽ ഏറ്റവും വേദനാജനകം പ്രതിസ്ഥാനത്തെത്തുന്ന അമ്മമാരുടെ എണ്ണവും കൂടുന്നതാണ്. പല സംഭവങ്ങളും സൂചിപ്പിക്കുന്നത് ആദ്യം വീട്ടിലേക്കു പോകൂ എന്നാണ്.
കാരണം, ലൈംഗികപീഡനങ്ങൾ മാത്രമല്ല, സ്ത്രീകൾക്കെതിരേയുള്ള ക്രൂരതകളിലേറെയും നടക്കുന്നത് വീടുകളിലാണ്. അതിൽ ഏറ്റവും നിസഹായരാണ് കുട്ടികൾ. നമ്മളിതു പറയുന്പോഴും എത്രയോ കുഞ്ഞുങ്ങൾ പീഡനങ്ങളുടെ പുഴയോരങ്ങളിൽ ഒന്നു കരയാൻപോലുമാകാതെ ഭയന്നുവിറച്ചു നിൽക്കുകയാവാം. അവരെ ഓടിച്ചെന്നെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലൊതുങ്ങുന്നില്ല.
മതങ്ങളും സാമൂഹിക സംഘടനകളും ശിശുക്ഷേമ സമിതികളുമൊക്കെ കാലാനുസൃതമായി മാറണം. എല്ലാ അമ്മമാരുടെയും കൈകൾ ഗർഭപാത്രത്തോളം സുരക്ഷിതമാണെന്ന് നാം ഉറപ്പാക്കേണ്ടിയിരിക്കുന്നു; ലോകത്ത് ഏറ്റവും സുരക്ഷിതത്വമുള്ളത് വീട്ടിലാണെന്നും. മാലാഖമാരെ പുഴയിലെറിഞ്ഞ് ഏതു സ്വർഗത്തിലേക്കാണ് നാം നടക്കുന്നത്?
വിദേശസഹായത്തിന്റെ "മഹാരാഷ്ട്രീയം'
വിദ്യാർഥികളേ, ഞങ്ങളെയും ശുദ്ധീകരിക്കൂ
ഉന്നതങ്ങളിൽ വാഴുന്ന ഹൈവേ കൊള്ളക്കാർ
മതി, മലയോരജനതയെ വിഡ്ഢികളാക്കിയത്
കാമി ജനിച്ചത് എവറസ്റ്റിലല്ല
തൊമ്മൻകുത്ത് കേരളത്തിലല്ലേ?
നാലാം ശക്തിയുടെ തറ ടിക്കറ്റ് കാണികൾ
ഉമ്മയും ഒറ്റും ഒന്നിച്ചു വേണ്ട
സമഗ്ര വിദ്യാഭ്യാസം ഫാസ്റ്റ് ഫുഡ് അല്ല
കെടുകാര്യസ്ഥതയുടെ മണ്ണിടിഞ്ഞ് ദേശീയപാത
ബിന്ദുവിനെ സർക്കാരും അപമാനിക്കരുത്
സുവിശേഷ നയത്തിന്റെ ലെയോണിയന് തുടർച്ച
കുടിയേറ്റക്കാരുടെ“ഓപ്പറേഷൻ മലങ്കൾട്ട്”
പാക്കിസ്ഥാന്റെ തുണക്കാർ അറിയാൻ?
വന്യമൃഗങ്ങൾക്കൊപ്പം വനംവകുപ്പിനെയും നിലയ്ക്കു നിർത്തണം
നഷ്ടപരിഹാരത്തിലും ചെപ്പടിവിദ്യയോ?
ക്രിക്കറ്റ് ലോകത്തെ വിരാട് പുരുഷൻ
പാക്കിസ്ഥാൻ രാജ്യമല്ല, ആശയമാണ്
അമേരിക്കയിൽനിന്ന് ലെയോ പതിനാലാമൻ
സിന്ദൂരം ചോദിച്ചവർക്ക് ഹോളി സമ്മാനം
വിദേശസഹായത്തിന്റെ "മഹാരാഷ്ട്രീയം'
വിദ്യാർഥികളേ, ഞങ്ങളെയും ശുദ്ധീകരിക്കൂ
ഉന്നതങ്ങളിൽ വാഴുന്ന ഹൈവേ കൊള്ളക്കാർ
മതി, മലയോരജനതയെ വിഡ്ഢികളാക്കിയത്
കാമി ജനിച്ചത് എവറസ്റ്റിലല്ല
തൊമ്മൻകുത്ത് കേരളത്തിലല്ലേ?
നാലാം ശക്തിയുടെ തറ ടിക്കറ്റ് കാണികൾ
ഉമ്മയും ഒറ്റും ഒന്നിച്ചു വേണ്ട
സമഗ്ര വിദ്യാഭ്യാസം ഫാസ്റ്റ് ഫുഡ് അല്ല
കെടുകാര്യസ്ഥതയുടെ മണ്ണിടിഞ്ഞ് ദേശീയപാത
ബിന്ദുവിനെ സർക്കാരും അപമാനിക്കരുത്
സുവിശേഷ നയത്തിന്റെ ലെയോണിയന് തുടർച്ച
കുടിയേറ്റക്കാരുടെ“ഓപ്പറേഷൻ മലങ്കൾട്ട്”
പാക്കിസ്ഥാന്റെ തുണക്കാർ അറിയാൻ?
വന്യമൃഗങ്ങൾക്കൊപ്പം വനംവകുപ്പിനെയും നിലയ്ക്കു നിർത്തണം
നഷ്ടപരിഹാരത്തിലും ചെപ്പടിവിദ്യയോ?
ക്രിക്കറ്റ് ലോകത്തെ വിരാട് പുരുഷൻ
പാക്കിസ്ഥാൻ രാജ്യമല്ല, ആശയമാണ്
അമേരിക്കയിൽനിന്ന് ലെയോ പതിനാലാമൻ
സിന്ദൂരം ചോദിച്ചവർക്ക് ഹോളി സമ്മാനം
Latest News
വിജിലൻസിൽനിന്നാണെന്നു പറഞ്ഞ് അനൂപ് ജേക്കബിൽനിന്നു പണം തട്ടാൻ ശ്രമം
കെ-റെയിലിനായി; മുഖ്യമന്ത്രിയുടെ ചൊവ്വാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണും
പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍
കോവിഡ്: നടപടിക്രമങ്ങളുടെ തത്സ്ഥിതി റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി
കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പെന്ന് കുഞ്ഞാലിക്കുട്ടി
Latest News
വിജിലൻസിൽനിന്നാണെന്നു പറഞ്ഞ് അനൂപ് ജേക്കബിൽനിന്നു പണം തട്ടാൻ ശ്രമം
കെ-റെയിലിനായി; മുഖ്യമന്ത്രിയുടെ ചൊവ്വാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണും
പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍
കോവിഡ്: നടപടിക്രമങ്ങളുടെ തത്സ്ഥിതി റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി
കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പെന്ന് കുഞ്ഞാലിക്കുട്ടി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top