"കുർക്കുറെ' വില്ലനായി; ഭാര്യ പിണങ്ങിപ്പോയി
Thursday, May 23, 2024 1:00 PM IST
യുവാക്കൾക്കിടയിൽ തരംഗമായി മാറിയ പായ്ക്കറ്റ് ഭക്ഷണമാണു കുർക്കുറെ. വിനോദകേന്ദ്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവിധ ബ്രാൻഡുകളിലുള്ള സ്നാക്സ് ധാരാളമായി വിറ്റഴിയുന്നു. മധുവിധു മാറും മുന്പേ, ദന്പതികളുടെ ജീവിതത്തിൽ കുർക്കുറെ വില്ലനായ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാട്ട്!

കുർക്കുറെ വാങ്ങിനല്‍കാത്തതിനെച്ചൊല്ലി ഭർത്താവുമായുണ്ടായി പിണങ്ങി വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ് ആഗ്ര സ്വദേശിനിയായ ഒരു യുവതി. മാസങ്ങൾക്കു മുന്പായിരുന്നു ഇരുവരുടെയും വിവാഹം. ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന ഭർത്താവ് കുർക്കുറെ കൊണ്ടുവരുന്നതു പതിവായിരുന്നു.

ഭാര്യയുടെ ഇഷ്ടം മനസിലാക്കിയാണ് ഇയാൾ ഇതു വാങ്ങിയിരുന്നത്. എന്നാല്‍, ദിവസവും ഇത്തരത്തിലുള്ള സ്നാക്സ് കഴിച്ചാൽ ഭാര്യയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നു ഭയന്ന ഭർത്താവ് കുർക്കുറെ വാങ്ങാതായി. ഭാര്യക്ക് അത് ഇഷ്ടമായില്ല.

കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതു വലിയ കുടുംബകലഹത്തിനു വഴിവയ്ക്കുകയായിരുന്നു. തുടർന്നു യുവതി സ്വന്തം വീട്ടിലേക്കു പോയി. പിന്നീടു വിവാഹമോചനം വേണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചു.

സംഭവങ്ങളെല്ലാം അറിഞ്ഞതോടെ ദമ്പതിമാരെ കൗണ്‍സിലിംഗിന് അയച്ചിരിക്കുകയാണ് പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.