റോഡ് ചട്ടിയാക്കി ഓംലെറ്റ് ഒരുക്കുന്ന യുവതി; വിഡ്ഢിത്തമെന്ന് നെറ്റിസണ്‍സ്
Thursday, May 23, 2024 10:33 AM IST
സമൂഹ മാധ്യമങ്ങളുടെ കാലത്ത് ചിലയാളുകള്‍ എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് നടത്തുന്നതെന്ന് പറയാതെ വയ്യ. ഒരു ലൈക്കിനും അല്‍പം പ്രശസ്തിയ്ക്കുമായി പലരും സ്വന്തം ജീവന്‍പോലും അപകടത്തില്‍ ആക്കാറുണ്ട്. ആളുകള്‍ എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയാലും പലരും അത്ര ഗൗരവത്തില്‍ ചെവിക്കൊള്ളാറില്ല.

ഇപ്പോഴിതാ റോഡില്‍ മുട്ട ഓംലെറ്റ് ഒരുക്കുന്ന ഒരു യുവതി സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നു. നമ്മുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചൂടുയര്‍ന്ന സാഹചര്യമാണല്ലൊ ഇപ്പോഴുള്ളത്. കത്തുന്ന ചൂട് ക്ഷീണം, നിര്‍ജ്ജലീകരണം, ഹീറ്റ്സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു.

എന്നാല്‍ ദൃശ്യങ്ങളിലെ യുവതി ഒരു പ്രധാന റോഡിന്‍റെ വശത്തായി ഇരിക്കുകയാണ്. അവര്‍ ടാറിട്ട കുറച്ച സ്ഥലത്ത് എണ്ണയൊഴിച്ച് മിനുസമാക്കുന്നു. ശേഷം രണ്ട് മുട്ടകള്‍ പൊട്ടിച്ചൊഴിക്കുന്നു. പിന്നീടെന്ത് സംഭവിച്ചെന്ന് ദൃശ്യങ്ങളില്‍ ഇല്ല. എന്നിരുന്നാലും കൊടും ചൂടില്‍ മുട്ട ഓംലെറ്റായി മാറിയെന്ന് നെറ്റിസണ്‍സ് അനുമാനിക്കുന്നു.

പക്ഷേ ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍, അപകടകരമായ ഒരിടത്തിരുന്നു ഇത്തരമൊരു കാര്യം ചെയ്തത് ശരിയായില്ലെന്ന് മിക്കവരും പറഞ്ഞു. "ഇത്തരക്കാര്‍ക്ക് ബോധവത്ക്കരണം നല്‍കണം; മായാ ലോകത്തിലാണിവര്‍' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.