കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങനല്ല: നടൻ റാഫിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന
Friday, June 27, 2025 8:41 AM IST
നടൻ റാഫിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന മുന്ന. പ്രശസ്തി കണ്ടല്ല റാഫിയെ വിവാഹം കഴിച്ചതെന്നും കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങനെ ആയിരിക്കുമെന്ന് കരുതരുതെന്നും മഹീന പറയുന്നു.

പെൺകുട്ടികൾ തേച്ചോ ആളെ ഒഴിവാക്കിയോ എന്ന ചോദ്യങ്ങൾ കേൾക്കാം എന്നാൽ പെൺകുട്ടികൾ മാത്രമല്ല ചതിക്കുന്നതും തേക്കുന്നതും തിരിച്ച് എന്തുകൊണ്ട് ആയിക്കൂടെ എന്നും മഹീന ചോദിക്കുന്നു.

‘‘എന്നെയും റാഫിയെയും കുറിച്ച് പലരും ഒരുപാട് അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്. പലർക്കും സംശയങ്ങളും ചോദ്യങ്ങളും ഉണ്ട്. അതിനുള്ള ഉത്തരം ഞാൻ തന്നെ വന്നു പറയാം എന്ന് കരുതി. ഞങ്ങൾ തമ്മിൽ പിരിഞ്ഞോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്.

അതിനുള്ള ഉത്തരം പിരിഞ്ഞു എന്നുതന്നെയാണ്. പക്ഷേ അതിന്‍റെ കാരണം വ്യക്തമാക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല അത് ഞങ്ങളുടെ മാത്രം സ്വകാര്യമാണ്. ഞങ്ങളെക്കുറിച്ച് ഇനിയും പല ഊഹാപോഹങ്ങളും നടത്തുന്നതിന് മുൻപ് ഇത് ഞാൻ തന്നെ വന്നു പറയണം എന്ന് എനിക്ക് തോന്നി. ഇനി ഞങ്ങൾ പിരിഞ്ഞതിനുള്ള കാരണം ചോദിച്ച് ആരും വരരുത്, അല്ലെങ്കിൽ എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്നവരോടും പോയി ചോദിക്കരുത്.

എന്‍റെ ബന്ധുക്കളോടും മാതാപിതാക്കളോടും ആളുകൾ ഓരോന്ന് പോയി ചോദിക്കുന്നുണ്ട്. നിങ്ങളുടെ മോൾക്ക് എന്തുപറ്റി, അവർ വളരെ നന്നായി ജീവിച്ചിരുന്നതാണല്ലോ എന്താണ് പിരിഞ്ഞത് എന്നൊക്കെ.

കാരണം ഞങ്ങൾക്ക് മാത്രം അറിയുന്നതാണ്, അത് മാതാപിതാക്കളോട് ചോദിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് ഞാനിപ്പോൾ ഈ വിഡിയോ ചെയ്യുന്നത്, കാരണം സത്യാവസ്ഥ എന്താണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. ഞാൻ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. അത് മറ്റുള്ളവരോട് പറഞ്ഞു ചർച്ചാ വിഷയം ആക്കാൻ എനിക്ക് താല്പര്യമില്ല.

ദുബായിലേക്ക് വന്നശേഷം അവൾ മാറി, മഹീന റാഫിയെ ഒഴിവാക്കിയത് ദുബായിൽ വന്നശേഷം’ എന്നൊക്കെ എന്നെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. സത്യാവസ്ഥ എനിക്ക് മാത്രമെ അറിയൂ.

യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരാണോ? കരിയർ ബിൽഡ് ചെയ്യണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ ജോലി ചെയ്യാൻ വന്നത്.

നിങ്ങൾ വിചാരിക്കുന്നുണ്ടോ യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരികളാണെന്ന്. അവിടെ പോയപ്പോൾ അവൾ അങ്ങനെയായി ഇങ്ങനെയായി എന്നൊക്കെ പറയുന്നതിൽ ഒരു സത്യാവസ്ഥയും ഇല്ല.

ഞാൻ എന്ന വ്യക്തി മാത്രമല്ല ഇവിടെ നൂറില്‍ ഒരു എൺപത് ശതമാനം ആൾക്കാരും അല്ലെങ്കിൽ 95 ശതമാനം ആൾക്കാരും വരുന്നത് ജോലി ചെയ്യാൻ വേണ്ടിയിട്ടാണ്. സ്വന്തം കാലിൽ നിൽക്കണം അല്ലെങ്കിൽ സ്വന്തം ഫാമിലിക്കു വേണ്ടി എന്തെങ്കിലും ചെയ്യണം, കരിയർ ബിൽഡ് ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ടാണ് പല ആൾക്കാരും ജോലിതേടി പോകുന്നത്.

ഞാനും എനിക്ക് എന്‍റെ സ്വന്തം കാലിൽ നിൽക്കണം, അല്ലെങ്കിൽ എനിക്ക് എന്‍റെ പേരന്‍റ്സിനെ നോക്കണം എന്നുള്ളതുകൊണ്ടാണ് വന്നിട്ടുള്ളത്. അതൊരിക്കലും ഒരു പെണ്ണ് മോശക്കാരി ആകുന്നതുകൊണ്ടോ മോശക്കാരി ആവാൻ വേണ്ടിയോ പോകുന്നതുമല്ല.

പല ആൾക്കാരും കമന്‍റ് ബോക്സിൽ ദുബായിൽ വന്നപ്പോൾ ഞാൻ ഇങ്ങനെ ആയി എന്നൊക്കെ പറയുന്നുണ്ട്. എന്നെ അറിയാത്തവരാണ് ഇങ്ങനെ കമന്‍റ്സ് ഇടുന്നത്. എന്നെ അറിയുന്നവർ ഒരിക്കലും എന്നെക്കുറിച്ച് അങ്ങനെ പറയില്ല. എന്നെ അറിയുന്നവർക്ക് ഞാൻ ആരാണെന്നറിയാം. എന്നെ അറിയാത്തവർക്ക് ഞാൻ ഒരു അപരിചിതയാണ്.

അവർക്ക് എന്തും പറഞ്ഞുണ്ടാക്കാം. അതിൽ ഞാൻ തെറ്റ് പറയുന്നില്ല കാരണം അവർ എന്താണോ പഠിച്ചു വച്ചിരിക്കുന്നത് അവർ അതെ ചെയ്യൂ. ഞാൻ റാഫിയെ തേച്ചതാണ് എന്നൊക്കെ കമന്റ് വരാൻ ചാൻസുണ്ട്. പെൺകുട്ടികൾ മാത്രമാണോ തേക്കുന്നത്?.

സിറ്റുവേഷൻ കൊണ്ട് ബന്ധം വേണ്ടെന്നു വയ്ക്കുന്ന പെൺകുട്ടികൾ വരെയുണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമാണ് തേക്കുന്നത്, ചതിക്കുന്നത് എന്ന് കരുതരുത്. ആൺകുട്ടികൾക്കും ഇതൊക്കെ പറ്റും.

എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നല്ലവരല്ല. എന്‍റെ കാരണം ആരെയും ബോധ്യപ്പെടുത്താൻ എനിക്ക് താല്പര്യമില്ല. ചില കാര്യങ്ങൾ എനിക്ക് പറയണം എന്ന് തോന്നി. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നൂറ് ശതമാനം നല്ലവരല്ല.

രണ്ട് വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റും എന്നുണ്ടെങ്കിൽ മാത്രമാണ് ആ ജീവിതം മുന്നോട്ടു പോകുന്നത്. പറ്റില്ല എന്ന് കാണുമ്പോൾ നമ്മൾ ബന്ധം ഉപേക്ഷിക്കണം. അങ്ങനെ പിരിഞ്ഞതാണ് ഞങ്ങൾ. അതിന്‍റെ കാരണങ്ങൾ പലതുണ്ട്.

പലരും ഇരുന്നു വെറുതെ ഓരോ കാരണങ്ങൾ പറയുന്നുണ്ട് അതുകൊണ്ട് ഞാൻ തന്നെ വന്നു പറയാം എന്ന് കരുതി. അറിയാത്ത കാര്യം പറയരുത്. ഇതൊക്കെ കാണുമ്പൊൾ എനിക്ക് വിഷമമില്ല തോന്നുന്നത്.

മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചത്. അതിന് വേറെയും കാരണങ്ങളുണ്ട്. ഞങ്ങൾ ഞങ്ങളുടെ സന്തോഷം മാത്രമെ നിങ്ങളെ കാണിച്ചിട്ടുള്ളു. റീൽ ലൈഫും റിയൽ ലൈഫും വ്യത്യസ്തമാണ്.

ഇന്ന് നന്നായി നടക്കുന്ന ആളുകൾ നാളെ നന്നായി നടക്കണമെന്നില്ല. ഒരു നിമിഷം കൊണ്ട് സാഹചര്യം മാറും. ഞങ്ങൾ വിഡിയോസ് ഒരുപാട് ചെയ്തിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ സന്തോഷങ്ങൾ മാത്രമേ അതിൽ കാണിച്ചിട്ടുള്ളൂ.

പല ആൾക്കാരും പല രീതിയിൽ ആണ്. ചില ആൾക്കാർ വിഷമങ്ങൾ കാണിക്കാറുണ്ട്, വഴക്ക് കാണിക്കാറുണ്ട്. എനിക്ക് അതിനോട് താല്പര്യമില്ല. എനിക്ക് ഞാൻ സന്തോഷിക്കുന്നത് നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് മാത്രമാണ് താല്പര്യം.

എന്നാൽ നിങ്ങളെ ഒന്നും കാണിക്കാതിരുന്നാൽ പോരെ എന്ന് ചിലപ്പോൾ കമന്‍റ് വരും. അത് ഞങ്ങളുടെ ഇഷ്ടമാണ്, എന്താണ് കാണിക്കേണ്ടത് എന്നുള്ളത്. എനിക്കിഷ്ടമുള്ള കാര്യം മാത്രമേ ഞാൻ കാണിക്കുകയുള്ളൂ അല്ലാത്തത് ഒന്നും ഞാൻ കാണിക്കില്ല.

എന്‍റെ സന്തോഷങ്ങൾ എന്താണോ അത് ഞാൻ കാണിച്ചു. അത് കാണിക്കുന്നതിലൂടെ എന്നെ ഫോളോ ചെയ്യുന്നവർക്ക് അത് ഇഷ്ടമുള്ളതുകൊണ്ടാണ് അവർ എന്നെ ഫോളോ ചെയ്യുന്നത്, അപ്പോൾ അവരിലേക്കാണ് ഞാൻ എത്തിക്കുന്നത്. എനിക്ക് ഈ ഒരു വീഡിയോ നിങ്ങളിലേക്ക് എത്തിക്കണം എന്ന് തോന്നി.

ഞാൻ ഒരാളുടെയും പേഴ്സനൽ ലൈഫിലേക്ക് കയറാറില്ല. ഇന്ന് നിങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെട്ടു സംസാരിച്ചാൽ നാളെ നിങ്ങളുടെ ജീവിതത്തിലും ആരെങ്കിലുമൊക്കെ ഇടപെടും, അപ്പോഴേ നിങ്ങൾക്ക് ആ ബുദ്ധിമുട്ടു മനസ്സിലാകൂ.

ഞാൻ പുള്ളിയുടെ പ്രശസ്തി കണ്ടിട്ട് വന്നതാണെന്നൊക്കെ ആൾക്കാർ പറയുന്നുണ്ട്. എന്താണ് പ്രശസ്തി, അതിനു പുറകിൽ ഒരു ജീവിതമുണ്ട്. പ്രശസ്തി എന്നും ഒരുപോലെ നിൽക്കില്ല. ഞാൻ അതിൽ വിശ്വസിക്കുന്നില്ല. ഞാൻ ഫെയിം കണ്ടിട്ടല്ല കെട്ടിയത്. ഫെയിം കണ്ട് കെട്ടിയിട്ട് അതു കഴിഞ്ഞപ്പോൾ ഞാൻ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവർ വരെയുണ്ട്.

അതിനോട് യോജിക്കാൻ പറ്റില്ല. ഇഷ്ടപ്പെട്ടിട്ട് കെട്ടിയതാണ്. വേർപിരി‍യുന്നതാണ് ഞങ്ങളുടെ രണ്ട് പേരുടേയും കരിയറിന് നല്ലതെന്ന് തോന്നി. പറ്റാത്ത ഒരു കാര്യം ചെയ്താൽ അത് നമ്മളെ കൂടുതൽ വിഷമിപ്പിക്കും. അല്ലാതെ രണ്ടുപേരുടെയും കരിയർ നശിപ്പിക്കാൻ എനിക്ക് താല്പര്യമില്ല.

പിരിയുന്നതാണ് രണ്ടുപേർക്കും നല്ലതെങ്കിൽ പിരിയുക അല്ലാതെ കഷ്ടപ്പെട്ട് മുന്നോട്ട് പോയിട്ട് കാര്യമില്ല അതുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപര്യമില്ല. ഞാൻ കഷ്ടപ്പെട്ടാലെ എനിക്ക് ജീവിക്കാൻ പറ്റു. എനിക്ക് എന്‍റെ സന്തോഷം കണ്ടെത്തി ജീവിക്കുന്നതാണ് ഇഷ്ടം. എനിക്ക് ജീവിക്കണമെങ്കിൽ ഞാൻ തന്നെ കഷ്ടപ്പെടണം. എനിക്ക് എന്‍റെ ജീവിതം നോക്കിയേ പറ്റൂ.

കോമഡി ചെയ്യുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അവർക്ക് വേറൊരു മുഖമുണ്ട്. അവർക്ക് വേറൊരു ജീവിതമുണ്ട്. ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉണ്ടെന്നു പറയുന്നതുപോലെ ഒരു വ്യക്തിക്കും രണ്ടു മുഖമുണ്ട്. ഇത് എനിക്ക് പറയണം എന്ന് തോന്നി.

ഈ കാര്യം ഞാൻ പറഞ്ഞില്ല എന്നുണ്ടെങ്കിൽ ഇനിയും ഒരുപാട് ചോദ്യങ്ങളും ഒരുപാട് കാര്യങ്ങളും വരും എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ ഈ ഒരു കാര്യം ഇപ്പോൾ ഇവിടെ വച്ച് പറയുന്നത്. കുറച്ചു ചോദ്യങ്ങൾ ഉണ്ടായിരുന്നു ആ ചോദ്യങ്ങൾ ഞാൻ ക്ലിയർ ചെയ്തു ചിലവരുടെ തെറ്റിദ്ധാരണകൾ ഉണ്ട്. അതും ഞാൻ ക്ലിയർ ചെയ്തു. ഇനി ഇവിടെയും പോസിറ്റീവും നെഗറ്റീവും പറയുന്നവർ ഉണ്ടാകും.

പക്ഷേ ഒരാളുടെ ജീവിതം അവർക്ക് മാത്രമേ അറിയൂ. ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയു. എന്റെ മാനസികാവസ്ഥ എനിക്ക് നോക്കണം , എന്‍റെ ആരോഗ്യം നോക്കണം, എന്‍റെ മാതാപിതാക്കളെ നോക്കണം, കരിയർ നോക്കണം.

അതൊക്കെകൊണ്ട് നല്ല തീരുമാനം എടുക്കുക എന്നുള്ളതാണ്. പിരിയുന്നതാണ് രണ്ടുപേർക്കും നല്ലതെന്നു ഞങ്ങൾക്ക് തോന്നി, അതുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. അതിന് ഒരുപാടു കാരണങ്ങൾ ഉണ്ടാകും അത് ഞങ്ങൾക്ക് പറയാൻ താല്പര്യമില്ല. പിരിഞ്ഞോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് പറഞ്ഞത്, അത് ഞാൻ തന്നെ പറയണം എന്ന് എനിക്ക് തോന്നി.

ഞാൻ വിശ്വസിക്കുന്നത് എന്‍റെ കഷ്ടപ്പാടുകൊണ്ടു ഉയർന്നുവന്ന വ്യക്തിയാണ് ഞാൻ എന്നാണ്. ഞാൻ പറഞ്ഞത് നിങ്ങൾക്കൊക്കെ മനസിലായിട്ടുണ്ട് എന്ന് വിചാരിക്കുകയാണ്. എന്നെ സപ്പോർട്ട് ചെയ്യുന്നവർക്കും എന്നെ വെറുക്കുന്നവർക്കും എന്നെ ഇഷ്ടപ്പെടുന്നവർക്കും ഒക്കെ നന്ദി.’’മഹീനയുടെ വാക്കുകൾ.

വെബ്സീരിസുകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് റാഫി. റാഫിയുടെ ടെലിവിഷൻ പരമ്പരകൾ കണ്ട് ആരാധികയായി മാറിയ മഹീന പിന്നീട് റാഫിയുടെ ജീവിത പങ്കാളിയുമായി. 2022ലായിരുന്നു ഇവരുടെ വിവാഹം. ‘തീപ്പൊരി ബെന്നി’, ‘ആനന്ദ് ശ്രീബാല’ എന്നീ സിനിമകളിലും റാഫി അഭിനയിച്ചിട്ടുണ്ട്.

ഈ വർഷം മഹീന ദുബായിലേക്കു താമസം മാറ്റിയിരുന്നു. ദുബായിൽ ജോലി തിരക്കുകളിൽ ആണ് മഹീന. അടുത്തിടെ മഹീന റാഫി എന്ന പേരു മാറ്റി മഹീന മുന്ന എന്നാക്കിയത് വാർത്ത ആയിരുന്നു. അന്നുമുതൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.