"അമ്മ'മത്സരം മുറുകുന്നു; മത്സരിക്കുന്നവരുടെ പട്ടിക ഇങ്ങനെ
Friday, August 1, 2025 11:13 AM IST
താരസംഘടനയായ അമ്മയില്‍ ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. വ്യാഴാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും, ദേവനും തമ്മിലാണ് മത്സരം.

ജഗദീഷ്, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ പിന്മാറിയതോടെയാണ് മത്സരം രണ്ട് പേരിലേക്ക് ചുരുങ്ങിയത്. അതേസമയം ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ അടക്കം 13 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. അന്‍സിബ ഒഴികെ ബാക്കി 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ എന്നിവരും, ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവരും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മി പ്രിയ തുടങ്ങിയവരുമാണ് മത്സരം രംഗത്തുള്ള മറ്റ് ആളുകള്‍. ഏഴംഗ എക്‌സിക്യൂട്ടിവിലേക്ക് 11 പേര്‍ മത്സരിക്കുന്നുണ്ട്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയ ബാബു രാജ് എതിര്‍പ്പുകളെത്തുടര്‍ന്ന് ഒടുവില്‍ പിന്മാറ്റം പ്രഖ്യാപിച്ചു. ഇതിനുപുറമേ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന നവ്യ നായരും ആശ അരവിന്ദും ഇന്നലെ പത്രിക പിന്‍വലിച്ചു. ആകെ 74 പത്രികകളായിരുന്നു സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ പത്തെണ്ണം തള്ളുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കാതെ രാജി വയ്ക്കുകയും അതിനുശേഷം തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നതും.