രോഗബാധിതയാണ്; ബോഡി ഷെയിംമിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് അന്ന രാജൻ
Wednesday, May 1, 2024 10:45 AM IST
ബോഡി ഷെയിംമിംഗ് നടത്തി തന്നെ വേദനിപ്പിക്കരുതെന്നും താൻ രോഗബാധിതയാണെന്നും നടി അന്ന രാജൻ.

ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന വീഡിയോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണണ്ടെന്നും കണ്ടു കഴിഞ്ഞാൽ നെഗറ്റീവ് കമന്‍റുകൾ കൊണ്ട് വേദനിപ്പിക്കരുതെന്നുമായിരുന്നു അന്നയുടെ അഭ്യർഥന. തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു.

നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് പറയാം. പക്ഷേ ഇതുപോലെയുള്ള കമന്‍റ് ഇടുന്നതും ആ കമന്‍റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്.

ആ നൃത്ത വീഡിയോയിൽ എന്‍റെ ചലനങ്ങൾക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.

ചിലപ്പോൾ എന്‍റെ ശരീരത്തിന് വീക്കം അനുഭവപ്പെടും, അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും എ‍ന്‍റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും.

അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷമായി ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്‍റെ കഴിവിന്‍റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.



ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്‍റേതു കൂടിയാണ്. നിങ്ങൾക്ക് എ‍ന്‍റെ വീഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്‍റുമായി ദയവായി വരാതിരിക്കുക.

എന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി.

എന്‍റെ വസ്ത്രധാരണം കാരണം എന്‍റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു.

പക്ഷേ പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു തടസവുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല.

എന്‍റെ പരിമിതികൾ കമന്‍റ് ചെയ്യുന്ന ആരാധകർ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.
അന്നയുടെ വാക്കുകൾ.